2011, മാർച്ച് 28, തിങ്കളാഴ്‌ച

വഴി തെറ്റിയ വാനമ്പാടി




 ഇത് കുറച്ച നാള്‍ മുന്പ് നടന്ന ഒരു സംഭവമാണ് .ഇടവേളകളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയം.അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ട് വന്നിട്ടില്ല.ഒരിക്കല്‍ എന്റെ ഒരു കസിന്‍ അയച്ച ഒരു മെയിലും അതിലെ കുറെ സംഭവങ്ങളും എനിക്ക് ഒരു നല്ല സുഹുര്തിനെ തന്നു.എന്റെ കസിന്‍ ഫിറോസ്‌ കൂടി ഞാന്‍ ഒരികല്‍ അവന്റെ ഓഫീസില്‍ ഇരികുമ്പോള്‍ എനിക്ക് കുറെ മെയില്‍ അയച്ചു കൂടെ ഒരു പെന്കുടിടെ പേരിലും.തല്‍കാലം നമുക്ക് അവളെ അച്ചു എന്ന് വിളിക്കാം..സ്വതവേ പതുങ്ങിയ സോഭാവക്കാരന്‍ ആയ അവനോട ഞാന്‍ ഏതാ ഈ പെണ്‍കുട്ടി എന്ന് ചോദിച്ചപ്പോള്‍ മൂപര്‍ക്ക് ഒരു പതുങ്ങല്‍. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ആരോ ആണ്കുടി ആണെന്ന് തോന്നുന്നു യാഹൂ ചാറ്റിങ്ങില്‍ ഒരിക്കല്‍ പരിച്ചയപെട്ടതാണ് എന്നാണ്.എന്നിട്ട് കുറെ സംശയകരമായ ഞങ്ങളുടെ തന്നെ കസിന്റെ പേരും പറഞ്ഞു.അത് അതോടെ ഞാന്‍ വിട്ടു ..മറന്നും പോയി..
                                                    ഞാന്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്നു.അപ്പോള്‍ വൈകുന്നേരം ക്ലാസ് കഴിഞ്ഞ നെറ്റ് ലാബില്‍ പോയി മെയില്‍ ചെക്ക് ചെയ്യും .അങ്ങനെ ഇരുന്നപ്പോള്‍ എനിക്ക് എന്റെ ഈ കസിന്റെ ഒരു മെയില്‍ വന്നു.കൂടത്തില്‍ അതിന്റെ ഒരു മറുപടിയും ആ പെണ്‍കുട്ടിയുടെ പേരില്‍ കണ്ടു.കണ്ടപ്പോള്‍ എനിക്ക് ഒന്ന് മനസിലായി ആശാന്‍ എന്നോട് അന്ന് നുണ പറഞ്ഞതാണ് എന്ന്.ഞാന്‍ പതുക്കെ ആ ഇ മെയില്‍ വിലാസത്തില്‍ മുട്ടി.കൂടുതല്‍ അത്ഭുദം ഒന്നും സംഭവിക്കാതെ ആ വാതില്‍ എനിക്ക് മുന്‍പില്‍ "പടെ" എന്ന് തുറന്നു.അങ്ങനെ മെയിലുകള്‍ അയക്കല്‍ പതിവായി എങ്കിലും എന്റെ മനസ്സില്‍ ആരാണ് അവന്‍ എന്നാ ചോദ്യം നില നിന്ന്.പക്ഷെ ആ മെയിലില്‍ പറയും പ്രകാരം അന്ന് ഈ അച്ചു മസ്കട്ടിലാണ് മാതാ പിതാക്കലോടൊപ്പം..അപ്രതീക്ഷിതമായി ഒരിക്കല്‍ അവളുടെ മെയിലുകള്‍ നിന്ന്.ഞാന്‍ അവനോട മുന്‍പേ പറഞ്ഞിരുന്നു നമുക്ക് നിന്നെ പറ്റിക്കുന്ന ഈ വെക്തിയെ കണ്ടു പിടിക്കാം എന്ന്.പക്ഷെ അവള്‍ അപ്രത്യക്ഷം ആയ സമയം മുതല്‍ ഞങ്ങളും പതുക്കെ മറന്നു.പക്ഷെ കാലം എന്നാ വില്ലന്‍ വീണ്ടും മെയിലുകളുടെ രൂപത്തില്‍ അവളിലൂടെ ഞങ്ങളുടെ മുന്‍പില്‍ പ്രവേശിച്ചു....
                                                  അവള്‍ മെയിലില്‍ വിശദീകരിച്ചു അവളെ കുറിച്ച..തെല്ലും സംശയത്തിനു ഇട നല്‍കാതെ..തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ അതി പുരാതനമായ മുസ്ലിം തറവാടിലെ ഒരു അങ്ങമായിരുന്നു അവള്‍.വാപ മസ്കറ്റില്‍ ഗള്‍ഫാര്‍ കമ്പനീല്‍ പ്രൊജക്റ്റ്‌ മനജേരും  ഉമ്മ കൊടുങ്ങല്ലൂരിലെ ഒരു ഗവേര്‍ന്മേന്റ്റ് സ്കൂളിലെ അധ്യപികയുമായിര്‍ന്നു.വാപാടെ ജോലിയും അസുഖങ്ങളും കാരണം ഉമ്മ ലീവ് എടുത്തു കൂടെ പോയി.ഇത്തയെ വിവാഹം 

