2011, ജൂൺ 6, തിങ്കളാഴ്‌ച

മാറുന്ന ചിന്തകള്‍ ...മാറ്റിയ മരണങ്ങള്‍

എനിക്കും ഉണ്ട് പറയാന്‍ ചില കഥകള്‍ ഒരു പക്ഷെ ജീവിതത്തെ ഒട്ടും പക്കൊമായി കാണാത്ത ഒരു സമയത്തില്‍ നിന്നും ഓരോ നിമിഷത്തെയും ഇരുത്തി ചിന്തിക്കുവാന്‍ പ്രേരണയായി വന്ന ചില മരണങ്ങളുടെ കഥ ...പറയാനുള്ളത് കഥയായി തോന്നുമെങ്കിലും പൊള്ളുന്ന അനുഭവങ്ങളുടെ നൊമ്പരം ഉണ്ട്...അടുത്തടുത്ത കാലങ്ങളില്‍ കുടുംബത്തിലെ പ്രധാനപ്പെട്ട മൂന്ന് പേരുടെ വിടവാങ്ങലുകള്‍ അതുണ്ടാക്കിയ പുതു ചിന്തകള്‍ ..മനുഷ്യന്‍ എങ്ങനെ വളര്‍ന്നാലും ആറടി മണ്ണില്‍ ഒതുങ്ങുന്ന വളര്‍ച്ച എന്നാ ചിന്തയിലേക്ക് നയിച്ച ചില നൊമ്പരങ്ങള്‍...
                                                                        എന്റെ വാപ്പയുടെ വാപ എല്ലാരും വിളിക്കുന്ന പോലെ ഞാനും ഉപ്പ എന്നാണു വിളിച്ചിരുന്നത്..നാട്ടില്‍ കുഞ്ഞു  മരക്കാര്‍ സാഹിബ്..ഉപ്പാക്ക് പറയപെടുന്ന അസുഖങ്ങള്‍ എന്ന് പറഞ്ഞാല്‍ ശ്വാസം മുട്ട് മാത്രം ആയിരുന്നു..പ്രായം ഏതാണ്ട് എഴുപതോദ് അടുത്തിരുന്നു...എന്നെ എല്ലാം വളരെ കാര്യം ആയിരുന്നു..പേരകുട്ടികളില്‍ ഏറ്റവും മൂത്ത ആണ്‍ തരി അത് കൊണ്ട് തന്നെ തല്ലും തലോടും ഏറ്റവും ലഭിച്ചത് എനിക്ക് തന്നെ ആയിരുന്നു..എനിക്ക് ഓര്മ വെക്കുമ്പോള്‍ എല്ലാം ഉണ്ട് ഉപ്പാക്ക് പുക വലി...വെല്ലുംമ(വാപാടെ ഉമ്മ) ഇടക്  ബീഡി,സിഗാര്‍ എല്ലാം ഒടിച് കലയാരുന്ദ് പക്ഷെ ഞാന്‍ ആണ് ചെയ്തത് എങ്കില്‍ വഴക്ക പറയാത്ത ഒരു പ്രകൃതം..ഒരിക്കല്‍ ഉപ്പ പുക വലിക്കുമ്പോള്‍ അതില്‍ എന്തോ മുടിയുടെ അംശം ഉണ്ടായത് കൊണ്ട് ആ പുകവലി ശെരിക്കും ഏറ്റു പുറത്ത് പറയാന്‍ ആവാത്ത വിഷമത്തോടെ വലി നിര്‍ത്തി എന്ന് മാത്രമല്ല എല്ലാരോടും വലിക്കരുത് എന്നൊക്കെ പറയും..പ്രത്യേകിച്ചും ഉപ്പാടെ കയ്യില്‍ നിന്നും വരം പോലെ ആ ശീലം കിട്ടിയത് കൊണ്ട് വാപ ഇന്നും ശക്തമായി തുടരുന്നുണ്ട്...ഉപ്പയുമായി നല്ലൊരു ആത്മ ബന്ദം ഉണ്ട്..കാരണം ഞങ്ങള്‍ വേറെ താമസ്സിക്കുമ്പോഴും ഉപ്പ തറവാട്ടില്‍ ആണ് താമസിച്ചത് ഞാന്‍ എന്നും പോയി കാണുക മാത്രമല്ല അവരുടെ കൂടെ മൂക്ക് മുട്ടെ ഭക്ഷണോം കഴിച്ച ഒന്ന് തല്ലു പിടിചിട്ടെ വീട്ടില്‍ വരൂ...ഒരിക്കല്‍ ഞാന്‍ കോളേജില്‍ പോകുമ്പോള്‍  എന്റെ ബൈക്ക്  അപകടം പറ്റുകയും ഇടത്തെ കയ്യുടെ തോളിന്റെ കുഴ തെറ്റുകയും ചെയ്തു..ഞാന്‍ അന്ന് ചാലക്കുടി സെന്റ്‌ ജെയിംസ്‌ ഹോസ്പിറ്റലില്‍ ഒരു ദിവസം കിടക്കുകയും ചെയ്തു..