2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ബന്ധങ്ങള്‍ അതിര്തികല്ക് അപ്പുറം സംഗമിച്ചപ്പോള്‍....



ബന്ധങ്ങള്‍ അകലുന്ന ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് അമൂല്യമായ ഒരു സംഗമത്തിന്റെ  കഥയാണ് എന്റെ ഈ ബ്ലോഗ്‌ .ഓരോ ബന്ധങ്ങള്‍ക്കും അതിന്റെതയാ വില കല്‍പ്പിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കുന്നത് കൊണ്ടോ എന്നും എനിക്ക് ബന്ധങ്ങളെ നില നിര്‍ത്തി പോരുവാന്‍ കഴിഞ്ഞു..അത് പോലെ ഒരുപാട് പേരെ പുതിയതായി പരിചയപ്പെടുവാനും 

കഴിഞ്ഞു .ഇന്ന് രെക്തം രേക്തതിനെ പോലും തിരിച്ചറിയുന്നില്ല ഒരു പക്ഷെ ഇന്ന് ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങളും ബന്ധങ്ങള്‍ക്ക് കാര്യ പ്രസക്തമായ വില നല്‍കാത്തത് കൊണ്ട് ആയിരിക്കാം .പുതു തല മുറ ഇന്ന് ഫ്ലാറ്റുകളില്‍ ഒതുങ്ങി കൂടുന്ന കാഴ്ചയാണ് ലോകത്തുള്ളത്..ഇന്റര്‍നെറ്റ് വഴി ഉള്ള ബന്ധങ്ങളിലെക്കും ഒതുങ്ങുന്നു എന്ന് അര്‍ത്ഥ ശങ്കക് ഇട നല്‍കാതെ നമുക്ക് പറയുവാന്‍ കഴിയും .പണ്ട് കിലോ മീറ്ററുകള്‍ അകലെ വരെ ഉള്ള സുഹുര്തുക്കള്‍ ബന്ധുക്കള്‍ എല്ലാവരെയും അറിയാന്‍ ഒരു പ്രയാസവും ഇല്ല ഇന്നത്തെ അവസ്ഥ നേരെ 
മറിച്ചാണ് സൊന്തം അയല്‍ക്കാരനെ പോലും അറിയാന്‍ കഴിയാത്ത അവസ്ഥ പലര്‍ക്കുമുണ്ട് ..

എന്റെ ഒരു അമ്മാവന്‍ ഒരിക്കല്‍ ഒരു യാഹൂ മെസ്സെങ്ങേരിലെ ഐ ഡി തന്നു..ബന്ധങ്ങള്‍ അത് എത്ര അകന്നതായാലും നില നിര്‍ത്തുന്ന ഒരു വെക്തി ആയിരുന്നു അദ്ദേഹം ..എന്നോട് പറഞ്ഞു ഇത് നമ്മുടെ ഒരു ബന്ധുവിന്റെ ഐ ഡി ആണ് നീ പരിചയ പെടു എന്ന്.ഞാന്‍ അതില്‍ രികൊസ്ട അയച്ചു എങ്കിലും കുറെ എന്നെ അവര്‍ അവഗണിച്ചു..ഒരുപക്ഷെ അപരിചിതന്‍ എന്നാ നിലയില്‍ ആവാം..ബന്ധു എന്ന് പറഞ്ഞാല്‍ എന്റെ ഉമ്മയുടെ ഉമ്മയുടെ സഹോദരിയും കുടുംബവും 50 -60 വര്‍ഷങ്ങള്‍ക് മുന്പ് പാകിസ്ടാനിലെക് കുടിയെരിപ്പര്തിട്ടുന്ദ്.അതായത് എന്റെ ഉമ്മ പോലും കണ്ടിട്ടില്ലാത്ത ഒരു ബന്ധു..ചെറുപ്പത്തിലെ അവരുടെ മക്കളെ എല്ലാം കണ്ട ഓര്മ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.ആ കാലങ്ങളില്‍ വന്നു പോക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഏതാണ്ട് 40 വര്ഷം ആയിട്ട് അവര്‍ വരാരെ ഇല്ല അവര്‍ക്ക് അവിടെ ഷുഗര്‍ ഫാക്ടറി ആണ് എന്നാണ് അരിഞ്ഞത് .ഞാന്‍ ഇവരോട് എന്ത് പറഞ്ഞാണ് പരിചയ പെടുക പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ..എങ്കിലും നോക്കാം.പക്ഷെ അവര്‍ അവഗണിച്ചു എന്ന് മാത്രം .ഒടുവില്‍ അമ്മാവന്‍ തന്നെ അവരോട എന്നെ കുറിച്ച പറഞ്ഞു എങ്കിലും അവര്‍ക്ക് മനസിലായില്ല ഒരു 100 തവണ എന്നോട് തന്നെ ചോധിചിട്ടുന്ദ് നീ ആരാണ് എന്ന്  .ഉരുടുവും,ഹിന്ദിയും ഇന്ഗ്ലിഷും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്.വാപയും ഉമ്മയും മലയാളികള്‍ ആയതു കൊണ്ട് മൂത്ത ചില കുട്ടികള്‍ മാത്രം മലയാളം" കുരച് കുരച്" അറിയാം.അമ്മാവന്‍ ഒരിക്കല്‍ ദുബായില്‍ വെച്ച വേറൊരു ബന്ധു വഴി ആണ് ഇവരെ പരിചയപ്പെട്ടത് .
