അന്ന് ഉറങ്ങി എണീറ്ടപ്പോഴേ ഒരു സുഖവും ഇല്ലായിരുന്നു കാരണം അന്ന് വൈകിട്ടാണ് ബാങ്ങളൂര്‍ പോവേണ്ടത് ....പഠിത്തം എല്ലാം കഴിഞ്ഞ ഫ്രീ ആയി നില്‍ക്കുമ്പോള്‍ കൂടുക്കാര് വിളിച്ചു വാടാ കുറച്ച ദിവസം വന്നു നിന്നിട്ട് പോ കൂടത്തില്‍ വേണം എങ്കില്‍ ജോലിയും കുറച്ചു തെണ്ടാം....അങ്ങനെ തീരുമാനിച്ച യാത്ര ആണ്...തലേന്ന് പോയി പൊർട്ടെർ ഷാജിയെ കണ്ടു ടിക്കെറ്റ് എടുത്തു ..ഹോ വെയ്തിംഗ് ലിസ്റ്റില്‍ ഇരുപത് ..വീണ്ടും പരീക്ഷണം ...ഹും എന്തെരോ വരട്ടെ എനിക്കിനി എന്തെരോ വാരാന എന്നാ പാടും പാടി ബാഗും തൂകി ഓടി നോര്‍ത്ത് റയില്‍വേ സ്റെഷനിലെക്ക്....ചെന്നപ്പോ പതിവ് പോലെ ബാങ്ങളൂര്‍ ഐലാന്‍ഡ് എക്സ്പ്രസ്സ് വൈകിയിരിക്കുന്നു ...കുരിശു പിടിച്ച മത്തായി പൊട്ടാ കിണറ്റില്‍ വീണ പോലെ ആയി വീട്ടില്‍ നിന്നും മാറി നിക്കുന്ന ബുദ്ധിമുട്ടും ട്രെയിനിലെ യാത്രയും ശോ...അവസാനം വന്‍ ഡേയ് ടൂറിനുള്ള വണ്ടി ഒച്ചപാടുണ്ടാകി എത്തി.....നല്ല തിരക്ക് അതിനിടക്ക് ചിലവന്മാര്‍ ചായ ചായെ വട വടേ എന്നും പറഞ്ഞു...ട്രെയിനിന്റെ ഡോറില്‍.. ... നമ്മുടെ പുറകില്‍ ആളുണ്ട് എങ്കില്‍ പണ്ട് കരുണാകരന്‍ ചുരുളീധരൻ എന്നാ മുരളീധരനെ പിടിച്ചു കെ പി സി സി പ്രസിഡന്റ് ആകിയ പോലെ ഏതു പൊസിഷനിലും എത്താം...താങ്ങാന്‍ ആള് വേണം....ഒരു കണക്കിന് പിടച്ചു കയറി....കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് വെച്ച് സ്ലീപേര്‍ ക്ലാസ് ആണ് ..ടിക്കെറ്റ് ഇപ്പൊ ടി ടി ഇ ചേട്ടനോട് സീറ്റ് ചോദിച്ച നല്ല "തിരോണ്ടോരം ഭാഷേല്‍ പൊളപ്പന്‍ തെറി കേള്‍ക്കും "..ക്ഷമിച്ചു എന്നൊരു വാക്ക് മനസ്സില്‍ ഉദിച്ചു ...നേരം വൈകി തുടങ്ങി ഇങ്ങേരു എവിടെ ആണോ ആവോ? ഹോ കാലന്റെ കറുത്ത കൊട്ടിട്ട് ടി ടി ഇ എത്തി ..പണ്ട് ഇയാൾ കാലന്‍ ആയിരുന്നു ട്രെയിനില്‍ കള്ളാ വണ്ടി കേറി നടന്ന സമയത്ത് കണ്ടാല്‍ അപ്പോള്‍ ഓടും സലിം കുമാര്‍ പറയുന്ന പോലെ ഞാനാര മോന്‍ ...ഇന്നിപോ നെഞ്ച് വിരിച്ചു ടികെറ്റ് എടുക്കാതെ പരക്കം പായുന്ന കുഞ്ഞുങ്ങളെ ബ്ലടി കൂലിസ് എന്നൊക്കെ മനസ്സില്‍ വിളിച്ചു അങ്ങനെ ഇരുന്നു....കറുത്ത കോട്ടിട്ട കാലനോട് സാര്‍ എന്ന് വിളിച്ചു....പിച്ച കാരന് വളിച്ച കഞ്ഞി കൊടുത്ത പോലെ ഒരു നോട്ടം ...ഹേ എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ....ഹേ ഇല്ല സാര്‍ എന്റെ ടിക്കറ്റ്...കണ്ട വഴി ആള് ഇരുത്തി ഒരു നോട്ടം...ഇയാള്‍ എന്താ ഇങ്ങനെ നോക്കുന്നത് ഞാന്‍ അങ്ങേരുടെ കുഞ്ഞമ്മെടാ മോളെയും കൊണ്ട് ഒളിച്ചോടിയോ ?...ഹും ഇത് വെയിറ്റിംഗ് ലിസ്റ്റ് ആണല്ലോടോ..സീറ്റ് ഒന്നും കാണില്ല എന്നും പറഞ്ഞൊരു വിരട്ട് ..താന്‍ പാലക്കാട് എത്തുമ്പോ നോക്ക്....