മൂന്ന് ആഴ്ച വിശ്രമം പറയുക ചെയ്തതോടെ  പുറത്ത് ഇറങ്ങാതെ  വീട്ടില്‍ ഇരിക്കുകയും  ചെയ്തു...പതിവ്  പോലെ എന്നെ കാണേണ്ട സമയം ആയപ്പോള്‍ ഉപ്പയും വെല്ലുംമയും ആവലാതി എടുത്തു വെല്ലുംമ പിന്നീട് പറഞ്ഞ അറിവാണ് ആ അപകടം പറയ സമയത്ത് ഏകദേശം ഉപ്പ വീട്ടില്‍ വന്നിരുന്നു വെല്ലുംമാട്ടെ "എന്റെ നെഞ്ചില്‍ ഒരു വിഷമം നമ്മുടെ മോന്‍ എന്തോ പറയ പോലെ അവന്‍ എവടെ എന്നും ചോദിച്ചു"...ഉപ്പാനെ അറിയിക്കാതെ രണ്ട ദിവസം ഞാന്‍ തള്ളി നീകി എനിക്ക് അവടെ പോവാന്‍ ഉള്ള ശക്തി ഇല്ലായിരുന്നു വെല്ലുംമയും ഉപ്പയും എന്ത് പറയും എന്നാ പേടിയും...പക്ഷെ ആരോ പറഞ്ഞരിന്ജ് ഉപ്പ എന്നെ കാണാന്‍ വന്നു ആ നിമിഷങ്ങള്‍ എല്ലാം നല്‍കുന്ന ഓര്‍മയില്‍ ഇന്നും കുത്തി കൊള്ളുന്ന താടി രോമവും പുക വലി മണമുള്ള ഉപ്പയുടെ ചുണ്ടുകളും എന്റെ കവിളില്‍ സ്പര്‍ശിക്കുന്ന പോലെ എനിക്ക് തോന്നുന്നു..ഉപ്പ ഉമ്മ വെക്കാന്‍ വന്നാല്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു ബീഡി മണമുള്ള ചുണ്ടില്ലേ ഉമ്മം എനിക്ക് വേണ്ട എന്ന് പറയുക എന്റെ ശീലം ആയിരുന്നു...അങ്ങനെ ഇരിക്കെ വാര്ധഗ്യതിന്റെ എഴുപതില്‍ ഒരു ദിവസം ഞാന്‍ ഉപ്പയെ കാണാന്‍ ചെന്ന്.അന്ന് ഞാന്‍ മോഡല്‍ പോളിടെക്നിക്കില്‍ മൂന്നാം വര്ഷം പഠിക്കുന്നു..ഉപ്പ പറഞ്ഞു മോന്‍ പോയി വാ എന്ന് വെല്ലുംമ പറഞ്ഞു മോന്‍ പരീക്ഷ കഴിഞ്ഞ ഇങ്ങോട്ട് വരണം എന്ന്...ഉപ്പാക്ക് ഒരുമ്മ കൊടുത്തു ഞാന്‍ കൊല്ലെജിലെക് പോയി..അന്ന് എനിക്ക് ഗ്രാഫിക്സ് പരീക്ഷ നടക്കുന്നു...ഇരിങ്ങാലക്കുട റയില്‍വേ സ്ടഷനോദ് ചേര്‍ന് കിടക്കുന്ന കോളേജ് ട്രെയിന്‍ വരുന്നതും പോനതും എല്ലാം പരീഷ ഹാളില്‍ ഇരുന്നാല്‍ കാണാം...പരീക്ഷകിടെ പെറ്റെന് ഒരു ട്രെയിന്റെ ഹോണ്‍ അടി ശബ്ദം എന്നെ ഞെട്ടിച്ചു കയ്യിലിരുന്ന മിനി ട്രാഫ്റെര്‍ തെന്നി മാറുകയും എന്റെ മനസ് പെട്ടെന്ന്  തറവാട്ടിലെ ചാര് കസേരയില്‍ കിടക്കുന്ന ഉപ്പയിലെക് എത്തി...ഉപ്പാക്ക് എന്തോ പറ്റി എന്ന് എന്റെ മനസ്സ് വേവലാതി എടുത്തു..അതെ അതായിരുന്നു ആ ആത്മ ബന്ധത്തിന്റെ ഊഷ്മളത...പരീഷ കഴിഞ്ഞ ഇറങ്ങിയ എന്നോട് കൂടുകാര്‍ നിന്റെ വീട്ടില്‍ നിന്നും ഫോണ ഉണ്ടായിരുന്നു പെട്ടെന്ന് വീട്ടില്‍ എത്താന്‍ പറഞ്ഞു..കാര്യങ്ങള്‍ ഞാന്‍ കരുതിയ പോലെ...കൂടുതല്‍ വിവരിക്കാന്‍ കഴിയാത്ത ചില നിമിഷങ്ങളിലൂടെ ഞങ്ങളുടെ ഉപ്പ വിട പറഞ്ഞു...കുടുംബത്തിലെ ആദ്യത്തെ മരണം...