                                   ഒടുവില്‍ അവര്‍ എന്നോട് ചാറ്റ് ചെയ്യുവാന്‍ അവര്‍ സമ്മതിച്ചു.എനിക്ക് കിട്ടിയത് അവരുടെ ഒരു ഇളയ മകളുടെ ഐ ഡി ആയിരുന്നു.ഏതാണ്ട് 35 -40 വയസു പ്രായം ഉള്ള ഒരു ഇത്ത.അവര്‍ എന്നോട് വിശേഷഗ്നല്‍ എല്ലാം ചോദിച്ചു.മിക്കവാറും ചാതിംഗ് ഇന്ഗ്ലിഷിലായിരുന്നു പക്ഷെ അവര്‍ എന്നെ കളിപിക്കാന്‍ കുരച് കുരച് മലയാളം ഉപയോഗിച്ചും നോക്കി.വാശ പിശക് മലയാളം കേട്ടപോള്‍ ഞാന്‍ 'സ്വാഹ" പറഞ്ഞു.ഒടുവില്‍ ഞങള്‍ നല്ല കമ്പനിയായി.അവരുടെ ഉമ്മ അതായത് എന്റെ ഉമ്മയുടെ മൂതുമ്മ എന്റെ ഉമ്മയുമായി സംസാരിച്ചു ഏതാണ്ട് 80 വയസ്സില്‍ അധികം പ്രായം ഉണ്ട് എങ്കിലും മലയാളം എല്ലാം നന്നായി സംസാരിക്കുന്നുണ്ട്.പുട്ടും കടലയും മോര് കറിയും എല്ലാം പട്ടി അവര്‍ ഉമ്മയോട് വാ തോരാതെ സംസാരിചു.ഞാന്‍ ചാറ്റ് ചെയ്ത ഇത്ത അടക്കം 5 പെണ്മക്കള്‍ ഉണ്ട് അവര്‍ക്ക്   .അങ്ങനെ പലപ്പോഴും സംസാരിചു .
                                  അവര്‍ ഈ ഇത്തയുടെ കുടുംബം ദുബായില്‍ സെറ്റില്‍ ആവാന്‍ തീരുമാനിച്ചതായും അവര്‍ അങ്ങോട പോകുന്നതായും പറഞ്ഞു.പിന്നീട അവരെ കുറിച്ച ഒരു അറിവും ഉണ്ടായില്ല ഒരിക്കല്‍ അവര്‍ ദുബായില്‍ ഉണ്ട് എന്ന് പറഞ്ഞു എനിക്ക് മെസ്സേജ് വന്നു.മാത്രമല്ല ഒരിക്കല്‍ എങ്കിലും അവര്‍ക്ക് എന്നെയും കുടുംബത്തെയും കാണണം എന്നും പറഞ്ഞു.ഇന്ഷ അല്ല് എന്നാ ഒരു മറുപടിയില്‍ ഞാന്‍ അത് ഒതുക്കി..പിന്നീട് എന്റെ വിദ്യ എന്നാ അഭ്യാസം കഴിഞ്ഞു ആദ്യമായി ദുബായിക്ക് പോയി അപ്പോള്‍ ഞാന്‍ അവരുടെ നമ്പരും വാങ്ങി..അവിടെ വച്ച് ഞാന്‍ വിളിച്ചു പക്ഷെ "ജോലി തെണ്ടല്‍" എന്നാ കലാ പരുപാടിയുടെ ഇടയില്‍ എനിക്ക് സമയം കിട്ടി ഇല്ല..പിനീട് എന്നെ ഒരാള്‍ വിളിച്ചു അവരുടെ ഒരു കുടുംബ സുഹുര്തായ ആളായിരുന്നു അത്.ഏകദേശം സ്വാതന്ദ്രതിനു മുന്പ് ഇന്ത്യയില്‍ നിന്നും കുടിയെരിപാര്‍ത്ത 2 കുടുംബങ്ങളില്‍ ഒന്ന്..കേരളത്തില്‍ മുസ്ലിം ലീഗിന്റെ അനിശേദ്യ നേതാവായിരുന്ന സയ്യിദ് ബാഫകി തങ്ങളുടെ ഒരു മകനും കുടുംബവും ആയിരുന്നു അത്..തങ്ങളുടെ പേരക്കുട്ടി എന്ന് പറഞ്ഞ ആളാണ്‌ എനിക്ക് വിളിച്ചത് .അങ്ങനെ ഞാന്‍ ഷാര്‍ജയില്‍ വെച്ച അതും റോളയിലെ  വെച്ച അവരെ കണ്ടുമുട്ടി .എന്നെ കണ്ടതും ഒരു കരച്ചിലും പിന്നെ വന്നു ഒരുപാട് സംസാരിചു..