ഹേ മനസ്സില്‍ ലഡ്ഡു പൊട്ടി....ഇനീം പരീക്ഷണം....പതുക്കെ അങ്ങേരുടെ പുറകെ നീങ്ങി ഒരു ഗാന്ധി തല എടുത്തു അങ്ങേരുടെ പോക്കറ്റില്‍ തിരുകി ഹോ ഈ സാറ് വിചാരിചാലാണോ സീടിനു പഞ്ഞം ...ഹാ ഞാന്‍ അടുത്ത സ്റേഷന്‍ എത്തുമ്പോ ലിസ്റ്റ് നോക്കാം ഇയാള്‍ അപോ കാണ്...കളി നമ്മളോട പാലക്കാട് ചെന്ന അടുത്ത കറുത്ത കൊടിട്ട അമ്മാവന്‍ കേറും അത് പാണ്ടിയോ കന്നടക്കരാണോ ആയാല്‍ തെണ്ടും അതിനു മുന്പ് പാര്‍പിടം റെടി ആകണ്ടേ...അങ്ങനെ അങ്ങേരെ കണ്ടു എനിക്കൊരു സീറ്റ് കിട്ടി അതും ബെര്‍ത്ത്.....ഇനി ആണ് കഥ ....
എന്റെ കമ്പാര്‍ട്ട് മെന്റ് തേടി നടന്നു അങ്ങനെ എത്തിപ്പെട്ടത് എസ് ഫൈവിൽ ഊര് തെണ്ടിയുടെ ഓട്ട കീശയില്‍ ട്രെയിന്‍ ടിക്കെറ്റ് മാത്രം...സബരോം കി സിന്ദഗി ജോ കബി നഹി ആതി എന്നൊനും പറയാന്‍ സമയം ഉണ്ടായില്ല എങ്ങനെ എങ്കിലും ഈ ബാഗ് വെച്ച് പോയി തല ചായ്ക്കണം...ഓടി ചെന്ന് ബെര്‍ത്ത് കണ്ടു ഹോ അവിടെ ഒരു സ്ത്രീ മയം...ഒരു കണക്കിന് ബാഗ് എല്ലാം വെച്ച് അങ്ങിനെ സ്വസ്ഥം ആയി ഇരുന്നപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒപോസിറ്റ് ആയി ഒരു ഷോള്‍ പറന്നു മുകത് ഇരുന്നു...എതവള ഇത്ര അഹങ്ഗാരി അതും ചേട്ടന്റെ മുഖത് ഷോള്‍ പറത്താന്‍ ...നോക്കാം എന്ന് ആദ്യം കരുതി പക്ഷെ അഭിമാനം സമ്മതിച്ചില്ല...വേണ്ട വരട്ടെ നമുക്കുള്ള ഇര ആണേല്‍ എവിടെ പോവാന്‍...അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചേച്ചി വന്നു മോനെ ഞാന്‍ ബെര്‍ത്ത് ആണ് സീറ്റ് എനിക്ക് മുകളില്‍ കയറാന്‍ പറ്റില്ല അത് കൊണ്ട് മോന്‍ അത് ഉപയോഗിക്കാമോ എന്ന് ചോദിച്ചു....ഓ അതിനെന്താ എന്തായാലും ട്രെയിന്‍ യാത്രയിൽ ഉറങ്ങാന്‍ പോണില്ല എവിടെ ആയാല്‍ എന്ത് ...അങ്ങനെ ആ ആന്റിയെ പരിചയപ്പെട്ടു ഇന്ദുലേഖ എന്നാണു പേര് കൂടെ മകളും കൂടു കാരിയും ഉണ്ട് അത്രെ..മനസ്സില് ലഡ്ഡു പൊട്യോ ഇല്ലേ പൊട്യോ ഇല്ലേ ഒര്മയില്ല ..അവര്‍ എന്റെ തലക് മുകളില്‍ ഇരുന്നു ഷോള്‍ പറപ്പിച്ചു കളിക്കുകയാണ്...അത് ശെരി ..ആന്റി യുടെ വീട് ത്രിപൂനിതുറ ഉദയംപേരൂര്‍ ആണ് പുള്ളിക്കാരി ബംഗ്ലൂര്‍ ക്രിസ്റ് കോളേജിലെ പ്രോഫെസ്സര്‍ ആണ്..ഓ ഒരു ബഹുമാനം എല്ലാം തോന്നി തുടങ്ങി ....അവരുടെ ഭര്‍ത്താവ് ബംഗ്ലൂര്‍ മെട്രോ പോളിടന്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മ...ഓ വീണ്ടും ബഹുമാനം കൂടിയോ എന്നൊരു സംശയം...അങ്ങനെ അവരെ കത്തി വെച്ച് യാത്ര തുടര്‍ന്ന്...ഇടക്ക് എന്തോ പറഞ്ഞു അവര്‍ ചിരിച്ചു പെട്ടെന്ന്‍ ചുമയില്‍ അവസാനിച്ചു....എന്താ അമ്മെ എന്ന് ചോദിച്ചു മുകളില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്നു ...ഹോ അതാണ് നമ്മുടെ കഥാ നായിക ..
