2013 ഏപ്രിൽ 17, ബുധനാഴ്‌ച

ട്രെയിനനുരാഗം(ഭാഗം ഒന്ന്)




അന്ന് ഉറങ്ങി എണീറ്ടപ്പോഴേ  ഒരു സുഖവും ഇല്ലായിരുന്നു കാരണം അന്ന് വൈകിട്ടാണ് ബാങ്ങളൂര്‍ പോവേണ്ടത് ....പഠിത്തം എല്ലാം കഴിഞ്ഞ ഫ്രീ ആയി നില്‍ക്കുമ്പോള്‍ കൂടുക്കാര് വിളിച്ചു വാടാ കുറച്ച ദിവസം വന്നു നിന്നിട്ട് പോ കൂടത്തില്‍ വേണം എങ്കില്‍ ജോലിയും കുറച്ചു തെണ്ടാം....അങ്ങനെ തീരുമാനിച്ച യാത്ര ആണ്...തലേന്ന് പോയി പൊർട്ടെർ   ഷാജിയെ കണ്ടു ടിക്കെറ്റ് എടുത്തു ..ഹോ വെയ്തിംഗ് ലിസ്റ്റില്‍ ഇരുപത് ..വീണ്ടും പരീക്ഷണം ...ഹും എന്തെരോ വരട്ടെ എനിക്കിനി എന്തെരോ വാരാന  എന്നാ പാടും പാടി ബാഗും തൂകി ഓടി നോര്‍ത്ത് റയില്‍വേ സ്റെഷനിലെക്ക്....ചെന്നപ്പോ പതിവ് പോലെ ബാങ്ങളൂര്‍ ഐലാന്‍ഡ്‌  എക്സ്പ്രസ്സ്‌ വൈകിയിരിക്കുന്നു ...കുരിശു പിടിച്ച മത്തായി പൊട്ടാ കിണറ്റില്‍ വീണ പോലെ ആയി വീട്ടില്‍ നിന്നും മാറി നിക്കുന്ന ബുദ്ധിമുട്ടും ട്രെയിനിലെ യാത്രയും ശോ...അവസാനം വന്‍ ഡേയ് ടൂറിനുള്ള വണ്ടി ഒച്ചപാടുണ്ടാകി എത്തി.....നല്ല തിരക്ക് അതിനിടക്ക് ചിലവന്മാര്‍ ചായ ചായെ വട വടേ എന്നും പറഞ്ഞു...ട്രെയിനിന്റെ ഡോറില്‍.. ... നമ്മുടെ പുറകില്‍ ആളുണ്ട് എങ്കില്‍ പണ്ട് കരുണാകരന്‍ ചുരുളീധരൻ  എന്നാ മുരളീധരനെ പിടിച്ചു കെ പി സി സി പ്രസിഡന്റ്‌ ആകിയ പോലെ ഏതു പൊസിഷനിലും എത്താം...താങ്ങാന്‍ ആള് വേണം....ഒരു കണക്കിന് പിടച്ചു കയറി....കയ്യിലുണ്ടായിരുന്ന ബാഗ് എടുത്ത് വെച്ച് സ്ലീപേര്‍ ക്ലാസ് ആണ് ..ടിക്കെറ്റ് ഇപ്പൊ ടി ടി ഇ ചേട്ടനോട് സീറ്റ് ചോദിച്ച നല്ല "തിരോണ്ടോരം ഭാഷേല്‍ പൊളപ്പന്‍   തെറി കേള്‍ക്കും "..ക്ഷമിച്ചു എന്നൊരു വാക്ക് മനസ്സില്‍ ഉദിച്ചു ...നേരം വൈകി തുടങ്ങി ഇങ്ങേരു എവിടെ ആണോ ആവോ? ഹോ കാലന്റെ കറുത്ത കൊട്ടിട്ട്  ടി ടി ഇ എത്തി ..പണ്ട് ഇയാൾ  കാലന്‍ ആയിരുന്നു ട്രെയിനില്‍ കള്ളാ വണ്ടി കേറി നടന്ന സമയത്ത് കണ്ടാല്‍ അപ്പോള്‍ ഓടും സലിം കുമാര്‍ പറയുന്ന പോലെ ഞാനാര മോന്‍ ...ഇന്നിപോ നെഞ്ച് വിരിച്ചു ടികെറ്റ് എടുക്കാതെ പരക്കം പായുന്ന കുഞ്ഞുങ്ങളെ ബ്ലടി കൂലിസ് എന്നൊക്കെ മനസ്സില്‍ വിളിച്ചു അങ്ങനെ ഇരുന്നു....കറുത്ത കോട്ടിട്ട  കാലനോട്‌ സാര്‍ എന്ന് വിളിച്ചു....പിച്ച കാരന് വളിച്ച കഞ്ഞി കൊടുത്ത പോലെ ഒരു നോട്ടം ...ഹേ എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ....ഹേ ഇല്ല സാര്‍ എന്റെ ടിക്കറ്റ്‌...കണ്ട വഴി ആള് ഇരുത്തി ഒരു നോട്ടം...ഇയാള്‍ എന്താ ഇങ്ങനെ നോക്കുന്നത് ഞാന്‍ അങ്ങേരുടെ കുഞ്ഞമ്മെടാ മോളെയും കൊണ്ട് ഒളിച്ചോടിയോ ?...ഹും ഇത് വെയിറ്റിംഗ് ലിസ്റ്റ് ആണല്ലോടോ..സീറ്റ് ഒന്നും കാണില്ല എന്നും പറഞ്ഞൊരു വിരട്ട് ..താന്‍ പാലക്കാട് എത്തുമ്പോ നോക്ക്....ഹേ മനസ്സില്‍ ലഡ്ഡു പൊട്ടി....ഇനീം പരീക്ഷണം....പതുക്കെ അങ്ങേരുടെ പുറകെ നീങ്ങി ഒരു ഗാന്ധി തല എടുത്തു അങ്ങേരുടെ പോക്കറ്റില്‍ തിരുകി ഹോ ഈ സാറ് വിചാരിചാലാണോ  സീടിനു പഞ്ഞം ...ഹാ ഞാന്‍ അടുത്ത സ്റേഷന്‍ എത്തുമ്പോ ലിസ്റ്റ് നോക്കാം ഇയാള്‍ അപോ കാണ്...കളി നമ്മളോട പാലക്കാട് ചെന്ന അടുത്ത കറുത്ത കൊടിട്ട അമ്മാവന്‍ കേറും അത് പാണ്ടിയോ കന്നടക്കരാണോ ആയാല്‍ തെണ്ടും അതിനു മുന്പ് പാര്‍പിടം റെടി ആകണ്ടേ...അങ്ങനെ അങ്ങേരെ കണ്ടു എനിക്കൊരു സീറ്റ് കിട്ടി അതും ബെര്‍ത്ത്‌.....ഇനി ആണ് കഥ ....



                                          എന്റെ കമ്പാര്‍ട്ട് മെന്റ് തേടി നടന്നു അങ്ങനെ എത്തിപ്പെട്ടത് എസ് ഫൈവിൽ  ഊര് തെണ്ടിയുടെ ഓട്ട  കീശയില്‍ ട്രെയിന്‍ ടിക്കെറ്റ് മാത്രം...സബരോം കി സിന്ദഗി ജോ കബി നഹി ആതി എന്നൊനും പറയാന്‍ സമയം ഉണ്ടായില്ല എങ്ങനെ എങ്കിലും ഈ ബാഗ്‌ വെച്ച് പോയി തല ചായ്ക്കണം...ഓടി ചെന്ന് ബെര്‍ത്ത്‌ കണ്ടു ഹോ അവിടെ ഒരു സ്ത്രീ മയം...ഒരു കണക്കിന് ബാഗ് എല്ലാം വെച്ച് അങ്ങിനെ സ്വസ്ഥം ആയി ഇരുന്നപ്പോള്‍ എന്റെ മുകളില്‍ നിന്ന് ഒപോസിറ്റ് ആയി ഒരു ഷോള്‍ പറന്നു മുകത് ഇരുന്നു...എതവള ഇത്ര അഹങ്ഗാരി അതും ചേട്ടന്റെ മുഖത് ഷോള്‍ പറത്താന്‍ ...നോക്കാം എന്ന് ആദ്യം കരുതി പക്ഷെ അഭിമാനം സമ്മതിച്ചില്ല...വേണ്ട വരട്ടെ നമുക്കുള്ള ഇര ആണേല്‍ എവിടെ പോവാന്‍...അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചേച്ചി വന്നു മോനെ ഞാന്‍ ബെര്‍ത്ത്‌ ആണ് സീറ്റ് എനിക്ക് മുകളില്‍ കയറാന്‍ പറ്റില്ല അത് കൊണ്ട് മോന്‍ അത് ഉപയോഗിക്കാമോ എന്ന് ചോദിച്ചു....ഓ അതിനെന്താ എന്തായാലും ട്രെയിന്‍ യാത്രയിൽ  ഉറങ്ങാന്‍ പോണില്ല എവിടെ ആയാല്‍ എന്ത് ...അങ്ങനെ ആ ആന്റിയെ പരിചയപ്പെട്ടു ഇന്ദുലേഖ എന്നാണു പേര് കൂടെ മകളും കൂടു കാരിയും ഉണ്ട് അത്രെ..മനസ്സില് ലഡ്ഡു പൊട്യോ ഇല്ലേ പൊട്യോ ഇല്ലേ ഒര്മയില്ല ..അവര്‍ എന്റെ തലക് മുകളില്‍ ഇരുന്നു ഷോള്‍ പറപ്പിച്ചു കളിക്കുകയാണ്...അത് ശെരി ..ആന്റി യുടെ വീട് ത്രിപൂനിതുറ  ഉദയംപേരൂര്‍ ആണ്  പുള്ളിക്കാരി ബംഗ്ലൂര്‍ ക്രിസ്റ് കോളേജിലെ പ്രോഫെസ്സര്‍ ആണ്..ഓ ഒരു ബഹുമാനം എല്ലാം തോന്നി തുടങ്ങി ....അവരുടെ ഭര്‍ത്താവ് ബംഗ്ലൂര്‍ മെട്രോ പോളിടന്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രവി വര്‍മ...ഓ വീണ്ടും ബഹുമാനം കൂടിയോ എന്നൊരു സംശയം...അങ്ങനെ അവരെ കത്തി വെച്ച് യാത്ര തുടര്‍ന്ന്...ഇടക്ക് എന്തോ പറഞ്ഞു അവര്‍ ചിരിച്ചു പെട്ടെന്ന്‍ ചുമയില്‍ അവസാനിച്ചു....എന്താ അമ്മെ എന്ന് ചോദിച്ചു മുകളില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്നു ...ഹോ അതാണ്‌ നമ്മുടെ കഥാ നായിക ..