ഒരുപാട് സ്നേഹം ഉള്ള ഒരു ഇത്ത സോന്തമായി ഒരു ബന്ധു അതും കേരളത്തില്‍ നിന്നുള്ളത് കണ്ടപ്പോള്‍ അവര്‍ നിയന്ദ്രണം വിട്ടു കരഞ്ഞതാവും.പിന്നെ എന്നോട് ഒരുപാട് സംസാരിചു.ജീവിതങ്ങള്‍ അകന്ന ഓരോ സാഹചര്യത്തെ കുറിച്ചും.കൂട്ടത്തില്‍ എനിക്ക് ഒരു ശിര്‍ത്ടും പിന്നെ കുറെ സ്വീടസും എല്ലാം തന്നു അവര്‍. പിന്നെ അവരുടെ കൂടെ ദുബായി ഒരു കറക്കം കൂടെ ഇന്ത്യന്‍ ഭക്ഷണം ഉള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും..
        ഞങ്ങളുടെ യാത്രക്കിടയില്‍ കുറെ വിഷയങ്ങള്‍ സംസാരിച്ചു ഇന്ത്യ-പാക് പ്രശ്നവും..അവരുടെ അഭിപ്രായത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ പാവങ്ങളാണ് .പക്ഷെ ഇന്ത്യയിലെ ഭരണത്തില്‍ ഇരിക്കുന്നവരും പാകിസ്താനില്‍ ബാരിക്കുന്നവരും ആണ് പ്രശ്നക്കാര്‍.പിന്നെ പറയുന്നു ഞങ്ങളുടെ രാജ്യത്ത് എന്നും പ്രേഷനഗല്‍ ആണ് അവിടത്തെ ഓരോ കാര്യവും വളരെ ബുദ്ധിമുട്ടിലാണ്..അങ്ങനെ ഉള്ള അവസ്ഥയില്‍ ഞങള്‍ നിങ്ങളുടെ രാജ്യത്തെ എന്തിനു നശിപ്പിക്കാന്‍ ശ്രെമിക്കണം?..ആ പണം ഉണ്ടേല്‍ ഞങളുടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാം അല്ലോ...ആസിഫ് സര്‍ദാരിയെ "നായിന്റെ മോന്‍" എന്നാ ഇന്ഗ്ലിഷ് ഭാഷയിലെ പ്രേയോകം ആണ് നടത്തിയത്.ഞാന്‍ പറഞ്ഞു ഞങളുടെ കയ്യില്‍ നിങ്ങള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട് എന്നൊക്കെ.അപ്പോള്‍ അവര്‍ പറഞ്ഞു ഞാഗലും തെളിവ് ഉണ്ട് എന്ന് പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമോ.പിന്നെ കുറെ വര്‍ഗീയ സംഘടനകളെ കുറിച്ചും അതിന്റെ പുറം വശങ്ങളെ കുറിച്ചും കുറെ സംസാരിചു.നമ്മള്‍ മനസിലാകിയതിനെക്കാള്‍ നമംലോദ് അവര്‍ക്ക് സ്നേഹം ഉണ്ട് പക്ഷെ താത്പര കക്ഷികളുടെ ഭരണം ആണ് ഇതിനു പുറകില്‍ എന്ന് അടിവര ഇട്ടു എഴുതാവുന്ന രീതിയില്‍   അവര്‍ വാചാലയായി.എന്നോട് ഒടുവില്‍ ഒരു ചോദ്യം നിനക്ക് ഞങളെ പേടിയാണോ എന്ന്.ഹഹഹ എന്നുറക്കെ ചിരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.നിന്നെ ഞാന്‍ വില ഇരുത്തുന്നു എന്നും.പിനീട് ഞങള്‍ ഒരിക്കല്‍ റാസ്‌ അല കൈമയില്‍ ഉള്ള അമ്മാവന്റെ വീട്ടില്‍ പോയി എല്ലാവര്ക്കും അവരെ പരിചയപെടുത്തി കൊടുത്തു..