                                                                                                നാല് മാസം കഴിഞ്ഞു ഒരിക്കല്‍ അന്ന് വാപ്പയുടെ അനിയന്‍ സൌദിയില്‍ നിന്ന് വന്ന സമയം കൊച്ചാപ്പ എളീമയും കൂടെ ഒരു കല്യാണത്തിന് പോയി ..പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഞങ്ങള്‍ കണ്ടു...എലീമയും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മോളും ഏഴു മാസം പ്രായം ഉള്ള ഒരു മോനും..മോന്‍ എലീമയുടെ കയ്യില്‍ ഇരിക്കുന്നു മകള്‍ മുന്‍പിലും..അന്ന് കൊച്ചാപ്പ കുറെ നാള്‍ ഗള്‍ഫില്‍ നിന്ന് വന്ന സമയം ആയത് കൊണ്ട് നാടിലെ ഡ്രൈവിംഗ്   ല്യ്സന്‍സ് ക്യാന്‍സല്‍ ആയിട്ടുണ്ടാര്നു മാത്രമല്ല മൂപര്‍ അങ്ങനെ വണ്ടികള്‍ ഉപയോഗിക്കാരും കുറവായിരുന്നു..പക്ഷെ അത്യാവശ്യമായി കാലടി എന്നാ സ്ഥലത്ത് എലീമയുടെ ഏതോ ബന്ധുവിന്റെ കല്യാണത്തിന് പോയതാര്നു അവര്‍..ചാറ്റല്‍ മഴ ഉണ്ടായിരുന്നത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു ബൈക്കില്‍ പോയത്...പക്ഷെ അപ്രതീക്ഷിതമായി പുറകില്‍ നിന്ന് എളീമ വീണു ..കൂടെ ഏഴു മാസം പ്രായം ഉള്ള കുഞ്ഞും...കുഞ്ഞ നേരെ റോഡില്‍ വീഴാതിരിക്കാന്‍ എലീമയുടെ ശരീരത്തോട് ചേര്‍ത് പിടിച്ചു എന്നാല്‍ തലയടിച്ചു വീണ എളീമ ഒന്ന് എഴുന്നേറ്റു..പിന്നെ ബോധ രഹിധയായി വീണു തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് വന്നു എങ്കിലും അവരുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ സെന്റര് ഹോസ്പിടല്‍ കൊണ്ട് പോയി ഒരാഴ്ച കിടന്നു...ചികിത്സയുടെ ഗുണം കൊണ്ട് ഒരു ദിവസം അപ്രതീക്ഷിതമായി എഴുന്നേറ്റു ..ബ്രേടടും ചായയും കുടിച്ചു..എന്നാല്‍ ദൈവത്തിന്റെ വിധി നേരെ മറിച്ചായിരുന്നു ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച വരാന്‍ കഴിയാത്ത വിധം ഉള്ള ഒരു മടങ്ങി പോക്കിന് മുന്‍പുള്ള എഴുന്നേല്‍ക്കല്‍ ആയിരുന്നു അത്...വൈകിട്ടായപ്പോള്‍ സ്ഥിതി വഷളായി അങ്ങനെ ഒരു ഞായര്‍ കറുത്ത്..ആ ഏഴു മാസമുള്ള മകനെയും മൂനാം ക്ലാസ്സില്‍ പഠിക്കുന്ന മകളെയും കൊചാപ്പയെയും മറ്റു ബന്ധുക്കളെയും തനിച്ചാക്കി ആ അദ്ധ്യായം കടന്നു പോയി...ഒരു ഗ്രാമത്തിന്റെ കരച്ചില്‍ കണ്ട ചില നിമിഷങ്ങള്‍ ഓര്‍മയില്‍ ഉണ്ട് ഉമ്മ പോയതറിയാതെ കരയുന്ന കുഞ്ഞിന്റെ മുഖം ഉള്‍പെടെ..ഇന്നവന്‍ രണ്ടില്‍ പഠിക്കുന്നു പടച്ചവന്റെ അനുഗ്രഹം കൊണ്ട് നന്നായി പോകുന്നു....