മെലിഞ്ഞ ശരീര പ്രകൃതിയോടു കൂടിയ കറുത്ത ഫ്രെയിം വെച്ച കണ്ണട ധരിച്ച ഒരു യുവതി...പേര് ശ്രീലത ...ഹോ അവള്‍ടെ ഒരു തല...അവളും അമ്മയുടെ കോളേജില്‍ പഠിക്കുന്നു ഇരുപതോളം വര്ഷം ആയത്രെ അവര്‍ ബംഗ്ലൂരില്‍ സെറ്റില്‍ ആയിട്ട...ശ്രീലത ബയോ കെമിസ്ട്രി പഠിക്കുന്നു കൂടെ കൂടു കാരി കോട്ടയം കാരി അച്ചായത്തി അന്നം ഡയാന വര്‍ഗീസും ഉണ്ട്...ഹോ ഇവരെ രണ്ടു പേരെ ഞാന്‍ എങ്ങനെ ബംഗ്ലൂര്‍ വരെ സഹിക്കും എന്ന് എന്റെ മനസ്സില്‍ തോന്നിയെ ഇല്ല പക്ഷെ അവരുടെ അമ്മയുടെ മനസ്സില്‍ തോന്നിയോ ആവോ....അങ്ങനെ യാത്ര തുടരുമ്പോള്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്...എനിക്കാണ് എങ്കില്‍ ദൂര യാത്രയിലും ആശുപത്രിയിലും ഭക്ഷണം കഴിക്കുന്നത് ഇഷ്ടം അല്ല പക്ഷെ ഗത്യന്തരം ഇല്ല എങ്കില്‍ എന്തെങ്കിലും ചെറുതായിട്ട് കഴിക്കുകയും ചെയ്യും ...അവരുടെ അമ്മ ഉണ്ടാക്കിയ ചപ്പാത്തിയും വെജിടബില്‍ കറിയും എനിക്ക് കൂടെ തന്നു... വേണ്ട എന്ന് എന്റെ പട്ടി പോലും പറയില്ല.. കാരണം നല്ല മണം ആ അമ്മ തന്നെ ഉണ്ടാകിയതാണ് മകളെ കണ്ടാല്‍ അറിയാം അവള്‍ക് അടുക്കലാലര്‍ജോമാനിയ എന്നാ അസുഖം ഉണ്ട് എന്ന് ...ഭക്ഷണം ആസ്വദിച്ചു കഴിച്ചു തമാശകള്‍ പറഞ്ഞിരിക്കുമ്പോള്‍ ലവള്‍ ഇല്ലേ ലവള്‍ അവള്‍ടെ ഒരു ജാഡ അവള്‍ ഒരു ബുക്ക് എടുത്തു വായന തുടങ്ങി...ഒരു ഫോറിന്‍ എഴുതുക്കാരന്റെ ആണ്...വായനക്കിടയില്‍ അവള്‍ ഒന്ന് തൂങ്ങി ബുക്ക്‌ താഴെ വീണു...ഹഹഹ അവള്‍ടെ ഒരു അഹങ്ഗാരം... വായിക്കാനോ ഉറങ്ങാണോ ലവൾ ബുക്ക് തുറന്നത്  മനുഷ്യന് വായിച്ചാല്‍ മനസിലാവാത്ത ഈ സാമാനം വായിക്കുന്നത് ഉറങ്ങാൻ ആണ് എന്ന് കൂടെ മനസ്സിലായി ....കൂടുകാരി മരം കേറി മുകളില്‍ കയറി ഐ പോടില്‍ പാടു കേള്‍ക്കുന്നു....ഹോ അവള്‍ ഐഡിയ സ്റ്റാര്‍ സിങ്ങേരില്‍ പങ്കെടുക്കാന്‍ പോവേല്ലേ എന്ന ചോദിക്കാന്‍ തോന്നി എങ്കിലും ചോദിച്ചില്ല .....തുടരും

2012 ഒക്‌ടോബർ 14, ഞായറാഴ്‌ച

തേങ്ങുന്ന മാതൃഹൃദയം


ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഞാന്‍ എന്റെ ബ്ലോഗില്‍ കുത്തി കുറിച്ചു....കാല പഴമയില്‍ മാറാല പിടിച്ച കിടന്ന ബ്ലോഗിന്റെ ചുവരുകളില്‍ ഞാന്‍ കുത്തി കുറിച്ചപ്പോ എഴുത്തിനു എന്തോ ഒരു വേഗത കൈ വന്നില്ല  എങ്കിലും ഞാനൊന്ന് ശ്രെമിച്ചു.....

തേങ്ങുന്ന മാതൃഹൃദയം ...ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മിലിലെ "കല്തുരങ്ങിലെ കൈവളക്കിലുക്കങ്ങള്‍" എന്നാ എപിസോടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് എഴുതുന്നു ...സ്ത്രീയുടെ വിവിധ രൂപങ്ങളില്‍ ഏറ്റവും അനുഗ്രഹീതമായ രൂപം മാതാവ് എന്നതാണല്ലോ ...പക്ഷെ പ്രായമായ മാതാപിതാക്കളെ സംരെക്ഷിക്കാത്ത മക്കളുള്ള ഈ കാലത്ത് ഓരോ അനുഭവം കാണുമ്പോഴും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ഉള്ളതാണ് ....ഒരു മനുഷ്യന് ലോകത്ത് ഏറ്റവും പ്രേതിബധത ആരോടാണ് എന്ന് ചോദിച്ചാല്‍ ആദ്യമായും പിനീട് മൂന്നു തവണയും ഉള്ള ഉത്തരം മാതാവ് എന്നതാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌ ....മാതാവിന് പുല്ലു വില പോലും കല്‍പ്പിക്കാത്ത മക്കളുടെ ദുരവസ്ഥകള്‍ പലപ്പോഴായി അനുഭവങ്ങള്‍ ആയി നമുക്ക് മുന്‍പില്‍ വരുന്നു ...ജാതി മത ഭേദമന്യേ ലോകത്ത് മനുഷ്യര്‍ പ്രായമായ മാതാപിതാക്കളെ ദ്രോഹിക്കുന്നു ...

                    കല്‍ തുറന്കിലെ കൈവളക്കിലുക്കങ്ങള്‍ എന്നാ പരുപാടിയില്‍ ഒരമ്മ മനസ് തുറന്നത് കണ്ടപ്പോള്‍ വളരെ അധികം വിഷമം തോന്നി....അവര്‍ ജയിലിനെ വീട് പോലെ കാണുന്നു ..ഒരു മകന്‍ ഉണ്ടായിട്ടും അവര്‍ക്ക് സ്വന്തം വീടിനേക്കാള്‍ സുരക്ഷിതത്വം നല്‍കുന്നത് ആ ജയിലാനത്രെ...ചെയ്യുവാന്‍ ഇഷ്ടമല്ലഞ്ഞിട്ടും ജീവിക്കാന്‍ ഒരു മാര്‍ഗം ഇല്ലാഞ്ഞിട്ടും ആ വയോവൃദ്ധ ചെയ്ത കുറ്റം രണ്ട കുപ്പി ചാരായം വിറ്റു എന്നതാണ്...ഇരുപതോളം പ്രാവശ്യം പിടിക്കപെടുകയും വീണ്ടും ജയിലില്‍ വരികയും ചെയ്യുക എന്നതാണ് അവരുടെ രീതി ..കാരണം പുറതുള്ളതിനേക്കാള്‍  ആരും ഇല്ലാത്ത അവസ്ഥ ജയിലില്‍ ഉള്ളിലില്ല ...അത് കൊണ്ട് ജയില്‍ അവര്‍ക്ക് വീടാണ്..മകനെ കുറിച്ച ചോദിച്ചപ്പോള്‍ ഒരിക്കല്‍ പോലും കാണാന്‍ വരുകയോ കൂടെ താമസിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരുവനെ കാണുവാന്‍ പോലും ഇഷ്ടം ഇല്ല എന്ന് മനസില്ലാ മനസോടെ പറയുന്നു...
സ്വന്തം ജനനത്തിനു  ഹേതു ആയതു കൊണ്ട് മാത്രമല്ല ആ മാതാവിനോടുള്ള പ്രേദിബധത കാണിക്കേണ്ടത് മറിച് അനുഗ്രഹീതമായ അവസ്ഥയില്‍ വളര്‍ത്തി വലുതാകി ഓരോ കഷ്ടപാടിലും ഒട്ടും ദുരിതം തരാതെ വലുതാകിയ അവസ്ഥകള്‍ ..ലോകത്ത് അവനു തന്നെ ലഭിച്ച മികച്ച മേല്‍വിലാസം എല്ലാം മറക്കുന്ന പുത്രന്‍....പ്രാര്‍ഥനയില്‍ മുഴുകിയ കാരണം പലപ്പോഴായി കാണാന്‍ വന്ന മാതാവിനെ ശ്രെധിക്കാന്‍   കഴിയാതിരുന്ന ജുരൈജ് റ) അനുഭവം ഓരോ മനുഷ്യര്‍ക്കും ഉള്ള തിരിച്ചറിവാണ് ...മനപൂര്‍വം അല്ലാതെ ആയിട്ടും മകന്‍ ശ്രെധിക്കതത് കൊണ്ട് ഒരു വേശ്യ സ്ത്രീയുടെ മുഖം കാണിക്കാതെ മരുപ്പിക്കരുത് എന്ന് മനസ്സില്‍ ഓര്‍ത്ത ആ ഉമ്മയുടെ പ്രാര്‍ത്ഥന സ്വീകരിച്ച സന്ദര്‍ഭം എല്ലാം തിരിച്ചരിവിനുല്ലതാണ്.....
പ്രായമായ നിന്റെ മാതാവിനോട് "ഛെ " എന്ന് പോലും പറയരുത് എന്നതാണ് ഖുറാന്‍ പഠിപ്പിക്കുന്നത് .........