                                               അങ്ങനെ ഞങള്‍ സംസാരിചു എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ട് വിട്ടു.പിന്നെയും വിളിച്ചു.ഒരിക്കല്‍ ദുബായില്‍ നിന്നും അബുദാബിക്ക്  തങ്ങളുടെ പെരക്കുടിയുമായി യാത്ര ചെയ്യുകയായിരുന്നു .അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു നിന്റെ ആ ബന്ധുവിന് 2 പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ട്.ഞാന്‍ ഒരിക്കല്‍ അവരോടെല്ലാം സംസാരിച്ചിട്ടുണ്ട്.അതില്‍ മൂത്ത മകളെ നിനക്ക് വിവാഹം ആലോചിക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ട് എന്നും.ഒരു നിമിഷം ഞാന്‍ ഏതാണ്ട് പോയ അണ്ണന്റെ പോലെ നിന്ന്.എന്താ ഇത് ഒരു പാക്കിസ്ഥാന്‍ യുവധിയെ കല്യാണം ആലോചിക്കുകയോ.ഇതെണ്ട അവിടെ യുവാകള്‍ ഇല്ലേ അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചില്ല കാരണം അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് അവിടത്തെ അവസ്ഥ.കറാച്ചിയില്‍ എല്ലാം പിടിച്ചു പറിയും സ്ത്രീ പീഡനവും നമ്മുടെ നാടിലെക്കള്‍ ഏറെയാണ്‌ എന്ന്.അത് കൊണ്ട് തന്നെ ആണ് അവര്‍ യു എ യിലേക്ക് മാറുന്നതും.ഞാന്‍ ഒന്നും മിണ്ടാതെ യാത്ര തുടര്‍ന്ന്.അയാള്‍ എന്റെ ഇ മെയിലില്‍ ആ പെണ്‍കുട്ടിയുടെ ഫോട്ടോയും അയച്ചു തന്നു.ഫോടോ കണ്ടിട്ട് എന്റെ തലയില്‍ നിന്നും "കിളികള്‍" പറക്കാന്‍ തുടങ്ങി ഞാന്‍ ഇന്നോളം കാണാത്ത അതീവ  സുന്ദരിയായ ഒരു യുവതി.അവര്‍ക്ക് വട്ടു പിടിച്ചോ എന്ന് ഞാന്‍ ആലോചിച്ചു അന്ന് മുതല്‍ കണ്ണാടികള്‍ മാറി മാറി നോകി തുടങ്ങി എന്ത് ഞാനും .. .ഞാന്‍ ഉമ്മാടെ വിളിച്ചപ്പോള്‍ ഉറുദു പഠിക്കാന്‍ റെടി ആയിക്കോ എന്ന് തമാശ പറയുകയും ചെയ്തു .അങ്ങനെ ആ വിസിടു കഴിഞ്ഞ നാടിലെക് ഞാന്‍ വന്നു
.
                                     എനിക്ക് താല്പര്യമില്ല എന്നാ മറുപടി മുഖത് നോകി പറയാന്‍ മടി ഉള്ളത് കൊണ്ട് ഒരു വിധം അന്ന് ഞാന്‍ ഒഴിഞ്ഞു..എന്നോട് അവര്‍ ആ പരുഭവം വച്ച് പുലര്‍ത്തി ചെറുതായിട്ട് പലപ്പോഴും ഓണ്‍ലൈനില്‍ കണ്ടിട്ട് മിണ്ടിയില്ല..ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാകി പിന്നെ   കുറെ നാള്‍ അവരുമായി ഒരു ബന്ധവും ഉണ്ടായില്ല.ഞാന്‍ പലപ്പോഴും അയച്ചതിന് മറുപടി ഇല്ല.ആ പെന്കുടി ഫെസ്ബുകില്‍ ഉണ്ടായിരുന്നു അന്ന് ഞാന്‍ ഓര്‍ക്കുട്ട് ഉപബോക്തവായിരുന്നു.