ചെയ്തയച്ചതിനാലും അവളുടെ വിദ്യാഭ്യാസം ചില പ്രശ്നങ്ങളാല്‍ മുടങ്ങിയതിനാലും അവളും അങ്ങോട ചെകേരിയതാണ് എന്നാണ്.വാപാക് വൃക്കയിലെ കല്ല്‌ എന്നാ പ്രവാസ കല്ല്‌ ഉള്ളതിനാല്‍ അവര്‍ ഒരുപാട് വിഷമത്തിലായിരുന്നു.എങ്കിലും ചുരു ചുരുകൊടെ ഉമ്മ ഒരു താങ്ങായി ഉണ്ട് എന്നാ ബലവും.അവള്‍ മെയിലുകള്‍ അയക്കരു വാപയുടെ ഓഫീസില്‍ നിന്നായിരുന്നു..വാപയുടെ ചികിത്സക്കും ഉമ്മാക് ലീവ് നീട്ടുന്നതിനും അവളുടെ തുടര്‍ പഠനത്തിനും അവര്‍ തിരിച്ച നാടിലെക് വരുന്നു എന്നതാണ് ആ മെയിലിന്റെ ഉള്ളടക്കം.ഞാനും എന്റെ കസിനുമായുള്ള ബന്ദം അവള്‍ക് അറിയില്ലായിരുന്നു.അത് കൊണ്ട് എനിക്കും വരുന്ന മെയിലുകളും അവനു  വരുന്ന മെയിലുകളും പരസ്പരം ഫോര്‍വേഡ് ചെയ്യുമായിരുന്നു..ഉദേശം ആളെ കണ്ടു പിടിക്കുക എന്നത് തന്നെ...പക്ഷെ അപ്രതീക്ഷിതമായി അവള്‍ ഒന്ന് ചോദിച്ചത് എനിക്കും എന്റെ കസിനും അല്ഭുദമായി .അവള്‍ ചോദിച്ചത് മറ്റൊന്നുംമല്ല എന്റെ മെയിലില്‍ എന്റെ ഫോണ നമ്പരും അവനോട അവന്റെ നമ്പരും...രണ്ടു പേരും പരസ്പരം നോക്കി എന്താ കഥ ഒരു പെന്‍ കുടി ഇങ്ങോട്ട് നമ്പര്‍ ചോദിക്കുകയോ...പക്ഷെ അവള്‍ ഞങ്ങളെ രണ്ട പേരെയും ശെരിക്കും വില ഇരുത്തിയത് കൊണ്ട് ആണോ എന്നറിയില്ല സംഭവം ചോദിച്ചു.ഞാനും അവനും പക്ഷെ നമ്പര്‍ കൊടുത്തില്ല..കാരണം ഇതാരോ കളിപ്പിക്കുന്നത് തന്നെ ഉറപ്പായി ഇതില്‍ പരം എന്ത് ഉറപ് ഞങ്ങളുടെ മനസിലൂടെ പോയ സംശയം നിറഞ്ഞ മുഖങ്ങളില്‍ ആര് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..