         എന്റെ അനുഭവത്തില്‍ നിന്നും മറ്റൊരു കഥ ..ഒരിക്കല്‍ ഞങ്ങള്‍ കുടുംബം അടക്കം ആലുവ   ഉള്ള   ഒരു യാതീമ്ഖാനയില്‍ പോയപ്പോള്‍ അവിടെ വെച്ച് ഒരു ഉമ്മയ്റെ കണ്ടു ..ഭക്ഷണത്തിന് ശേഷം ഒട്ടും വിഷമം കൂടാതെ നമ്മളോട് അവരുടെ കഥ അവതരിപ്പിച്ചപ്പോള്‍ എന്റെ ഉമ്മ കരയുന്നുണ്ടായിരുന്നു ....കാരണം അവര്‍ക്ക് രണ്ട ആണ്‍ മകള്‍ ഉണ്ട് ഭര്‍ത്താവിന്റെ മരണ ശേഷം അവരോടോന്നിച് കഴിഞ്ഞിരുന്നത് ഇരട്ടകള്‍ ആയ രണ്ടു ആണ്‍ മക്കളും ബസ്സിലെ കണ്ടക്റെര്‍ ആയിരുന്നു...രണ്ടു പേരും വിവാഹിതര്‍ ..ഒരു മകന് കിഡ്നി സംബന്ധമായ അസുഖം വന്നു ചികിത്സിച്ചു കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നു ..ആ മകനെ അവസാനം ഭാര്യ വീടുകാര്‍ കൊണ്ട് പോയി എന്നാല്‍ മറ്റേ മകന്‍ വേറൊരു വീട് വച്ച് കുടുംബം ആയി താമസിക്കുന്നു ..പക്ഷെ മരു മകള്‍ക്ക് അവരെ താല്പര്യം ഇല്ല അത്രെ അത് കൊണ്ട് വേറെ എവിടെ എങ്കിലും പോയ്ക്കോളാന്‍ പറഞ്ഞു അങ്ങനെയോ മറ്റോ അവര്‍ ആ യതീം ഖാനയില്‍ എത്തിപ്പെടു ..മറ്റൊരവസരത്തില്‍ ഞാന്‍ തന്നെ ഒരിക്കല്‍ ആലുവയില്‍ വെച്ച് കണ്ട ഒരു വെല്ലുംമ ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ മുന്നില്‍ വന്നു വെറും രണ്ട രൂപക്ക് വേണ്ടി കൈ നീടി..വളരെ ക്ഷീണിതയായ ഒരു വെല്ലുംമ ..വളരെ മുഷിഞ്ഞ വസ്ത്രം ധരിച്ച അവരെ കണ്ടാല്‍ തന്നെ വിഷമം തോന്നും..അവര്‍ എന്നോട് പറഞ്ഞു ഞാന്‍ ഒരു ചായ കുടിക്കാന്‍ ഉദേഷിച്ചാണ് രണ്ടു രൂപ ചോദിച്ചത് ..ഞാന്‍ അവരെ എന്റെ എതിരെ ഇരുത്തി ഭക്ഷണം വാങ്ങി കൊടുത്തപ്പോള്‍ എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു....നിന്നെ പോലെ ഒരു മകന്‍ എനിക്കും ഉണ്ട് പക്ഷെ അവനു ഇന്ന് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്..എനിക്കങ്ങനെ കേട്ടപ്പോള്‍ അറിയാതെ കണ്ണില്‍ നിന്നും വെള്ളം വന്നു എന്റെ വാപയുടെ ഉമ്മ എത്ര പ്രായം ഉണ്ടോ അത്ര പ്രായം ഉള്ള അവരെ റോഡിലേക്ക് ഇറക്കി വിട്ട മകനെ കുറിച്ച ഓര്‍ത്തപ്പോള്‍ വളരെ ദേഷ്യം തോന്നി...തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച യാത്ര പറഞ്ഞ അവരുടെ മുഖം ഇന്നും മായാതെ മനസ്സില്‍ ...മനുഷ്യന്‍ ഈ ലോകത്ത് ഉണ്ടാക്കുന്ന സമ്പാദ്യം അവന്റെ ഭക്ഷണത്തിന് മാത്രമാണ് പക്ഷെ അവന്‍ ഓര്‍ക്കുന്നില്ല അവനു അനുവദിച്ച അവസാനത്തെ അരി മണിയും അവനു തന്നെ ലഭിക്കും എന്നത് എന്നിട്ടും പണത്തിനു പുറകെ സുഖ സൌകര്യങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ മാതാപിതാക്കള്‍ അന്യരാകുന്നു ...തമിഴ്നാടില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹൌസ് ഓണര്‍ ആയിരുന്ന ഒരു "ബാങ്കെര്‍ അക്ക " ഉണ്ട് ..ജീവിക്കാന്‍ മാത്രം പഠിച്ച ഒരു കഠിന ഹൃദയ ആയ സ്ത്രീ...അവരുടെ സ്വന്തം അമ്മയെ അവര്‍ പുറത്ത് ഒരു കര്ടന്‍ കൊണ്ട് മറ ഉണ്ടാക്കി കിടത്തി..ചൂടിലും മഴയിലും ഒരേ അവസ്ഥ ...രാപകലുകളില്‍ ഒരേ അവസ്ഥ ..അവരോട ഒരിക്കല്‍ ഇതേ കുറിച്ച ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒര്മയില്ലാതെ അവര്‍ മല മൂത്ര വിസര്‍ജനം നടത്തും എന്നതാണ്...ഇഷ്ടപെടാതത് കണ്ടാല്‍ പ്രതികരിക്കുന്ന സ്വഭാവം ഉള്ള ഞാന്‍ ചോദിച്ചു നിങ്ങളുടെ ചെറുപ്പത്തില്‍ നിങ്ങള്‍ എത്ര മാത്രം മല മൂത്ര വിസര്‍ജനം നടത്തി എന്നിട്ടും നിങ്ങളുടെ മാതാവായ ഈ സ്ത്രീ നിങ്ങളെ എത്ര വൃത്തിയോടെ നോക്കി? നിങ്ങള്‍ ഒരിക്കല്‍ എങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന്..അതിനു അവര്‍ എനിക്ക് തന്നെ മറുപടി വളരെ വിചിത്രം ആയിരുന്നു അവര്‍ക്ക് അറിയാം അത്രെ അവരും ഇതേ അവസ്ഥയില്‍ വരുമ്പോള്‍ അവരുടെ മകളും ഇതേ പോലെ ചെയ്യുക ഒള്ളു എന്ന് ...ഒരു പക്ഷെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെ ആവും..സ്വാര്‍ത്ഥത അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്നിനോടും പ്രേതിബധത ഇല്ലായ്ക ഇതെല്ലം അവരിലും ഉണ്ടാവാം ഒരു പക്ഷെ പുരുഷന്മാരേക്കാള്‍ അധികം ആയി...
"പിതാ രക്ഷതി  കൌമാരേ .
ഭര്‍ത്ത  രക്ഷതി  യൌവ്വനെ ..
പുര്ത്ര  രക്ഷതി  വര്ധഗ്യെ  . 
ന   സ്ത്രീ  സ്വതന്ദ്രെ   അര്‍ഹതി "

ജീവിതത്തില്‍ ഓരോ ഘട്ടത്തിലും സ്ത്രീ സുരക്ഷിത്വം ആഗ്രഹിക്കുന്നു........


  ഒരുപാട് നാളായി ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച ഒന്ന് കുറിക്കണം എന്ന് കരുതിയിട്ടും കഴിഞ്ഞില്ല പക്ഷെ ഇന്നലെ കണ്ട ആ എപിസോടിലെ അമ്മയുടെ ദുഃഖം ഒരു പക്ഷെ അവര്‍ക്ക് നീതി പീഠം നല്‍കിയ ഒരു വലിയ അനുഗ്രഹം ആവും ജയില്‍...ഒരു പക്ഷെ പ്രായത്തിന്റെ ഇളവു കിട്ടാന്‍ സാഹചര്യം ഉണ്ടായിട്ടും ആ അമ്മക്ക് നീതി പീഠം ഓരോ തവണയും വിധിക്കുന്ന ശിക്ഷ അതില്‍ പരം ഒരു അനുഗ്രഹം മറ്റെന്തുണ്ട് ഒരു പക്ഷെ ജയിലും അങ്ങനെ ഉള്ളവര്‍ക്ക് അനുഗ്രഹം   ആവും...
   മക്കളുടെ സ്വര്‍ഗം മാതാവിന്റെ പാതങ്ങളില്‍ എന്ന് പഠിപ്പിച്ച പ്രവാചകന്‍ വളരെ ദീര്ഗ ദ്രിഷ്ടിയോടെ ആയിരുന്നു അത് പറഞ്ഞത് മാതാവ് ഒരിക്കലും ശപിക്കില്ല പക്ഷെ മാതാവിന്റെ കണ്ണില്‍ നിന്നും വരുന്ന കണ്ണ് നീര്‍ തുള്ളിക്ക് അത് കൊണ്ട് തന്നെ വെണ്ണീര്‍ എന്ന് വിളിക്കുന്നു...അത്രക് ശക്തി ഉള്ളതാണ് മാതൃ ഹൃദയം...


                       പുതു   തലമുറയോടുള്ള     ഒരു അപേക്ഷ   തിരിച്ചറിവോടെ   പെരുമാറുക  എന്നതാണ്...നഷ്ടപ്പെട്ടതിന്റെ വില അത് നഷ്ടം ആവുമ്പോള്‍ മാത്രമാണ് ഓരോ മനുഷ്യരും തിരിച്ചറിയുക......