ഒടുവില്‍ കുറച് ദിവസത്തിന് മുന്പ് ഞാന്‍ അവരെ വീണ്ടും കണ്ടു മുട്ടി .എന്നോട് അവര്‍ "ഡോണ്ട് വാണ്ട്‌ ടോ സീ യു" സിഗ്നല്‍ ഇട്ടു.എങ്കിലും എന്നോട് ചാറ്റ് ചെയ്തു ആദ്യത്തെ ചോദ്യം..ര്‍ യു  മാരിട്?..നോ എന്ന് പറഞ്ഞപ്പോള്‍ ചാടിനു വേഗത ഏറി..ഇന്നും ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്  പലപ്പോഴും ചാറ്റ് ചെയ്യാറുണ്ട് ഈ വകാഷന് ദുബായി വഴി വരണം എന്നും ഒര്മിപിച്ചു.എങ്കിലും കഴിഞ്ഞു പോയ ഒരു കാലത്തിന്റെ ഓര്മക്ക് ഞാന്‍ അറിയാത്ത എന്റെ മാതാപിതാക്കള്‍ പോലും കാണാന്‍ കഴിയാത്ത ഒരു ബന്ധുവിനെ  ഒരിക്കല്‍ കണ്ടു മുട്ടിയ  ആ ത്രില്‍  അത് പറഞ്ഞാല്‍ തീരത ഒരു അനുഭൂതിയാണ്.ഇന്ഷ അല്ല് പടച്ചവന്‍ സഹായിച്ചാല്‍ ഒരിക്കല്‍ മാതാ പിതാകല്ക് അവരെ കാണുവാന്‍ സാഹചര്യം ഉണ്ടാക്കണം .എന്തൊക്കെ ആണ് എങ്കിലും നമ്മുടെ കുറെ ഏറെ സഹോദരങ്ങള്‍ പാകിസ്താനില്‍ ഉണ്ട്.കറാച്ചിയില്‍ മലയാളികളുടെ ഒരു വലിയ നിര തന്നെ ഉണ്ട്.എവിടെ  നിന്നും കുടിയെരിപാര്‍ത്ത ഹിന്ദുവും മുസ്ലിമുമായ ഒരുപാട് പേര്‍ .അവരും ജീവിക്കുന്നു വല്ലപ്പോഴും നമ്മളെ കുറിച്ച ഓര്‍ത്തും പലപ്പോഴും പാകിസ്താനില്‍ നിന്ന് മലപുരത് എത്തുന്ന ഒരു മോയ്തുക്കണേ അനുസ്മരിച് അതെ ഇന്നും ഇതു പൌരന്‍ ആണ് എന്ന് വെക്തതയില്ലാതെ ആറടി മണ്ണ് എവിടെ കിട്ടും എന്ന് അലയുന്നവര്‍..ഭരണകൂടങ്ങള്‍ സാധാരണക്കാരെ പലപ്പോഴും ബാലിയാടക്കുന്നതാണ് നമ്മുടെയും അവരുടെയും മനസിലെ രാജ്യപരമായ തീവ്രടയും വൈരവും..കാരണം വിഭജനം ഒന്നില്ലയിരുന്നു എങ്കില്‍ നമുക്ക് നഷ്ടമാവാത നമ്മുടെ ബന്ധുക്കള്‍ സുഹുര്തുക്കള്‍ ...അവര്‍ക്കായി കൂടെ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു..ഇന്ന് അവശേഷിക്കുന്ന ആ തലമുറയെ ഓര്‍ത്തു കൊണ്ട് ഒരു പക്ഷെ എന്റെ വല്ലുംമയുടെ സഹോദരി ഇന്നില്ല എങ്കില്‍ കൂടെ വല്ലുംമയും സന്തോഷത്തിലാണ് അവരെ വീണ്ടും ഫോടോയിലൂടെയും വെബ്‌ കാമിലൂടെയും കാണാന്‍ കഴിഞ്ഞതില്‍...തലമുറകള്‍ തീര്‍ന്നാലും ബന്ധങ്ങള്‍   നില നില്ക്കാന്‍ നമുക്ക് സാധിക്കാതെ  ..അതെ എല്ലാവരും ആദമിന്റെ സന്തതികലാണ് ആദമോ മണ്ണില്‍ നിന്നും എന്നാ ഖുറാന്‍ വാചകം എവിടെ കൂടി ചേര്‍ക്കട്ടെ ... .

2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ജീവിക്കാന്‍ പൊരുതുന്ന ഗദ്ധാമകള്‍ ...