                                                          മൊബയില്‍ ഉപയോഗിക്കാറില്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടി ഞാന്‍ മോശമായ ഒരു അര്‍ത്ഥത്തിലോ ബന്ധമോ സ്ഥാപിക്കാനല്ല ഇത്രയും അടുത്ത സ്ഥിതിക് ഒന്ന് സംസാരിക്കാം എന്ന് കരുതി എന്ന് പറഞ്ഞു.അവസാനം ഞാനും അവനും നമ്പര്‍ കൊടുത്തു.എന്തായാലും ആളാരന് എന്നറിയണം.ഒരു ദിവസം ഞാനും അവനും വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഒരു ഫോനെ വന്നു.അങ്ങേ തലക്കല്‍ മധുരമുള്ള ഒരു കിളി നാദം.ഞാന്‍ വാ പൊളിച് നിന്ന സമയം അവള്‍ എന്നോട് ചോദിച്ചു എന്നെ മനസ്സിലായോ..ഞാന്‍ ഇല്ലാന്ന് പറയണോ ഉണ്ടെന്നു പറയണോ എന്ന് പോലും ആലോചിക്കാതെ അവളുടെ പേര് പറഞ്ഞു.ടിം..അതെ അതവളാണ് അവനല്ല..     

                                            ഞാന്‍ ഞെട്ടി നില്‍ക്കുന്ന സമയം ഉമ്മ ചോദിച്ചു എന്താടാ എന്ന്..ഞാന്‍ അത്! അത്! ഉമ്മ ഫോണ ... ഹ അതിനെന്താ ആരാ?..അതവള ഉമ്മ അച്ചു...ഉമ്മാടെ എല്ലാം പറയുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ചെരുപതിലെ അത് കൊണ്ട് ഉമ്മ പോലും കളിയാകി.അവള്‍ സംസാരിച്ചു കുറെ പക്ഷെ എനിക്ക് അന്ന് അതൊരു അത്ഭുദം ആയിരുന്നു.അങ്ങനെ അവള്‍ എപ്പോഴും വിളിക്കുമായിരുന്നു .എറണാകുളത്തെ ഒരു കോളേജില്‍ ഫാഷന്‍ ദിസൈഗനിങ്ങിനു (ഞാന്‍ അവളുമായി ഉടകാറുള്ള വിഷയങ്ങളില്‍ ഒന്നായിരുന്നു അവളുടെ ഈ കോര്‍സ്..പണ്ടേ മുതല്‍ എന്താണ് അറയില്ല നേര്സിങ്ങും ഇതും എനിക്ക് എന്തോ ഒരു ഇഷ്ടകെട് ആയിരുന്നു) അവള്‍ ചേര്‍ന്ന് .അവള്‍ വീടിലെക് വിളിക്കും എനിക്കും വിളിക്കും എന്റെ കസിനും വിളിക്കും .അവളോട ഞങ്ങല പറയുകയും ചെയ്തു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.ഒരു ഞെട്ടലോടെ ആണ് എങ്കിലും അവള്‍ക്കും താല്പര്യമായി ഇതെല്ലം.ഉമ്മയെ വിട്ടു ഇരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് കൂടെ എന്റെ ഉമ്മനെ വിളിച്ചു കത്തി വെക്കല്‍ അവളുടെ ഒരു വിനോദം ആയിരുന്നു.
 