                         വീണ്ടും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു വെല്ലുമ്മയുടെ സംരക്ഷണയില്‍ കുട്ടികള്‍ വളര്‍ന്നു...കൊചാപ്പയെ കൊണ്ട് വേറെ വിവാഹവും കഴുപിച്ചു..വെല്ലുംമ ആയിരുന്നു എല്ലാവരുടെയും ദൈര്യം വെല്ലുംമയും ഞാനും തമ്മിലെ ആത്മ ബന്ധം ഒരു ബ്ലോഗ്‌ ആയി ഞാന്‍ കുറിച്ചിട്ടുണ്ട്.(http://shihas005.blogspot.com/2010/08/blog-post.html)

)..ഒരിക്കല്‍ ഞങ്ങളുടെ മഹല്ലില്‍ പള്ളിയുടെ ഉത്ഘാടനത്തിനു ..അജ്മാനില്‍ നിന്നും ഒരു അറബി വന്നു..അറബിയെ നേരില്‍ കാണാന്‍ നാടുകാരുടെ ഒരു വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു...ദഫ് മുട്ടിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കപ്പെട്ട അറബിയെ കാണാന്‍ വെല്ലുംമയും ഉണ്ടായിരുന്നു...പൊതുവേ തമാശക്കാരി ആയതു കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും എല്ലാവര്ക്കും പ്രിയങ്കരി ആയിരുന്നു നാട്ടില്‍ സ്നേഹത്തോടെ ഐശുമ്മ എന്നാണ് വിളിച്ചിരുന്നത്...പരുപാടി എല്ലാം കഴിഞ്ഞ പോയി വെല്ലുംമ ..വ്യ്കിട്ട് കൊച്ചാപ്പയുടെ ഫോണ്‍ വിളി കേട്ടാണ് ഞാന്‍   ചെന്നത്..വെല്ലുംമാക് സുഖമില്ല തല കറങ്ങി ബെഡില്‍ വീണു..കേട്ട പാതി കേള്‍ക്കാത്ത പാതി കൊച്ചാപ്പയുടെ വീടിലെക് ചെന്ന് ഞാന്‍..ചെന്ന പാടെ നോക്കിയപ്പോള്‍ ഒരു പ്രത്യേക അവസ്ഥയില്‍ കിടക്കുന്ന വെല്ലുംമയെ ആണ് കണ്ടത്..ഉടനെ ഞാന്‍ തന്നെ താങ്ങിയെടുത്ത് കാറില്‍ കെട്ടി തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് പോയി...ഡോക്ടര്‍ കൊടുത്ത ഒരു ഇഞ്ഞെക്ഷനില്‍ ബോധം വീണു കിടയ വെല്ലുംമ പറഞ്ഞു നമുക്ക് വീട്ടില്‍ പോകാം എന്ന്..പക്ഷെ പന്തികെടിന്റെ ഒരു ചര്ധി അവിടെയും വില്ലന്‍ ആയി ..ഒബ്സേര്‍വഷനില്‍ വെക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു..പ്രെഷര്‍ കൂടി തലയില്‍ ചെറിയ ക്ലോട്ടിംഗ് ഉണ്ട് എന്നും അറിയാന്‍ കഴിഞ്ഞു...പക്ഷെ ഓര്മ പതുക്കെ മറയുന്ന അവസ്ഥയില്‍ അങ്കമാലി എല്‍ എഫ് ഹോസ്പിറ്റലില്‍ സി ടി സ്കാന്‍ ചെയ്യാന്‍ പറഞ്ഞു..