2011 ജൂൺ 6, തിങ്കളാഴ്‌ച

മാറുന്ന ചിന്തകള്‍ ...മാറ്റിയ മരണങ്ങള്‍

എനിക്കും ഉണ്ട് പറയാന്‍ ചില കഥകള്‍ ഒരു പക്ഷെ ജീവിതത്തെ ഒട്ടും പക്കൊമായി കാണാത്ത ഒരു സമയത്തില്‍ നിന്നും ഓരോ നിമിഷത്തെയും ഇരുത്തി ചിന്തിക്കുവാന്‍ പ്രേരണയായി വന്ന ചില മരണങ്ങളുടെ കഥ ...പറയാനുള്ളത് കഥയായി തോന്നുമെങ്കിലും പൊള്ളുന്ന അനുഭവങ്ങളുടെ നൊമ്പരം ഉണ്ട്...അടുത്തടുത്ത കാലങ്ങളില്‍ കുടുംബത്തിലെ പ്രധാനപ്പെട്ട മൂന്ന് പേരുടെ വിടവാങ്ങലുകള്‍ അതുണ്ടാക്കിയ പുതു ചിന്തകള്‍ ..മനുഷ്യന്‍ എങ്ങനെ വളര്‍ന്നാലും ആറടി മണ്ണില്‍ ഒതുങ്ങുന്ന വളര്‍ച്ച എന്നാ ചിന്തയിലേക്ക് നയിച്ച ചില നൊമ്പരങ്ങള്‍...
                                                                        എന്റെ വാപ്പയുടെ വാപ എല്ലാരും വിളിക്കുന്ന പോലെ ഞാനും ഉപ്പ എന്നാണു വിളിച്ചിരുന്നത്..നാട്ടില്‍ കുഞ്ഞു  മരക്കാര്‍ സാഹിബ്..ഉപ്പാക്ക് പറയപെടുന്ന അസുഖങ്ങള്‍ എന്ന് പറഞ്ഞാല്‍ ശ്വാസം മുട്ട് മാത്രം ആയിരുന്നു..പ്രായം ഏതാണ്ട് എഴുപതോദ് അടുത്തിരുന്നു...എന്നെ എല്ലാം വളരെ കാര്യം ആയിരുന്നു..പേരകുട്ടികളില്‍ ഏറ്റവും മൂത്ത ആണ്‍ തരി അത് കൊണ്ട് തന്നെ തല്ലും തലോടും ഏറ്റവും ലഭിച്ചത് എനിക്ക് തന്നെ ആയിരുന്നു..എനിക്ക് ഓര്മ വെക്കുമ്പോള്‍ എല്ലാം ഉണ്ട് ഉപ്പാക്ക് പുക വലി...വെല്ലുംമ(വാപാടെ ഉമ്മ) ഇടക്  ബീഡി,സിഗാര്‍ എല്ലാം ഒടിച് കലയാരുന്ദ് പക്ഷെ ഞാന്‍ ആണ് ചെയ്തത് എങ്കില്‍ വഴക്ക പറയാത്ത ഒരു പ്രകൃതം..ഒരിക്കല്‍ ഉപ്പ പുക വലിക്കുമ്പോള്‍ അതില്‍ എന്തോ മുടിയുടെ അംശം ഉണ്ടായത് കൊണ്ട് ആ പുകവലി ശെരിക്കും ഏറ്റു പുറത്ത് പറയാന്‍ ആവാത്ത വിഷമത്തോടെ വലി നിര്‍ത്തി എന്ന് മാത്രമല്ല എല്ലാരോടും വലിക്കരുത് എന്നൊക്കെ പറയും..പ്രത്യേകിച്ചും ഉപ്പാടെ കയ്യില്‍ നിന്നും വരം പോലെ ആ ശീലം കിട്ടിയത് കൊണ്ട് വാപ ഇന്നും ശക്തമായി തുടരുന്നുണ്ട്...ഉപ്പയുമായി നല്ലൊരു ആത്മ ബന്ദം ഉണ്ട്..കാരണം ഞങ്ങള്‍ വേറെ താമസ്സിക്കുമ്പോഴും ഉപ്പ തറവാട്ടില്‍ ആണ് താമസിച്ചത് ഞാന്‍ എന്നും പോയി കാണുക മാത്രമല്ല അവരുടെ കൂടെ മൂക്ക് മുട്ടെ ഭക്ഷണോം കഴിച്ച ഒന്ന് തല്ലു പിടിചിട്ടെ വീട്ടില്‍ വരൂ...ഒരിക്കല്‍ ഞാന്‍ കോളേജില്‍ പോകുമ്പോള്‍  എന്റെ ബൈക്ക്  അപകടം പറ്റുകയും ഇടത്തെ കയ്യുടെ തോളിന്റെ കുഴ തെറ്റുകയും ചെയ്തു..ഞാന്‍ അന്ന് ചാലക്കുടി സെന്റ്‌ ജെയിംസ്‌ ഹോസ്പിറ്റലില്‍ ഒരു ദിവസം കിടക്കുകയും ചെയ്തു..മൂന്ന് ആഴ്ച വിശ്രമം പറയുക ചെയ്തതോടെ  പുറത്ത് ഇറങ്ങാതെ  വീട്ടില്‍ ഇരിക്കുകയും  ചെയ്തു...പതിവ്  പോലെ എന്നെ കാണേണ്ട സമയം ആയപ്പോള്‍ ഉപ്പയും വെല്ലുംമയും ആവലാതി എടുത്തു വെല്ലുംമ പിന്നീട് പറഞ്ഞ അറിവാണ് ആ അപകടം പറയ സമയത്ത് ഏകദേശം ഉപ്പ വീട്ടില്‍ വന്നിരുന്നു വെല്ലുംമാട്ടെ "എന്റെ നെഞ്ചില്‍ ഒരു വിഷമം നമ്മുടെ മോന്‍ എന്തോ പറയ പോലെ അവന്‍ എവടെ എന്നും ചോദിച്ചു"...ഉപ്പാനെ അറിയിക്കാതെ രണ്ട ദിവസം ഞാന്‍ തള്ളി നീകി എനിക്ക് അവടെ പോവാന്‍ ഉള്ള ശക്തി ഇല്ലായിരുന്നു വെല്ലുംമയും ഉപ്പയും എന്ത് പറയും എന്നാ പേടിയും...പക്ഷെ ആരോ പറഞ്ഞരിന്ജ് ഉപ്പ എന്നെ കാണാന്‍ വന്നു ആ നിമിഷങ്ങള്‍ എല്ലാം നല്‍കുന്ന ഓര്‍മയില്‍ ഇന്നും കുത്തി കൊള്ളുന്ന താടി രോമവും പുക വലി മണമുള്ള ഉപ്പയുടെ ചുണ്ടുകളും എന്റെ കവിളില്‍ സ്പര്‍ശിക്കുന്ന പോലെ എനിക്ക് തോന്നുന്നു..ഉപ്പ ഉമ്മ വെക്കാന്‍ വന്നാല്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു ബീഡി മണമുള്ള ചുണ്ടില്ലേ ഉമ്മം എനിക്ക് വേണ്ട എന്ന് പറയുക എന്റെ ശീലം ആയിരുന്നു...അങ്ങനെ ഇരിക്കെ വാര്ധഗ്യതിന്റെ എഴുപതില്‍ ഒരു ദിവസം ഞാന്‍ ഉപ്പയെ കാണാന്‍ ചെന്ന്.അന്ന് ഞാന്‍ മോഡല്‍ പോളിടെക്നിക്കില്‍ മൂന്നാം വര്ഷം പഠിക്കുന്നു..ഉപ്പ പറഞ്ഞു മോന്‍ പോയി വാ എന്ന് വെല്ലുംമ പറഞ്ഞു മോന്‍ പരീക്ഷ കഴിഞ്ഞ ഇങ്ങോട്ട് വരണം എന്ന്...ഉപ്പാക്ക് ഒരുമ്മ കൊടുത്തു ഞാന്‍ കൊല്ലെജിലെക് പോയി..അന്ന് എനിക്ക് ഗ്രാഫിക്സ് പരീക്ഷ നടക്കുന്നു...ഇരിങ്ങാലക്കുട റയില്‍വേ സ്ടഷനോദ് ചേര്‍ന് കിടക്കുന്ന കോളേജ് ട്രെയിന്‍ വരുന്നതും പോനതും എല്ലാം പരീഷ ഹാളില്‍ ഇരുന്നാല്‍ കാണാം...പരീക്ഷകിടെ പെറ്റെന് ഒരു ട്രെയിന്റെ ഹോണ്‍ അടി ശബ്ദം എന്നെ ഞെട്ടിച്ചു കയ്യിലിരുന്ന മിനി ട്രാഫ്റെര്‍ തെന്നി മാറുകയും എന്റെ മനസ് പെട്ടെന്ന്  തറവാട്ടിലെ ചാര് കസേരയില്‍ കിടക്കുന്ന ഉപ്പയിലെക് എത്തി...ഉപ്പാക്ക് എന്തോ പറ്റി എന്ന് എന്റെ മനസ്സ് വേവലാതി എടുത്തു..അതെ അതായിരുന്നു ആ ആത്മ ബന്ധത്തിന്റെ ഊഷ്മളത...പരീഷ കഴിഞ്ഞ ഇറങ്ങിയ എന്നോട് കൂടുകാര്‍ നിന്റെ വീട്ടില്‍ നിന്നും ഫോണ ഉണ്ടായിരുന്നു പെട്ടെന്ന് വീട്ടില്‍ എത്താന്‍ പറഞ്ഞു..കാര്യങ്ങള്‍ ഞാന്‍ കരുതിയ പോലെ...കൂടുതല്‍ വിവരിക്കാന്‍ കഴിയാത്ത ചില നിമിഷങ്ങളിലൂടെ ഞങ്ങളുടെ ഉപ്പ വിട പറഞ്ഞു...കുടുംബത്തിലെ ആദ്യത്തെ മരണം...

                                                                                                നാല് മാസം കഴിഞ്ഞു ഒരിക്കല്‍ അന്ന് വാപ്പയുടെ അനിയന്‍ സൌദിയില്‍ നിന്ന് വന്ന സമയം കൊച്ചാപ്പ എളീമയും കൂടെ ഒരു കല്യാണത്തിന് പോയി ..പോകുമ്പോള്‍ വീട്ടില്‍ നിന്ന് ഞങ്ങള്‍ കണ്ടു...എലീമയും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മോളും ഏഴു മാസം പ്രായം ഉള്ള ഒരു മോനും..മോന്‍ എലീമയുടെ കയ്യില്‍ ഇരിക്കുന്നു മകള്‍ മുന്‍പിലും..അന്ന് കൊച്ചാപ്പ കുറെ നാള്‍ ഗള്‍ഫില്‍ നിന്ന് വന്ന സമയം ആയത് കൊണ്ട് നാടിലെ ഡ്രൈവിംഗ്   ല്യ്സന്‍സ് ക്യാന്‍സല്‍ ആയിട്ടുണ്ടാര്നു മാത്രമല്ല മൂപര്‍ അങ്ങനെ വണ്ടികള്‍ ഉപയോഗിക്കാരും കുറവായിരുന്നു..പക്ഷെ അത്യാവശ്യമായി കാലടി എന്നാ സ്ഥലത്ത് എലീമയുടെ ഏതോ ബന്ധുവിന്റെ കല്യാണത്തിന് പോയതാര്നു അവര്‍..ചാറ്റല്‍ മഴ ഉണ്ടായിരുന്നത് കൊണ്ട് വളരെ പതുക്കെ ആയിരുന്നു ബൈക്കില്‍ പോയത്...പക്ഷെ അപ്രതീക്ഷിതമായി പുറകില്‍ നിന്ന് എളീമ വീണു ..കൂടെ ഏഴു മാസം പ്രായം ഉള്ള കുഞ്ഞും...കുഞ്ഞ നേരെ റോഡില്‍ വീഴാതിരിക്കാന്‍ എലീമയുടെ ശരീരത്തോട് ചേര്‍ത് പിടിച്ചു എന്നാല്‍ തലയടിച്ചു വീണ എളീമ ഒന്ന് എഴുന്നേറ്റു..പിന്നെ ബോധ രഹിധയായി വീണു തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് വന്നു എങ്കിലും അവരുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ സെന്റര് ഹോസ്പിടല്‍ കൊണ്ട് പോയി ഒരാഴ്ച കിടന്നു...ചികിത്സയുടെ ഗുണം കൊണ്ട് ഒരു ദിവസം അപ്രതീക്ഷിതമായി എഴുന്നേറ്റു ..ബ്രേടടും ചായയും കുടിച്ചു..എന്നാല്‍ ദൈവത്തിന്റെ വിധി നേരെ മറിച്ചായിരുന്നു ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച വരാന്‍ കഴിയാത്ത വിധം ഉള്ള ഒരു മടങ്ങി പോക്കിന് മുന്‍പുള്ള എഴുന്നേല്‍ക്കല്‍ ആയിരുന്നു അത്...വൈകിട്ടായപ്പോള്‍ സ്ഥിതി വഷളായി അങ്ങനെ ഒരു ഞായര്‍ കറുത്ത്..ആ ഏഴു മാസമുള്ള മകനെയും മൂനാം ക്ലാസ്സില്‍ പഠിക്കുന്ന മകളെയും കൊചാപ്പയെയും മറ്റു ബന്ധുക്കളെയും തനിച്ചാക്കി ആ അദ്ധ്യായം കടന്നു പോയി...ഒരു ഗ്രാമത്തിന്റെ കരച്ചില്‍ കണ്ട ചില നിമിഷങ്ങള്‍ ഓര്‍മയില്‍ ഉണ്ട് ഉമ്മ പോയതറിയാതെ കരയുന്ന കുഞ്ഞിന്റെ മുഖം ഉള്‍പെടെ..ഇന്നവന്‍ രണ്ടില്‍ പഠിക്കുന്നു പടച്ചവന്റെ അനുഗ്രഹം കൊണ്ട് നന്നായി പോകുന്നു....
                         വീണ്ടും മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു വെല്ലുമ്മയുടെ സംരക്ഷണയില്‍ കുട്ടികള്‍ വളര്‍ന്നു...കൊചാപ്പയെ കൊണ്ട് വേറെ വിവാഹവും കഴുപിച്ചു..വെല്ലുംമ ആയിരുന്നു എല്ലാവരുടെയും ദൈര്യം വെല്ലുംമയും ഞാനും തമ്മിലെ ആത്മ ബന്ധം ഒരു ബ്ലോഗ്‌ ആയി ഞാന്‍ കുറിച്ചിട്ടുണ്ട്.(http://shihas005.blogspot.com/2010/08/blog-post.html)