                                ഒരിക്കല്‍ അവള്‍ എന്നോട് ഒന്ന് കാണണം എന്ന് പറഞ്ഞു.പക്ഷെ എനിക്ക് എന്ത് കൊണ്ടോ താല്പര്യം തോന്നിയില്ല.കാരണം അറിയില്ല എങ്കിലും അതൊക്കെ മോശമാണ് എന്നൊരു തോന്നല്‍ എപ്പോഴോ ഉണ്ടായിരുന്നു ചിന്തയില്‍.ഒരു പക്ഷെ അപ്രതീക്ഷിതമായി പരിചയപെട്ടു എങ്കിലും.പക്ഷെ എന്റെ കസിന്‍ അവളെ പോയി കണ്ടിരുന്നു ഒരിക്കല്‍.അന്ന് എനിക്ക് തരാനായി കുറെ ഗിഫ്റ്റുകളും അവള്‍ കൊടുത്തു വിട്ടു.അങ്ങനെ ഇരിക്കെ ഒരു ദിവസം എറണാകുളം സൌത്ത് ജങ്ഷനില്‍ നില്‍കുമ്പോ അവളുടെ കാള്‍ വന്നു.ഞാന്‍ അന്ന് പഠനം കഴിഞ്ഞു ഒരു ഇന്റെര്വീവിനു പോയി വരുന്നു.അവള്‍ എന്റെ തൊട്ടടുത് ഉള്ള സ്ഥലത്ത് ഉണ്ടായിരുന്നു.എന്നെ കണ്ടേ പട്ടു എന്നാ വാശിയില്‍ അവള്‍ കരഞ്ഞു.ഞാന്‍ ആകെ ഞെട്ടി എങ്കിലും.രണ്ട മിനിറ്റ് എന്ന് പറഞ്ഞു .അങ്ങനെ എന്നെ ദര്‍ബാര്‍ ഹാളിലേക്ക് വരാന്‍ പറഞ്ഞു.ചെന്ന് കണ്ടതും അവള്‍ എന്റെ മുന്‍പില്‍ ഒരു കരച്ചില്‍.അതെന്ടിനാണ് എന്ന് അവള്‍ എന്നോട് ഇത് വരെയം പറഞ്ഞിട്ടില്ല .അങ്ങനെ ഞങ്ങള്‍ കണ്ടു മടങ്ങി ..പിനീട് എനിക്ക് വന്ന പല ഗിഫ്ടും എന്റെ കസിന്റെ ഷോ കേസില്‍ സ്ഥലം പിടിച്ചു.അവള്‍ എന്നോട് പറയുമായിരുന്നു.ഒന്ന് എനിക്ക് കൃത്യമായി ലഭിച്ചു ഒരു "കൊച്ചു ഖുറാന്‍"...അങ്ങനെ പലപൊഴ്ഹായീ അവള്‍ മസ്കറ്റില്‍ പോയി വരുമ്പോള്‍ പല ഗിഫ്ടും ചോകലറ്സും തരുമായിരുന്നു.അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി ഒരിക്കല്‍ ആ സൌഹൃദത്തിന്റെ നിറം മാറുന്ന പോലെ എനിക്ക് തോന്നി.അതവള്‍ പറയാന്‍ ഏറെ വൈകിയുമില്ല.എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ അവളോട ഞാന്‍ മനപൂര്‍വം ഓരോന്ന് പറഞ്ഞു അകലാന്‍ ശ്രെമിച്ചു.അല്ലെങ്ങില്‍ അകന്നു. പിനീട് ഒരിക്കല്‍ അവള്‍ എന്നെ വിളിച്ചു അവള്‍ക് വിവാഹം ആലോചിക്കുന്നു ഒരു പ്രൊപോസല്‍ ആയി വന്നാല്‍ എന്താവും അവസ്ഥ എന്ന്.ഏതൊരു അവസ്ഥയിലേക്കും എത്തിക്കാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു അന്ന്.ഉമ്മ എന്നോട് ചോദിച്ചു നിനക്ക് എന്താണ് പറയുവാന്‍ ഉള്ളത് എന്ന്.ഞാന്‍ ഒന്നും പറഞ്ഞില്ല.ഞാന്‍ കണ്ടതില്‍ ഏറ്റവും നന്നായി പെരുമാറുന്ന ഒരു പെന്‍ കുട്ടി എന്നതിലുപരി ഒരുപാട് ഗുണങ്ങള്‍ അവള്‍ക് ഉണ്ടായിരുന്നു.എനിക്കറിയില്ല എന്നിട്ടും ഞാന്‍ എന്ത് കൊണ്ട് അതിനു താല്പര്യം പ്രേകടിപിച്ചില്ല എന്നത്.പക്ഷെ എന്റെ കസിനോദ് ഇത് പറഞ്ഞപ്പോള്‍ അവന്‍ ആകെ ഞെട്ടിപോയിരുന്നു കാരണം അവന്റെ മനസ്സില്‍ എന്തോ കടന്നു കൂടിയിരുന്നു.