മെലിഞ്ഞ ശരീര പ്രകൃതിയോടു കൂടിയ കറുത്ത ഫ്രെയിം വെച്ച കണ്ണട ധരിച്ച ഒരു യുവതി...പേര് ശ്രീലത ...ഹോ അവള്‍ടെ ഒരു തല...അവളും അമ്മയുടെ കോളേജില്‍ പഠിക്കുന്നു ഇരുപതോളം വര്ഷം ആയത്രെ അവര്‍ ബംഗ്ലൂരില്‍ സെറ്റില്‍ ആയിട്ട...ശ്രീലത ബയോ കെമിസ്ട്രി പഠിക്കുന്നു കൂടെ കൂടു കാരി കോട്ടയം കാരി അച്ചായത്തി അന്നം ഡയാന വര്‍ഗീസും ഉണ്ട്...ഹോ ഇവരെ രണ്ടു പേരെ ഞാന്‍ എങ്ങനെ ബംഗ്ലൂര്‍ വരെ സഹിക്കും എന്ന് എന്റെ മനസ്സില്‍ തോന്നിയെ ഇല്ല പക്ഷെ അവരുടെ അമ്മയുടെ മനസ്സില്‍ തോന്നിയോ ആവോ....അങ്ങനെ യാത്ര തുടരുമ്പോള്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്...എനിക്കാണ് എങ്കില്‍ ദൂര യാത്രയിലും ആശുപത്രിയിലും ഭക്ഷണം കഴിക്കുന്നത് ഇഷ്ടം അല്ല പക്ഷെ ഗത്യന്തരം ഇല്ല എങ്കില്‍ എന്തെങ്കിലും ചെറുതായിട്ട് കഴിക്കുകയും ചെയ്യും ...അവരുടെ അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും വെജിടബില്‍ കറിയും എനിക്ക് കൂടെ തന്നു... വേണ്ട എന്ന് എന്റെ പട്ടി പോലും പറയില്ല.. കാരണം നല്ല മണം ആ അമ്മ തന്നെ ഉണ്ടാകിയതാണ് മകളെ കണ്ടാല്‍ അറിയാം അവള്‍ക് അടുക്കലാലര്‍ജോമാനിയ എന്നാ അസുഖം ഉണ്ട് എന്ന് ...ഭക്ഷണം ആസ്വദിച്ചു കഴിച്ചു തമാശകള്‍ പറഞ്ഞിരിക്കുമ്പോള്‍ ലവള്‍ ഇല്ലേ ലവള്‍ അവള്‍ടെ ഒരു ജാഡ അവള്‍ ഒരു ബുക്ക് എടുത്തു വായന തുടങ്ങി...ഒരു ഫോറിന്‍ എഴുതുക്കാരന്റെ ആണ്...വായനക്കിടയില്‍ അവള്‍ ഒന്ന് തൂങ്ങി ബുക്ക് താഴെ വീണു...ഹഹഹ അവള്‍ടെ ഒരു അഹങ്ഗാരം... വായിക്കാനോ ഉറങ്ങാണോ ലവൾ ബുക്ക് തുറന്നത് മനുഷ്യന് വായിച്ചാല്‍ മനസിലാവാത്ത ഈ സാമാനം വായിക്കുന്നത് ഉറങ്ങാൻ ആണ് എന്ന് കൂടെ മനസ്സിലായി ....കൂടുകാരി മരം കേറി മുകളില്‍ കയറി ഐ പോടില്‍ പാടു കേള്‍ക്കുന്നു....ഹോ അവള്‍ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ പങ്കെടുക്കാന്‍ പോവേല്ലേ എന്ന ചോദിക്കാന്‍ തോന്നി എങ്കിലും ചോദിച്ചില്ല .....തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