)..ഒരിക്കല്‍ ഞങ്ങളുടെ മഹല്ലില്‍ പള്ളിയുടെ ഉത്ഘാടനത്തിനു ..അജ്മാനില്‍ നിന്നും ഒരു അറബി വന്നു..അറബിയെ നേരില്‍ കാണാന്‍ നാടുകാരുടെ ഒരു വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു...ദഫ് മുട്ടിന്റെ അകമ്പടിയോടെ പള്ളിയിലേക്ക് ആനയിക്കപ്പെട്ട അറബിയെ കാണാന്‍ വെല്ലുംമയും ഉണ്ടായിരുന്നു...പൊതുവേ തമാശക്കാരി ആയതു കൊണ്ടും അനുഭവ സമ്പത്ത് കൊണ്ടും എല്ലാവര്ക്കും പ്രിയങ്കരി ആയിരുന്നു നാട്ടില്‍ സ്നേഹത്തോടെ ഐശുമ്മ എന്നാണ് വിളിച്ചിരുന്നത്...പരുപാടി എല്ലാം കഴിഞ്ഞ പോയി വെല്ലുംമ ..വ്യ്കിട്ട് കൊച്ചാപ്പയുടെ ഫോണ്‍ വിളി കേട്ടാണ് ഞാന്‍   ചെന്നത്..വെല്ലുംമാക് സുഖമില്ല തല കറങ്ങി ബെഡില്‍ വീണു..കേട്ട പാതി കേള്‍ക്കാത്ത പാതി കൊച്ചാപ്പയുടെ വീടിലെക് ചെന്ന് ഞാന്‍..ചെന്ന പാടെ നോക്കിയപ്പോള്‍ ഒരു പ്രത്യേക അവസ്ഥയില്‍ കിടക്കുന്ന വെല്ലുംമയെ ആണ് കണ്ടത്..ഉടനെ ഞാന്‍ തന്നെ താങ്ങിയെടുത്ത് കാറില്‍ കെട്ടി തൊട്ടടുത്ത ആശുപത്രിയില്‍ കൊണ്ട് പോയി...ഡോക്ടര്‍ കൊടുത്ത ഒരു ഇഞ്ഞെക്ഷനില്‍ ബോധം വീണു കിടയ വെല്ലുംമ പറഞ്ഞു നമുക്ക് വീട്ടില്‍ പോകാം എന്ന്..പക്ഷെ പന്തികെടിന്റെ ഒരു ചര്ധി അവിടെയും വില്ലന്‍ ആയി ..ഒബ്സേര്‍വഷനില്‍ വെക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു..പ്രെഷര്‍ കൂടി തലയില്‍ ചെറിയ ക്ലോട്ടിംഗ് ഉണ്ട് എന്നും അറിയാന്‍ കഴിഞ്ഞു...പക്ഷെ ഓര്മ പതുക്കെ മറയുന്ന അവസ്ഥയില്‍ അങ്കമാലി എല്‍ എഫ് ഹോസ്പിറ്റലില്‍ സി ടി സ്കാന്‍ ചെയ്യാന്‍ പറഞ്ഞു..വെളുപ്പിനോടെ അത് കഴിഞ്ഞു എങ്കിലും കുറച്ച ഗുരുതരമായ ക്ലോട്ടിംഗ് ആയത് കൊണ്ട് ആ ഡോക്ടര്‍ അമൃത ഹോസ്പിടളിലെക് മാറ്റാന്‍ നിര്‍ദേശിച്ചു..അങ്ങനെ അമൃത ഹോസ്പിറ്റലില്‍ ചെന്ന്...അവിടെ ആരെയും നിര്തുവാണോ കാണിക്കണോ ഉള്ള ഒരു അവസ്ഥ ഇല്ലാത്ത ഹോസ്പിറ്റല്‍ ആയിരുന്നു..അവരുടെ ചട്ട പ്രകാരം ഒരാള്‍ക് നില്‍ക്കാം അങ്ങനെ ഞാന്‍ തന്നെ അവടെ നിന്ന്..അകത് ഐ സി യു വില്‍ കിടക്കുന്ന വെല്ലുംമാക് വേണ്ടി പ്രാര്‍ഥിച് കൊണ്ട് പുറമേ ഞാനും രാത്രികളില്‍ ആര്‍ത്ത് കരച്ചിലോടെ എങ്ങും മോശം അന്തരീക്ഷം..പൊതുവേ ട്രെയിനിലും ആശു പത്രിയിലും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രകൃതം ആയതു കൊണ്ടും..ആരെങ്കിലും വന്നാലെ ഞാന്‍ പോയി ഭക്ഷണം കഴിക്കു..അങ്ങനെ ഒരാഴ്ച കടന്നു പോയി കൂടിയും കുറഞ്ഞും നടന്ന ദൈവത്തിന്റെ കളികള്‍ക് അവസാനം മരണം എന്ന് പേരിട്ടു വിളിക്കുന്ന താല്‍ക്കാലിക ജീവിതത്തിനു വിരാമം ഇട്ടു..ഒരിക്കലും ഓര്‍ക്കണോ വിശ്വസിക്കണോ കഴിയാതെ ആരോഗ്യവധിയായി പ്രേത്യേകിച് അസുഖങ്ങള്‍ ഒന്നും ഇല്ലാതെ ആ വെല്ലുംമയും വിട്ടു പിരിഞ്ഞു..ശരവ ശക്തന്‍ നമ്മളില്‍ നിന്ന് വേര്‍പെട്ട എല്ലാവരെയും നമ്മളെയും സോര്ഗത്തില്‍ ഒരുമിച്ച് കൂട്ടും എന്നാ പ്രാര്തനയോടും വിശ്വാസത്തോടും കൂടി ഞാന്‍ ആരംപിച്ച എന്റെ ചിന്തകള്‍ ഇന്നത്തെ എന്റെ സ്വഭാവത്തിലേക്ക് എത്തി.."എല്ലാ മനുഷ്യ ശരീരവും മരണത്തെ രുചിക്കും എന്ന് ദൈവീക ഗ്രെന്ധം പറയുമ്പോ അതൊരു പുതിയ ചിന്തയില്‍ നമ്മളും ആലോചിക്കുമ്പോള്‍ ന്യ്മിഷിക മായ ഈ ലോകത്ത് മനുഷ്യന്‍ നേടുന്നതോന്നും അവനു സോന്തമല്ല എന്നതില്‍ എത്തി ചേരും..തീര്‍ച്ചയായും ആറടി മണ്ണ് പോലും അവന്റെ സോന്തമല്ല ..എന്നാല്‍ മനുഷ്യന്‍ ഓടുന്നതോ അവന്റെ സൊന്തം ചിന്തക്കും സുഖത്തിനും പുറമേ..ചെയ്യേണ്ടുന്ന പലതും നാളെ നല്ലതിനായി ഭവിക്കുമോ എന്ന് പോലും ചിന്തിക്കാതെ എന്തിനോ വേണ്ടി പാഴാക്കുന്ന ജന്മങ്ങള്‍..വേണ്ടപ്പെട്ടവരുടെ ചില പെട്ടെന്നുള്ള വേര്‍പാടുകള്‍ ഒരുപക്ഷെ ഇരുത്തി  ചിന്തിപിക്കും   .....സര്‍വശക്തന്‍ തുനക്കട്ടെ  നല്ലതിനായി ..