"ഗദ്ധാമകള്‍ " എന്നാ വാക് ഒരുപക്ഷെ എല്ലാവര്ക്കും 
പരിചയം  ആയിക്കൊള്ളണം എന്നില്ല. ഞാന്‍ 
കുവൈത്തില്‍ വന്നിട്ട് എനിക്ക് ഈ അടുത്ത കാലത്ത് മാത്രമാണ് ഇങ്ങനെ ഒരു വാക്കും അവരുടെ ജീവിതവും എന്ത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒരുപക്ഷെ കൂടുതല്‍ സുപരിചിതം ആയേക്കാവുന്ന ഒരു പേര്..കുവൈത്തില്‍ മാത്രമല്ല പല ഗള്‍ഫ് നാടുകളിലും കണ്ടു വരുന്ന അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു  "വരേണ്യ" വിഭാഗം ...ഗദ്ധാമകള്‍ അഥവാ ഭ്രിത്യര്‍  ,വേലക്കാര്‍ എന്ന് നമ്മുടെ നാടുകളില്‍ അറിയപെടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്..ഓരോ അറബി വീടുകളിലും ആളുകലീകള്‍ കൂടുതല്‍ ഗദ്ധാമകള്‍ ഉണ്ട്..ഗദ്ധാമകള്‍ എണ്ണം ആണ് അവരുടെ അട്യതം  എടുത്തു കാട്ടുന്നത്..ഇന്ത്യ,ഇന്തോനേഷ്യ,ഫിലിപീന്‍സ്,ശ്രിലങ്ക,മലേഷ്യ എന്നെ നാടുകളില്‍ നിന്നും ആണ് കൂടുതലും ആളുകള്‍ ഈ തൊഴിലില്‍ വരുന്നത്...ജീവിക്കാന്‍ ഒരു ഗതിയും ഇല്ലാതെ ബുദ്ധിമുട്ടുന്ന അല്ലെങ്ങില്‍ ജീവിതത്തിന്റെ രണ്ട അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഇവര്‍ക്ക് ഒരിക്കലും ഒരു പരിഗണനയും എങ്ങും ലഭിക്കുന്നില്ല..മാത്രമല്ല പലപ്പോഴും ക്രുരമായ പീടനഗല്‍ ഇവര്‍ക്ക് എട്ടു വങ്ങേണ്ടി വരുന്നുമുണ്ട്..
                               പരസഹായം കൂടാതെ   ജീവിക്കാന്‍  ഇറങ്ങിയ ഇവര്‍ക്ക് പലപ്പോഴും വന്‍ ചതികുഴികളെ നേരിടേണ്ടി വരാരും ഉണ്ട്...അറബി വീടുകളില്‍ തള്ളയെയും പുള്ളയും നോക്കാന്‍ മാത്രം അല്ല ഇവര്‍ കുഴിയിലേക് കാലും നീടി ഇരിക്കുന്നവരെ പോലും നോക്കുന്നവര്‍ ഇവരാണ്..തീര്‍ച്ചയായും അങ്ങനെ ഒരു പദ പ്രയോഗം നടത്തിയതിനു പുറകിലും ഒരു ചേതോ വികാരം ഉണ്ട്..എന്റെ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുന്ന ഒരു ഗദ്ധാമ അവരുടെ ജീവിതത്തില്‍ അവരുടെ ജോലിയുടെ പങ്ക് എന്നത് വിശദീകരിച്ചു..മലയാളി ആയ കൊല്ലം സ്വദേശി ആയ ഒരു മധ്യ വയസ്കയായ സ്ത്രീ. ഏഴു വര്ഷം മുന്‍പാണ് മനലാരന്യതിന്റെ ചൂടറിയാന്‍ അവര്‍ ഇറങ്ങിയത്...വളരുന്ന രണ്ട പെണ്‍കുട്ടികളുടെ മുഖമാണ് അവരെ ഇതിനായി നിര്‍ബന്ധിച്ചത്  ..ഭര്‍ത്താവ് മരണപ്പെട്ടു ജീവിതം പാതി വഴിയില്‍ എങ്ങോട് എന്നില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് മുന്‍പില്‍ തുറന്ന ഒരു മാര്‍ഗം ആയിരുന്നു ഈ തൊഴില്‍ .സോന്തമായി ഉള്ള അഞ്ചു സെന്റ്‌ പുരയിടവും പറക്കമുറ്റാത്ത രണ്ട പെണ്മക്കളും എന്നാ സമ്പാദ്യം വെച്ച് അവര്‍ തുടങ്ങിയ യാത്രക് ഇന്നും അന്ത്യം   ഇല്ല.