അവള്‍ പറഞ്ഞ അറിവാണ് ഇത്.എന്റെ വീടിലെ പോലെ ഒരു സ്വാതന്ദ്രം അവന്റെ വീട്ടില്‍ അവനു ലഭിച്ചിരുന്നില്ല അത് കൊണ്ട് തന്നെ.അവന്റെ ഉമ്മ ഒരിക്കല്‍ ഇതറിഞ്ഞു എന്നെ രൂക്ഷമായി നോക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ അവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു .എങ്കിലും എന്നോട് പറയുമായിരുന്നു എന്തൊക്കെയോ നഷ്ടം മനസിന്‌ സംഭവിച്ചു എന്ന്.എന്തിനേറെ ഞാന്‍ അവളെ സമാധാനിപ്പിച്ചു .പകരം അന്നത്തെ ഈമാന്‍ വെച്ച് കുറെ നല്ല കാര്യങ്ങളും.നിനക്ക് നല്ലത് ഇതാണ് അത് കൊണ്ട് നീ നാളെ ആലോചിക്കുമ്പോള്‍ മനസിലാവും എന്നൊരു ഉപദേശവും.അങ്ങനെ അവളുടെ കല്യാണം വിളിച്ചു.ഞാനും പെങ്ങളും കസിനും പോയി.അതെ അത് അവളുടെ നല്ലതിന് തന്നെ ആയിരുന്നു സര്‍വ ഗുണ സമ്പന്നനായ ഒരാള്‍ തന്നെ അവള്‍ക്കു ലഭിച്ചു (അല്ഹമ്ദുലില്ലഹ്).അവളുടെ സ്നേഹം ഒരു വല്ലാത്ത അനുഭവം ആയിരുന്നു.ഇന്നും എന്റെ ബര്ത്ഡേ ദിവസം 12 രാത്രി   മണിക്ക്  അശ്ശംസ നല്‍കുവാന്‍ വിളിക്കുന്നത് അവള്‍ മാത്രമാണ്..ആദ്യത്തെ ആശംസ അവളുടെ വകയാണ് .അതിനു വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.   അതെ കുറെ നല്ല ചങ്ങാതിമാര്‍ എനിക്ക് ഉണ്ടായിരുന്നു ആണ്‍ പെന്‍ വെത്യാസമോ ജാതി മാതാ ചിന്തകള്‍ക്ക് അതീതമോ ആയി എനിക്ക് ലഭിച്ച ആ ബന്ധഗളില്‍ ഞാന്‍ സംതുഷ്ടനാണ്.ഓരോ ബന്ധവും അതിന്റേതായ മാന്യത സൂക്ഷിക്കാന്‍ കഴിയും എങ്കില്‍ ആര്‍ക്കും ആരെയും ഒരിക്കലും നഷ്ടമാകില്ല എന്നത് കാലത്തിലൂടെ എനിക്ക് മനസിലായ ഒരു അനുഭവം ആണ് അവള്‍.ഇന്ന് അവളൊരു അമ്മയാവുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസവും വിളിച്ചു ഒരുമ്മയാവുന്ന ത്രില്ലിന്റെ കഥകളുമായി ..ഇന്നും എന്നെ വിളിക്കുന്ന എന്റെ ആ നല്ല സുഹുര്തിനു എന്നും നന്മകള്‍ വരണം എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ട്.ഒരു നല്ല കുഞ്ഞിനെ കൊടുത്ത കുടുംബത്തെ അനുഗ്രഹിക്കും എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഞാന്‍  ഈ യാത്ര തുടരുന്നു..ബാരക്കല്ലഹു ഫീകും 

2 അഭിപ്രായങ്ങൾ:

  1. നല്ല സൌഹൃദങ്ങള്‍ ജീവിതത്തിലെ വഴിവിളക്കുകള്‍ ആണ്. ഷിഹാസിന്‍റെ സുഹൃത്തിന് എന്നും നന്മകള്‍ ഉണ്ടാവട്ടെ.......

    മറുപടിഇല്ലാതാക്കൂ
  2. samshayathode thudangiya suhruthbbdhangal aatmabandhangal aayi marunna anubhavam namukku chilarkkenkilum undavum...athoru anugraham aanu...

    മറുപടിഇല്ലാതാക്കൂ