2011 മാർച്ച് 28, തിങ്കളാഴ്‌ച

വഴി തെറ്റിയ വാനമ്പാടി




 ഇത് കുറച്ച നാള്‍ മുന്പ് നടന്ന ഒരു സംഭവമാണ് .ഇടവേളകളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയം.അന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ ആയ ഓര്‍ക്കുട്ട് വന്നിട്ടില്ല.ഒരിക്കല്‍ എന്റെ ഒരു കസിന്‍ അയച്ച ഒരു മെയിലും അതിലെ കുറെ സംഭവങ്ങളും എനിക്ക് ഒരു നല്ല സുഹുര്തിനെ തന്നു.എന്റെ കസിന്‍ ഫിറോസ്‌ കൂടി ഞാന്‍ ഒരികല്‍ അവന്റെ ഓഫീസില്‍ ഇരികുമ്പോള്‍ എനിക്ക് കുറെ മെയില്‍ അയച്ചു കൂടെ ഒരു പെന്കുടിടെ പേരിലും.തല്‍കാലം നമുക്ക് അവളെ അച്ചു എന്ന് വിളിക്കാം..സ്വതവേ പതുങ്ങിയ സോഭാവക്കാരന്‍ ആയ അവനോട ഞാന്‍ ഏതാ ഈ പെണ്‍കുട്ടി എന്ന് ചോദിച്ചപ്പോള്‍ മൂപര്‍ക്ക് ഒരു പതുങ്ങല്‍. ഞാന്‍ ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ആരോ ആണ്കുടി ആണെന്ന് തോന്നുന്നു യാഹൂ ചാറ്റിങ്ങില്‍ ഒരിക്കല്‍ പരിച്ചയപെട്ടതാണ് എന്നാണ്.എന്നിട്ട് കുറെ സംശയകരമായ ഞങ്ങളുടെ തന്നെ കസിന്റെ പേരും പറഞ്ഞു.അത് അതോടെ ഞാന്‍ വിട്ടു ..മറന്നും പോയി..
                                                    ഞാന്‍ എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്നു.അപ്പോള്‍ വൈകുന്നേരം ക്ലാസ് കഴിഞ്ഞ നെറ്റ് ലാബില്‍ പോയി മെയില്‍ ചെക്ക് ചെയ്യും .അങ്ങനെ ഇരുന്നപ്പോള്‍ എനിക്ക് എന്റെ ഈ കസിന്റെ ഒരു മെയില്‍ വന്നു.കൂടത്തില്‍ അതിന്റെ ഒരു മറുപടിയും ആ പെണ്‍കുട്ടിയുടെ പേരില്‍ കണ്ടു.കണ്ടപ്പോള്‍ എനിക്ക് ഒന്ന് മനസിലായി ആശാന്‍ എന്നോട് അന്ന് നുണ പറഞ്ഞതാണ് എന്ന്.ഞാന്‍ പതുക്കെ ആ ഇ മെയില്‍ വിലാസത്തില്‍ മുട്ടി.കൂടുതല്‍ അത്ഭുദം ഒന്നും സംഭവിക്കാതെ ആ വാതില്‍ എനിക്ക് മുന്‍പില്‍ "പടെ" എന്ന് തുറന്നു.അങ്ങനെ മെയിലുകള്‍ അയക്കല്‍ പതിവായി എങ്കിലും എന്റെ മനസ്സില്‍ ആരാണ് അവന്‍ എന്നാ ചോദ്യം നില നിന്ന്.പക്ഷെ ആ മെയിലില്‍ പറയും പ്രകാരം അന്ന് ഈ അച്ചു മസ്കട്ടിലാണ് മാതാ പിതാക്കലോടൊപ്പം..അപ്രതീക്ഷിതമായി ഒരിക്കല്‍ അവളുടെ മെയിലുകള്‍ നിന്ന്.ഞാന്‍ അവനോട മുന്‍പേ പറഞ്ഞിരുന്നു നമുക്ക് നിന്നെ പറ്റിക്കുന്ന ഈ വെക്തിയെ കണ്ടു പിടിക്കാം എന്ന്.പക്ഷെ അവള്‍ അപ്രത്യക്ഷം ആയ സമയം മുതല്‍ ഞങ്ങളും പതുക്കെ മറന്നു.പക്ഷെ കാലം എന്നാ വില്ലന്‍ വീണ്ടും മെയിലുകളുടെ രൂപത്തില്‍ അവളിലൂടെ ഞങ്ങളുടെ മുന്‍പില്‍ പ്രവേശിച്ചു....
                                                  അവള്‍ മെയിലില്‍ വിശദീകരിച്ചു അവളെ കുറിച്ച..തെല്ലും സംശയത്തിനു ഇട നല്‍കാതെ..തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ അതി പുരാതനമായ മുസ്ലിം തറവാടിലെ ഒരു അങ്ങമായിരുന്നു അവള്‍.വാപ മസ്കറ്റില്‍ ഗള്‍ഫാര്‍ കമ്പനീല്‍ പ്രൊജക്റ്റ്‌ മനജേരും  ഉമ്മ കൊടുങ്ങല്ലൂരിലെ ഒരു ഗവേര്‍ന്മേന്റ്റ് സ്കൂളിലെ അധ്യപികയുമായിര്‍ന്നു.വാപാടെ ജോലിയും അസുഖങ്ങളും കാരണം ഉമ്മ ലീവ് എടുത്തു കൂടെ പോയി.ഇത്തയെ വിവാഹം 

ചെയ്തയച്ചതിനാലും അവളുടെ വിദ്യാഭ്യാസം ചില പ്രശ്നങ്ങളാല്‍ മുടങ്ങിയതിനാലും അവളും അങ്ങോട ചെകേരിയതാണ് എന്നാണ്.വാപാക് വൃക്കയിലെ കല്ല്‌ എന്നാ പ്രവാസ കല്ല്‌ ഉള്ളതിനാല്‍ അവര്‍ ഒരുപാട് വിഷമത്തിലായിരുന്നു.എങ്കിലും ചുരു ചുരുകൊടെ ഉമ്മ ഒരു താങ്ങായി ഉണ്ട് എന്നാ ബലവും.അവള്‍ മെയിലുകള്‍ അയക്കരു വാപയുടെ ഓഫീസില്‍ നിന്നായിരുന്നു..വാപയുടെ ചികിത്സക്കും ഉമ്മാക് ലീവ് നീട്ടുന്നതിനും അവളുടെ തുടര്‍ പഠനത്തിനും അവര്‍ തിരിച്ച നാടിലെക് വരുന്നു എന്നതാണ് ആ മെയിലിന്റെ ഉള്ളടക്കം.ഞാനും എന്റെ കസിനുമായുള്ള ബന്ദം അവള്‍ക് അറിയില്ലായിരുന്നു.അത് കൊണ്ട് എനിക്കും വരുന്ന മെയിലുകളും അവനു  വരുന്ന മെയിലുകളും പരസ്പരം ഫോര്‍വേഡ് ചെയ്യുമായിരുന്നു..ഉദേശം ആളെ കണ്ടു പിടിക്കുക എന്നത് തന്നെ...പക്ഷെ അപ്രതീക്ഷിതമായി അവള്‍ ഒന്ന് ചോദിച്ചത് എനിക്കും എന്റെ കസിനും അല്ഭുദമായി .അവള്‍ ചോദിച്ചത് മറ്റൊന്നുംമല്ല എന്റെ മെയിലില്‍ എന്റെ ഫോണ നമ്പരും അവനോട അവന്റെ നമ്പരും...രണ്ടു പേരും പരസ്പരം നോക്കി എന്താ കഥ ഒരു പെന്‍ കുടി ഇങ്ങോട്ട് നമ്പര്‍ ചോദിക്കുകയോ...പക്ഷെ അവള്‍ ഞങ്ങളെ രണ്ട പേരെയും ശെരിക്കും വില ഇരുത്തിയത് കൊണ്ട് ആണോ എന്നറിയില്ല സംഭവം ചോദിച്ചു.ഞാനും അവനും പക്ഷെ നമ്പര്‍ കൊടുത്തില്ല..കാരണം ഇതാരോ കളിപ്പിക്കുന്നത് തന്നെ ഉറപ്പായി ഇതില്‍ പരം എന്ത് ഉറപ് ഞങ്ങളുടെ മനസിലൂടെ പോയ സംശയം നിറഞ്ഞ മുഖങ്ങളില്‍ ആര് എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ ..

                                                          മൊബയില്‍ ഉപയോഗിക്കാറില്ല എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടി ഞാന്‍ മോശമായ ഒരു അര്‍ത്ഥത്തിലോ ബന്ധമോ സ്ഥാപിക്കാനല്ല ഇത്രയും അടുത്ത സ്ഥിതിക് ഒന്ന് സംസാരിക്കാം എന്ന് കരുതി എന്ന് പറഞ്ഞു.അവസാനം ഞാനും അവനും നമ്പര്‍ കൊടുത്തു.എന്തായാലും ആളാരന് എന്നറിയണം.ഒരു ദിവസം ഞാനും അവനും വീട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഒരു ഫോനെ വന്നു.അങ്ങേ തലക്കല്‍ മധുരമുള്ള ഒരു കിളി നാദം.ഞാന്‍ വാ പൊളിച് നിന്ന സമയം അവള്‍ എന്നോട് ചോദിച്ചു എന്നെ മനസ്സിലായോ..ഞാന്‍ ഇല്ലാന്ന് പറയണോ ഉണ്ടെന്നു പറയണോ എന്ന് പോലും ആലോചിക്കാതെ അവളുടെ പേര് പറഞ്ഞു.ടിം..അതെ അതവളാണ് അവനല്ല..     

                                            ഞാന്‍ ഞെട്ടി നില്‍ക്കുന്ന സമയം ഉമ്മ ചോദിച്ചു എന്താടാ എന്ന്..ഞാന്‍ അത്! അത്! ഉമ്മ ഫോണ ... ഹ അതിനെന്താ ആരാ?..അതവള ഉമ്മ അച്ചു...ഉമ്മാടെ എല്ലാം പറയുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു ചെരുപതിലെ അത് കൊണ്ട് ഉമ്മ പോലും കളിയാകി.അവള്‍ സംസാരിച്ചു കുറെ പക്ഷെ എനിക്ക് അന്ന് അതൊരു അത്ഭുദം ആയിരുന്നു.അങ്ങനെ അവള്‍ എപ്പോഴും വിളിക്കുമായിരുന്നു .എറണാകുളത്തെ ഒരു കോളേജില്‍ ഫാഷന്‍ ദിസൈഗനിങ്ങിനു (ഞാന്‍ അവളുമായി ഉടകാറുള്ള വിഷയങ്ങളില്‍ ഒന്നായിരുന്നു അവളുടെ ഈ കോര്‍സ്..പണ്ടേ മുതല്‍ എന്താണ് അറയില്ല നേര്സിങ്ങും ഇതും എനിക്ക് എന്തോ ഒരു ഇഷ്ടകെട് ആയിരുന്നു) അവള്‍ ചേര്‍ന്ന് .അവള്‍ വീടിലെക് വിളിക്കും എനിക്കും വിളിക്കും എന്റെ കസിനും വിളിക്കും .അവളോട ഞങ്ങല പറയുകയും ചെയ്തു ഞങ്ങള്‍ തമ്മിലുള്ള ബന്ധം.ഒരു ഞെട്ടലോടെ ആണ് എങ്കിലും അവള്‍ക്കും താല്പര്യമായി ഇതെല്ലം.ഉമ്മയെ വിട്ടു ഇരിഞ്ഞു നില്‍ക്കുന്നത് കൊണ്ട് കൂടെ എന്റെ ഉമ്മനെ വിളിച്ചു കത്തി വെക്കല്‍ അവളുടെ ഒരു വിനോദം ആയിരുന്നു.
 