സര്‍വശക്തനായ പടച്ച തമ്പുരാന്റെ അനുഗ്രഹം കൊണ്ട് രണ്ട പെണ്മക്കളെയും കെട്ടിച്ചയച്ചു.അവരുടെ സഹോദരി ആണ് ഈ ജോലിക് ഒരു അറബി വീട്ടില്‍ കൊണ്ട് വന്നത്. മാസാമാസം കിട്ടുന്ന 70 ദിനാര്‍ ആണ് ഇവരുടെ ശമ്പളം..വര്‍ഷത്തില്‍ നല്ല മനുഷ്യരായ അറബികള്‍ ആണ് എങ്കില്‍ ഇവരുടെ സിവില്‍ ഐടിയും ഇഖ്‌അമയും പുതുക്കി നല്‍കുന്നു അല്ലാത്ത അവസ്ഥയില്‍ 200 ദിനാര്‍ കൊടുത്ത് ഇവര്‍ തന്നെ പുതുക്കണം..എങ്കിലും കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് അവര്‍ക്ക് അവരുടെ മക്കളെ നല്ല നിലയി;ല വിവാഹം കഴിച്ച അയക്കാന്‍ കഴിഞ്ഞു..നമ്മുടെ നാടിലെ സ്രീധാന സംബ്രധായവും മറ്റും മാത്രമല്ല മക്കളുടെ പ്രസവത്തിനും ഇവര്‍ തന്നെ കാശ് കൊടുത്തു സംരക്ഷിക്കണം എന്നതാണ് അവസ്ഥ..കുട്ടിയുടെ വള അരഞ്ഞാണം മാല തുടങ്ങി പതിവ് കേരള "പ്രസവാനന്തര" ചിലവുകളും ഇവരാണ് വഹിക്കുന്നത്.ഒരുപക്ഷെ ഇത്തരം ഒറ്റപെടുന്ന സ്ത്രീകളുടെ അവസ്ഥക്ക് നമ്മുടെ സമൂഹത്തിനു നല്ലു പങ്കുണ്ട് മുകളില്‍ പറഞ്ഞ പല സംബ്രധായവും അതിനുടാഹരനവുമാണ് ..കിട്ടുന്ന ശമ്പളത്തിന് പുറമേ കിട്ടിയ കടബാധ്യത ഒന്നും അപ്പോള്‍ ആലോചിക്കുന്നില്ല..ഒരുമ്മയുടെ കര്‍മം എന്നാ പോലെ അവരുടെ മക്കളുടെ സംരക്ഷനവകാശം സോയം ഏറ്റെടുത്തു പൊരുതുന്ന ഒരു സ്ത്രീ...നമ്മുടെ രാജ്യത്തിന്റെ ആളോഹരി വരുമാനത്തില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല എങ്കിലും ഇവരുടെ വരുമാനത്തെ പറ്റിയോ അവരുടെ കുറവുകളെ പറ്റിയോ ആരും ഉത്കണ്ടാരല്ല..അവരും എങ്ങനെയോ ജീവിക്കുന്നു .ഇവര്‍ ഞങ്ങളോട കഥ പറയുമ്പോള്‍ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ഇളയ മകളുടെ കുട്ടിക്ക് ഒരു വയസായി ഇത് വരെ ഉള്ള ചിലവെല്ലാം നിര്‍വഹിച്ചു എന്നിട്ടും ആ കുട്ടിയുടെ മുഖം ഇതുവരെ കണ്ടിട്ടില്ല..ഇപ്പോള്‍ കട ബാധ്യത  തീര്‍ക്കാന്‍ ആയി ജീവിക്കുന്നു ജോലി ചെയ്യുന്നു..എന്നാല്‍ അവര്‍ക്കും അഭിമാന ബോധത്തോടെ സ്ത്രീ എന്നാ നിലയില്‍ തന്നെ പറയാന്‍ ഉള്ളത് ഒരു നല്ല ജീവിതത്തിന്റെ കഥ തന്നെയാണ് എന്നിട്ടും ഉള്ള പരിഭവം വിവാഹം കഴിഞ്ഞിട്ടും അവര്‍ക്ക് മക്കളെയോ പേര കുട്ടികലെയോ കാണാന്‍ പറ്റാത്ത അവസ്ഥയെ ആണ്..സ്നേഹം കുറവല്ല എങ്കിലും മക്കള്‍ പോലും മതി ഈ ജോലി നിര്‍ത്തി നാടിലെക് പോര് എന്ന് പോലും പറയുന്നില്ല..ഇന്നും അവര്‍ ജോലി ചെയ്യുന്നു അവിടെ കൂടെ കുറെ കണ്ണീരും പക്ഷെ അവരുടെ കൈപുണ്യം ആ ഭക്ഷണത്തിന്റെ രുചി അതൊന്നു വേറെ ആണ് പറയാതെ വയ്യ....