വെളുപ്പിനോടെ അത് കഴിഞ്ഞു എങ്കിലും കുറച്ച ഗുരുതരമായ ക്ലോട്ടിംഗ് ആയത് കൊണ്ട് ആ ഡോക്ടര്‍ അമൃത ഹോസ്പിടളിലെക് മാറ്റാന്‍ നിര്‍ദേശിച്ചു..അങ്ങനെ അമൃത ഹോസ്പിറ്റലില്‍ ചെന്ന്...അവിടെ ആരെയും നിര്തുവാണോ കാണിക്കണോ ഉള്ള ഒരു അവസ്ഥ ഇല്ലാത്ത ഹോസ്പിറ്റല്‍ ആയിരുന്നു..അവരുടെ ചട്ട പ്രകാരം ഒരാള്‍ക് നില്‍ക്കാം അങ്ങനെ ഞാന്‍ തന്നെ അവടെ നിന്ന്..അകത് ഐ സി യു വില്‍ കിടക്കുന്ന വെല്ലുംമാക് വേണ്ടി പ്രാര്‍ഥിച് കൊണ്ട് പുറമേ ഞാനും രാത്രികളില്‍ ആര്‍ത്ത് കരച്ചിലോടെ എങ്ങും മോശം അന്തരീക്ഷം..പൊതുവേ ട്രെയിനിലും ആശു പത്രിയിലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രകൃതം ആയതു കൊണ്ടും..ആരെങ്കിലും വന്നാലെ ഞാന്‍ പോയി ഭക്ഷണം കഴിക്കു..അങ്ങനെ ഒരാഴ്ച കടന്നു പോയി കൂടിയും കുറഞ്ഞും നടന്ന ദൈവത്തിന്റെ കളികള്‍ക് അവസാനം മരണം എന്ന് പേരിട്ടു വിളിക്കുന്ന താല്‍ക്കാലിക ജീവിതത്തിനു വിരാമം ഇട്ടു..ഒരിക്കലും ഓര്‍ക്കണോ വിശ്വസിക്കണോ കഴിയാതെ ആരോഗ്യവധിയായി പ്രേത്യേകിച് അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ആ വെല്ലുംമയും വിട്ടു പിരിഞ്ഞു..ശരവ ശക്തന്‍ നമ്മളില്‍ നിന്ന് വേര്‍പെട്ട എല്ലാവരെയും നമ്മളെയും സോര്ഗത്തില്‍ ഒരുമിച്ച് കൂട്ടും എന്നാ പ്രാര്തനയോടും വിശ്വാസത്തോടും കൂടി ഞാന്‍ ആരംപിച്ച എന്റെ ചിന്തകള്‍ ഇന്നത്തെ എന്റെ സ്വഭാവത്തിലേക്ക് എത്തി.."എല്ലാ മനുഷ്യ ശരീരവും മരണത്തെ രുചിക്കും എന്ന് ദൈവീക ഗ്രെന്ധം പറയുമ്പോ അതൊരു പുതിയ ചിന്തയില്‍ നമ്മളും ആലോചിക്കുമ്പോള്‍ ന്യ്മിഷിക മായ ഈ ലോകത്ത് മനുഷ്യന്‍ നേടുന്നതോന്നും അവനു സോന്തമല്ല എന്നതില്‍ എത്തി ചേരും..തീര്‍ച്ചയായും ആറടി മണ്ണ് പോലും അവന്റെ സോന്തമല്ല ..എന്നാല്‍ മനുഷ്യന്‍ ഓടുന്നതോ അവന്റെ സൊന്തം ചിന്തക്കും സുഖത്തിനും പുറമേ..ചെയ്യേണ്ടുന്ന പലതും നാളെ നല്ലതിനായി ഭവിക്കുമോ എന്ന് പോലും ചിന്തിക്കാതെ എന്തിനോ വേണ്ടി പാഴാക്കുന്ന ജന്മങ്ങള്‍..വേണ്ടപ്പെട്ടവരുടെ ചില പെട്ടെന്നുള്ള വേര്‍പാടുകള്‍ ഒരുപക്ഷെ ഇരുത്തി  ചിന്തിപിക്കും   .....സര്‍വശക്തന്‍ തുനക്കട്ടെ  നല്ലതിനായി ..