                                ഒരിക്കല്‍ അവള്‍ എന്നോട് ഒന്ന് കാണണം എന്ന് പറഞ്ഞു.പക്ഷെ എനിക്ക് എന്ത് കൊണ്ടോ താല്പര്യം തോന്നിയില്ല.കാരണം അറിയില്ല എങ്കിലും അതൊക്കെ മോശമാണ് എന്നൊരു തോന്നല്‍ എപ്പോഴോ ഉണ്ടായിരുന്നു ചിന്തയില്‍.ഒരു പക്ഷെ അപ്രതീക്ഷിതമായി പരിചയപെട്ടു എങ്കിലും.പക്ഷെ എന്റെ കസിന്‍ അവളെ പോയി കണ്ടിരുന്നു ഒരിക്കല്‍.അന്ന് എനിക്ക് തരാനായി കുറെ ഗിഫ്റ്റുകളും അവള്‍ കൊടുത്തു വിട്ടു.അങ്ങനെ ഇരിക്കെ ഒരു ദിവസം എറണാകുളം സൌത്ത് ജങ്ഷനില്‍ നില്‍കുമ്പോ അവളുടെ കാള്‍ വന്നു.ഞാന്‍ അന്ന് പഠനം കഴിഞ്ഞു ഒരു ഇന്റെര്വീവിനു പോയി വരുന്നു.അവള്‍ എന്റെ തൊട്ടടുത് ഉള്ള സ്ഥലത്ത് ഉണ്ടായിരുന്നു.എന്നെ കണ്ടേ പട്ടു എന്നാ വാശിയില്‍ അവള്‍ കരഞ്ഞു.ഞാന്‍ ആകെ ഞെട്ടി എങ്കിലും.രണ്ട മിനിറ്റ് എന്ന് പറഞ്ഞു .അങ്ങനെ എന്നെ ദര്‍ബാര്‍ ഹാളിലേക്ക് വരാന്‍ പറഞ്ഞു.ചെന്ന് കണ്ടതും അവള്‍ എന്റെ മുന്‍പില്‍ ഒരു കരച്ചില്‍.അതെന്ടിനാണ് എന്ന് അവള്‍ എന്നോട് ഇത് വരെയം പറഞ്ഞിട്ടില്ല .അങ്ങനെ ഞങ്ങള്‍ കണ്ടു മടങ്ങി ..പിനീട് എനിക്ക് വന്ന പല ഗിഫ്ടും എന്റെ കസിന്റെ ഷോ കേസില്‍ സ്ഥലം പിടിച്ചു.അവള്‍ എന്നോട് പറയുമായിരുന്നു.ഒന്ന് എനിക്ക് കൃത്യമായി ലഭിച്ചു ഒരു "കൊച്ചു ഖുറാന്‍"...അങ്ങനെ പലപൊഴ്ഹായീ അവള്‍ മസ്കറ്റില്‍ പോയി വരുമ്പോള്‍ പല ഗിഫ്ടും ചോകലറ്സും തരുമായിരുന്നു.അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി ഒരിക്കല്‍ ആ സൌഹൃദത്തിന്റെ നിറം മാറുന്ന പോലെ എനിക്ക് തോന്നി.അതവള്‍ പറയാന്‍ ഏറെ വൈകിയുമില്ല.എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ അവളോട ഞാന്‍ മനപൂര്‍വം ഓരോന്ന് പറഞ്ഞു അകലാന്‍ ശ്രെമിച്ചു.അല്ലെങ്ങില്‍ അകന്നു. പിനീട് ഒരിക്കല്‍ അവള്‍ എന്നെ വിളിച്ചു അവള്‍ക് വിവാഹം ആലോചിക്കുന്നു ഒരു പ്രൊപോസല്‍ ആയി വന്നാല്‍ എന്താവും അവസ്ഥ എന്ന്.ഏതൊരു അവസ്ഥയിലേക്കും എത്തിക്കാന്‍ എനിക്ക് താല്പര്യം ഇല്ലായിരുന്നു അന്ന്.ഉമ്മ എന്നോട് ചോദിച്ചു നിനക്ക് എന്താണ് പറയുവാന്‍ ഉള്ളത് എന്ന്.ഞാന്‍ ഒന്നും പറഞ്ഞില്ല.ഞാന്‍ കണ്ടതില്‍ ഏറ്റവും നന്നായി പെരുമാറുന്ന ഒരു പെന്‍ കുട്ടി എന്നതിലുപരി ഒരുപാട് ഗുണങ്ങള്‍ അവള്‍ക് ഉണ്ടായിരുന്നു.എനിക്കറിയില്ല എന്നിട്ടും ഞാന്‍ എന്ത് കൊണ്ട് അതിനു താല്പര്യം പ്രേകടിപിച്ചില്ല എന്നത്.പക്ഷെ എന്റെ കസിനോദ് ഇത് പറഞ്ഞപ്പോള്‍ അവന്‍ ആകെ ഞെട്ടിപോയിരുന്നു കാരണം അവന്റെ മനസ്സില്‍ എന്തോ കടന്നു കൂടിയിരുന്നു.അവള്‍ പറഞ്ഞ അറിവാണ് ഇത്.എന്റെ വീടിലെ പോലെ ഒരു സ്വാതന്ദ്രം അവന്റെ വീട്ടില്‍ അവനു ലഭിച്ചിരുന്നില്ല അത് കൊണ്ട് തന്നെ.അവന്റെ ഉമ്മ ഒരിക്കല്‍ ഇതറിഞ്ഞു എന്നെ രൂക്ഷമായി നോക്കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ അവള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു .എങ്കിലും എന്നോട് പറയുമായിരുന്നു എന്തൊക്കെയോ നഷ്ടം മനസിന്‌ സംഭവിച്ചു എന്ന്.എന്തിനേറെ ഞാന്‍ അവളെ സമാധാനിപ്പിച്ചു .പകരം അന്നത്തെ ഈമാന്‍ വെച്ച് കുറെ നല്ല കാര്യങ്ങളും.നിനക്ക് നല്ലത് ഇതാണ് അത് കൊണ്ട് നീ നാളെ ആലോചിക്കുമ്പോള്‍ മനസിലാവും എന്നൊരു ഉപദേശവും.അങ്ങനെ അവളുടെ കല്യാണം വിളിച്ചു.ഞാനും പെങ്ങളും കസിനും പോയി.അതെ അത് അവളുടെ നല്ലതിന് തന്നെ ആയിരുന്നു സര്‍വ ഗുണ സമ്പന്നനായ ഒരാള്‍ തന്നെ അവള്‍ക്കു ലഭിച്ചു (അല്ഹമ്ദുലില്ലഹ്).അവളുടെ സ്നേഹം ഒരു വല്ലാത്ത അനുഭവം ആയിരുന്നു.ഇന്നും എന്റെ ബര്ത്ഡേ ദിവസം 12 രാത്രി   മണിക്ക്  അശ്ശംസ നല്‍കുവാന്‍ വിളിക്കുന്നത് അവള്‍ മാത്രമാണ്..ആദ്യത്തെ ആശംസ അവളുടെ വകയാണ് .അതിനു വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.   അതെ കുറെ നല്ല ചങ്ങാതിമാര്‍ എനിക്ക് ഉണ്ടായിരുന്നു ആണ്‍ പെന്‍ വെത്യാസമോ ജാതി മാതാ ചിന്തകള്‍ക്ക് അതീതമോ ആയി എനിക്ക് ലഭിച്ച ആ ബന്ധഗളില്‍ ഞാന്‍ സംതുഷ്ടനാണ്.ഓരോ ബന്ധവും അതിന്റേതായ മാന്യത സൂക്ഷിക്കാന്‍ കഴിയും എങ്കില്‍ ആര്‍ക്കും ആരെയും ഒരിക്കലും നഷ്ടമാകില്ല എന്നത് കാലത്തിലൂടെ എനിക്ക് മനസിലായ ഒരു അനുഭവം ആണ് അവള്‍.ഇന്ന് അവളൊരു അമ്മയാവുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസവും വിളിച്ചു ഒരുമ്മയാവുന്ന ത്രില്ലിന്റെ കഥകളുമായി ..ഇന്നും എന്നെ വിളിക്കുന്ന എന്റെ ആ നല്ല സുഹുര്തിനു എന്നും നന്മകള്‍ വരണം എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു കൊണ്ട്.ഒരു നല്ല കുഞ്ഞിനെ കൊടുത്ത കുടുംബത്തെ അനുഗ്രഹിക്കും എന്ന് പ്രാര്‍ഥിച്ചു കൊണ്ടും ഞാന്‍  ഈ യാത്ര തുടരുന്നു..ബാരക്കല്ലഹു ഫീകും 

2011 മാർച്ച് 10, വ്യാഴാഴ്‌ച

ആദ്യത്തെ വിമാന യാത്ര

വായുവില്‍ പറക്കുന്ന വലിയ ചിറകും ശബ്ദവുമുള്ള ആ സംഭവം കണ്ടല്ലാതെ കേറി ഒരു പരിചയം ഉണ്ടായിരുന്നില്ല ..പഠനത്തിനു ശേഷം നാടിലെ ജോലി തെണ്ടല്‍ കഴിഞ്ഞു ഇനി ഗള്‍ഫില്‍ ഒന്ന് തെണ്ടി നോക്കാം എന്ന് കരുതി ആദ്യമായി പോയത് സോപ്നങ്ങളുടെ പറുദീസാ ആയ ദുബായിലെക്കാന് ..അങ്ങിനെ ദുബായില്‍ ഉള്ള ബന്ധു എടുത്ത വിസിറ്റ് വിസയില്‍ അങ്ങോട്ടുള യാത്രയില്‍ ആണ് ആദ്യമായി ആ വലിയ പക്ഷിയെ തൊട്ട് നോകി യാത്ര ചെയ്തത്.എനിക്കും പതിവ് പോലെ ആദ്യത്തെ യാത്ര ലഭിച്ചത് ഇന്ത്യക്കാരന്റെ അഭിമാനവും അപമാനവും ആയ എയര്‍ ഇന്ത്യ എക്സ് പ്രേസ്സിലായിരുന്നു..വേനലവധി  സമയം ആയതിനാല്‍ ബാകി ഒന്നിനും ടികെറ്റ് തരപ്പെടില്ല മാത്രമല്ല നമ്മുടെ സൊന്തം വിമാനത്തിനു ടികെടും ഉണ്ട് .അങ്ങനെ ചുവന്ന ചിറകുള്ള കഥകളിയടുന്ന   പെണ്ണിന്റെ പടമുള്ള ആ സംഭവത്തില്‍ യാത്ര ചെയ്തു ..
                                                        എയര്‍ പോര്‍ട്ട്‌ അടുത്തുല്ലതിനാല്‍ എന്നും യാത്ര ചെയ്യുന്ന 

ആളുടെ പോലെ ബാഗും തൂകി അകത്തേക് കേറിയപ്പോള്‍.കാകി വസ്ത്രം ധരിച്ച  നീണ്ട തൊപ്പിയും 
വളഞ്ഞ മീശയും ഉള്ള ഒരു സി ആര്‍ പി എഫ് ജവാന്‍ ."ഹേ ഭായ് കിടെര്‍ ജാരെ" പടച്ചവനെ 
ഇയാള്‍ക്ക്  ഇത്ര അഹങ്ങാരമോ!!.പിന്നെ കഴുത്തില്‍ കിടക്കുന്ന തോക്കും അരയിലെ രൌണ്ട്സും 
കണ്ടപ്പോള്‍ കൂടുതല്‍ റോള്‍ ഇട്ടില്ല വേഗം പാസ്പോര്‍ട്ട് കൊടുത്തു .".ചേട്ടാ ഈ തോക് പൊട്ടുമോ"! എന്ന് ചോദിക്കണം എന്നുണ്ട് എങ്കിലും ഇനി അയാള്‍ അത് എന്റെ നെഞ്ഞത്ത് പൊട്ടിച് കാണിക്കുമോ ?എന്നാ പേടി ഉള്ളത് കൊണ്ട് കിട്ടിതും തൂകി എടുത്ത് അകത്തേക് ഓടി... അവിടെ അതാ എല്ലാ കൌണ്റെരും സിനിമ തീയട്ടെരിലെ പോലെ വന്‍ നിര ..നോകിയപ്പോള്‍ എയര്‍ ഇന്ത്യയുടെ കൌണ്റെരില്‍ വെല്യ ഇടി ഇല്ല ..അങ്ങനെ ചെന്ന് പ്രാഥമിക കാര്യങ്ങള്‍ എല്ലാം പൂര്തിയാകി..അതാ വരുന്നു അടുത്ത കുരിശ് എമിഗ്രശന്‍ ക്ലീരന്സില്‍ ഇരിക്കുന്ന ചേട്ടന്‍ എന്റെ പാസ്പോര്‍ട്ട് വാങ്ങി നോകി ഒരു ചോദ്യം എങ്ങോട്ടാ?! എന്തിനാ? എന്താ പടിചെക്കണേ ?വീടെവ്ടെ?..ഓഹോ ഇയാളെന്താ എന്നോട് വല്ല പൂര്‍വ വൈരാഗ്യം ഉണ്ടോ ...ഉത്തരങ്ങള്‍ മണി മണിയായി പറഞ്ഞപ്പോള്‍ പൊക്കോളാന്‍ പറഞ്ഞു..അങ്ങനെ മുകളിലെത്തി ..അപ്പൊ അതാ കിടക്കുന്നു എന്നെയും കാത്തു ആ വലിയ പക്ഷി ..