   .അവര്‍ പറയുന്നത് പ്രകാരം പല ഗദ്ധാമാകളുടെയും ജീവിതം ദുസ്സഹം ആണ്.കുട്ടികളെ നോക്കാന്‍ എത്തുന്ന ഗദ്ധാമകള്‍ ഒടുവില്‍ ആ കുട്ടികളുടെ തന്നെ ലൈംഗീക ആക്രമണത്തിന് വിധേയരാവുന്നവര്‍.ഉണ്ടാക്കിയ ഭക്ഷണത്തിന് ഉപ്പു കൂടിയെന്നോ മുളക് കൂടിയെന്നോ പറഞ്ഞു മുഖത്  കാര്‍പിച്ചു തുപ്പുന്ന അറബിചികള്‍ എണീറ്റ്‌ നടക്കാന്‍ കഴിയാതെ നാളുകള്‍ എണ്ണപ്പെട്ട വൃദ്ധരായ അറബികള്‍ കയറി പിടിക്കുന്നത് എല്ലാം പലരുടെയും അനുഭവങ്ങള്‍..അവരുടെ ഭാഗ്യം കൊണ്ട് അവരുടെ അരബാബും  കുടുംബവും വളരെ നല്ല മനുഷ്യര്‍ ആയിരുന്നു പക്ഷെ നല്ലൊരു വിഭാഗം ഗദ്ധാമകള്‍ പീടനതിനു ഇരയാണ് ..സൊന്തം മക്കളെ പോലെ വളര്‍ത്തിയ കുട്ടികള്‍ ആണ്‍ പെന്‍ വെത്യാസം ഇല്ലാതെ "കല്ബ്" എന്ന് പറഞ്ഞു തുപ്പുന്ന അവസ്ഥ ഇന്നും ഒരു നല്ല വിഭാഗം മലയാളികളും ഇത് പോലെ പുറം ലോകം അറിയാതെ കഴിയുന്നവര്‍ ആണ്..ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല പല തരത്തിലുള്ള ലൈംഗീക പീടനതിനു ഇരയാവുന്ന അവസ്ഥ മോശമല്ല .ഇന്ന് വീട്‌ ജോലിക്   ഇന്തോനേഷ്യ കുവൈടിലെക് ആളുകളെ വിടുന്നില്ല ഫിലിപീന്‍സ് വളരെ നിയമപരമായി അവരുടെ ക്ഷേമം അന്നെഷിച്ചു തന്നെ ജോലിക് വിടുന്നു എന്നാല്‍ നമ്മുടെ ഇന്ത്യയുടെ അവസ്ഥ മോശമാണ് എംബസ്സിയില്‍ നിന്ന് പോലും ഒരു സഹായവും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല..തെളിച്ച വഴിയെ പോയില്ലെങ്ങില്‍ പോയ വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ഗദ്ധാമകള്‍ കുറവല്ല..അറബി വീടുകളിലെ ഡ്രൈവര്‍മാര്‍ മുതല്‍ പലരും ഇവരുടെ ശ്രെധ കേന്ദ്രവുമാണ് .പുറത്ത് പോകാന്‍ കഴിയുന്ന വെള്ളിയയിച്ച മറ്റു പലരുടെയും കൂടെ കറങ്ങുന്നവര്‍ മോബയിളിലൂടെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നവര്‍ ഒന്നും കുറവുമല്ല..എന്നിട്ടും മരുഭൂമിയുടെ എല്ലാ അവസ്ഥയും കണ്ട ഏവരും ജീവിക്കുന്നു ..
                          ഇസ്ലാം നിരോധിച്ച അടിമത്തത്തിന്റെ മറ്റൊരു രൂപത്തിന്റെ കഥയാണോ ഞാന്‍ കേട്ടത് എന്നാ അര്‍ത്ഥ ശങ്ങക്കിടെ അവര്‍ പറഞ്ഞു നല്ല മനസുള്ള അറബികള്‍ അവരുടെ മക്കളെ വിവാഹം കഴിപിക്കാന്‍ ഉള്ള പണം വരെ നല്‍കി സഹായിക്കുന്നു എന്നാല്‍ ഒരു ചെറിയ വിഭാഗം നേരെ എതിരുമാണ്..ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആരെ പഴിക്കണം എന്ന് കരുതാന്‍ കഴിയാതെ ഞാനും സുഹുര്തും മുഖാമുഖം നോക്കി ഇരുന്നപോള്‍ അവര്‍ക്ക് എന്നോട് ഒന്നേ ചോധികാനുണ്ടായിരുന്നുല്ല് മോന്‍ വിവാഹം കഴിച്ച കുടുംബം ഇവിടെ വരുമ്പോള്‍ ഇതാനെ കുക്കിങ്ങിന് വിളിക്കണേ എന്നിട്ടും പണം പോലും ചോദിക്കാതെ ഒരു ജോലിയെ കുറിച്ച ചിന്തിക്കുന്ന അവരുടെ അഭിമാനത്തെ ഞാന്‍ അങ്ങേയറ്റം ആദരവോടെ നോക്കി നിന്നു ഇന്ഷ അല്ല് എന്നാ മറുപടിയുമായി ........