വിമാന പക്ഷിയെ കണ്ടതും ഞാന്‍ ആകെ ത്രില്ലില്‍ കോരിത്തരിച്ചു നോകി..ഹോ ഇന്ന് ആകാശം എല്ലാം ശെരിക്കു കണ്ടത് തന്നെ..ഒടുവില്‍ അകത്തേക്കുള്ള പ്രവേശന ഘട്ടം ആയി...ഹോ പറഞ്ഞു കേട്ടത് പോലെ അല്ല വിമാനം ഉണ്ട് ...അതാ അവിടെ ചുവന്ന സാരി ഉടുത് മുഖം നിറയെ ചുവന്ന ചായം തേച് രണ്ട ചേച്ചിമാര്‍ സ്വാഗതം ചെയ്യുന്നു..ഹോ എവിടെയും പരസ്യമോ..എന്തിനേറെ ഞാന്‍ അകത്തു കടന്നു..ഇനിയാണ് യുദ്ധം...എനിക്ക് കിട്ടിയ സീറ്റ്‌ മധ്യത്തില്‍ ആയിരുന്നു ..എനിക്കനെങ്ങില്‍ പുറത്തെ കാഴ്ചകള്‍ കാണണം എന്റെ വലത് വശത്ത ഒരു പ്രായം ഉള്ള അപൂപനും ഇടത് വശത്ത ഒരു യുവതിയും..യുവതി ഇരിക്കുന്ന സൈഡിലാണ് ജനല്‍ ..അപൂപന്‍ സ്ഥിരം യാട്രകാരന്‍ ആണ് പുള്ളി കേറിയ വഴി സീറ്റ് ബെല്‍റ്റ്‌ ഇട്ടു ഒരൊറ്റ ഉറക്കം..പൈലറ്റ്‌ ചേട്ടന്‍ എന്തൊക്കെയോ പറഞ്ഞു തുടങ്ങി ചുവന്ന സാരി ഉടുത്ത ചേച്ചിമാര്‍ വന്നു ഹാന്‍ഡ്‌ ലഗ്ഗാജ്  എല്ലാം ശെരിക്കു വെച്ച കാര്യ പരുപാടികള്‍ തുടങ്ങി...അങ്ങനെ സോപ്നങ്ങളുടെ പരുദീസയിലെകുള്ള യാത്ര ആരംപിച്ചു ...


        എന്റെ ഇടത് വശത്തെ ചേച്ചി ലോകം മുഴുവന്‍ ഇപോ തന്നെ കണ്ടു തീര്കും എന്നാ വാശി ഉള്ളത് കൊണ്ട് എന്റെ വീട് പോലും കാണാന്‍ ഉള്ള അവസരം എനിക്ക് നഷ്ടമായി..അങ്ങനെ വിമാനം പറന്നുയര്‍ന്നു ..കാണുന്ന പോലെ അല്ല സംഭവം കണ്ടു പിടിച്ചവനു ഒരു പുട്ടും കടല കറിം  തന്നെ വാങ്ങി കൊടുക്കണം ..യാത്ര തുടങ്ങി ആളുകള്‍ പത്രം വായിക്കുന്നു പാടു കേള്‍കുന്നു സിനിമ കാണുന്നു ഞാന്‍ മേഘ പാളികളെ നോക്കുന്നു ആകാശം എത്തി നോക്കുന്നു..മുകളില്‍ മുട്ടുമോ എന്ന് നോക്കുന്നു..കാശ്  പത്ത്‌ പതിനഞ്ജ് പൊട്ടിതല്ലേ യാത്ര മുതല്ലാകണ്ടേ അങ്ങനെ കടല്‍ കണ്ടു .വിമാനത്തിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ പറ്റാത്ത പോലെ തോന്നി..അങ്ങനെ ഇരികുമ്പോള്‍ അതാ ചുവന്ന സാരി ഉടുത്ത ചേച്ചി എന്തോ തള്ളി കൊണ്ട് വരുന്നു..എന്താണാവോ അത്..പേടിച്ച പോലെ ഒന്നും ഇല്ല എന്തോ കഴിക്കാന്‍ ആണ്..ചൂടന്‍ ചായയും വളിച്ച സമൂസയും പിന്നെ എന്തോ സാധനഗലും അകത്തേക് പോയി..പക്ഷെ എന്തിനു ഏറെ പറയുന്നു അവിടെയും വില്ലന്‍ വന്നു!..അതെ ഒന്നിന് പോവാന്‍ ഒരു ശങ്ക ..കുടുങ്ങിലോ കുമാരേട്ടാ ഇനി അതിനു എന്ത് ചെയ്യും  ഇതിന്റെ സെറ്റ് അപ്പ്‌ പഠിച്ചിട്ടുണ്ട് എങ്കിലും ഇതാരോട് ചോദിക്കും..നാണം കേടുല്ലേ..വലത്തോട് നോകിയപോ അതാ അപൂപന്‍ ഉഷാറായി ഇരുന്നു കള്ള് കുടിക്കാന് ഇടത്തേക്ക് നോകിപോ ചേച്ചിടെ പണ്ടാരം പിടിച്ച കൂര്കം വലി...അപൂപനെ നോകിയപോ അപൂപന്‍ ഗ്ലാസ്‌ എന്റെ നേരെ ഇന്ന കുടിച്ചോ എന്നാ മട്ടില്‍ ചേച്ചിയെ വിളിച്ച ചോദിക്കുന്നത് എങ്ങനെ അവരടെ ഉറക്കവും കൂര്‍ക്കം വലിയുടെ താളവും ഞാന്‍ തെറ്റിച്ച ചിലപോ ആ വിന്‍ഡോ തുറന്നു എന്നെ പുറത്തേക് ഏറിയും .കാരണം നാല്പത് വയസുള്ള ആ യുവതിയുടെ കൂര്‍ക്കം വലിക് അത്രക് ബാസ് ഉണ്ട്..ഒരുപക്ഷെ ആകാശത്തില്‍ ആവും അവര്‍ ഇങ്ങനെ ഉറങ്ങുക എന്ന് കരുതി..അങ്ങനെ ഇരികുമ്പോള്‍ ഒരു ചേട്ടന്‍ അതാ എനിട്ട് പോണു നോകിപോ സംഭവം അതാണ്..ഹ ആള് വരട്ടെ ഇനി ഇവിടേ ഒരു ടോയ്ലെറ്റ് ഒള്ളു എങ്കിലോ..അല്ല വേറെയും ഉണ്ട്...അങ്ങനെ പോയി കാര്യം സാധിക്കാന്‍...അങ്ങനെ വാലിന്റെ ഭാഗത്തുള്ള കുടുസു മുറിയില്‍ കേറി കേറുന്നതിനു മുന്പ് അനുഗ്രഹം കൊടുക്കാന്‍ നില്‍ക്കുന്ന പോലെ ചുവന്ന സാരി ഉടുത്ത ചേച്ചി കയ്യും കെട്ടി നില്‍പ്പുണ്ട് ഒരു അവിഞ്ഞ ച്ചിരിയും പാസാകി ഞാന്‍ അകത്തോട്ട്...ദേ കെടക്കണ് കഞ്ഞീം കലം അവടെ കാര്യ സാധനത്തിനു  ഒരു ചുക്കും ഇല്ല..പിന്നെ അതിന്റെ പണി പടിക്കലായി എന്തിനേറെ എങ്ങനെയൊക്കെയോ കാര്യം സാധിച്ചു ഇനിയാണ് അമ്മച്ചിയെ പ്രശ്നം.."ഫ്ലഷ്"അടിച്ചതും എവ്ടെന്നോക്കെയോ ഒച്ചയും ബഹളവും ..പടച്ചോനെ ഞാന്‍ പിടിച്ചത് വേറെ എന്തിലോ ആണ് ആകെ പണി പാളി ഇത് ഇന്ന് താഴെ എത്തിത് തന്നെ ഒന്ന് മൂത്രം ഒഴിച്ചത് ഇത്ര പുലിപാല്‍ ആവോ..വിമാനത്തിലെ വാകും ഫ്ലുഷ് സിസ്റ്റം എന്നത് പടിച്ചതല്ലാതെ അതെ പറ്റി അപ്പൊ ഓര്‍ത്തില്ല ഒച്ച കേട്ടതും  ചാടി വെളിയില്‍ ഇറങ്ങി..നോകുമ്പോ അതാ നിക്കുന്നു ചുവന്ന സാരി ഉടുത്ത അമ്മച്ചി..അമ്മച്ചി സ്ഥിരം ഇത്തരം  കാഴ്ചകാരി ആയതു കൊണ്ട് കൂടുതല്‍ പുകില്‍ ഉണ്ടായില്ല എങ്കിലും ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ പതുക്കെ സീടിലെക് നടന്നു ...എന്തിനു അന്നോഴിച്ച മൂത്രത്തിന്റെ സ്പീഡ് പിന്നീട് ഇന്നോളം കിട്ടിടില്ല ..അങ്ങനെ ചെന്നിരുന്നത് വേറെ ആരുടെയോ സീട്ല്‍..പിന്നെ അവിടെ ഇരുന്നു കാഴ്ചകള്‍ കണ്ട ഉറങ്ങി പോയി..എന്തിനേറെ ചെവിടെ പരിപ് ഇളകുന്ന വേദന തോനിയപ്പോള്‍ ഞെട്ടി കണ്ണ് തുരന് നോകിപോ കേള്‍വി ശക്തീം കുരഞ്ഞെക്കന്..പടച്ചോനെ ഇത് നരകത്തിലേക്കുള്ള യാത്ര ആണോ ആകെ പ്രശ്നം ആണല്ലോ.ഉടന്‍ വെട്ടം സിനിമയില്‍ ദിലീപ് കാണിച്ച തമാശകള്‍ ഓര്‍ത്തു മുകളിലെ ബട്ടണില്‍ അമര്തിയപ്പോ ആ പെന്നുംപുള്ള ഓടി വന്നു പഞ്ഞി തന്നു പഞ്ഞി കൂടുതല്‍ കിടിയപോള്‍ ചെവിയില്‍ വെച്ച ബാകി മൂകില്‍ വെക്കാന്‍ അധികം തന്നതാവും എന്നുമെല്ലാം ഓര്‍ത്തു..എന്തിനേറെ അതാ പൈലട്റ്റ് ചേട്ടന്‍ നന്ദി പറഞ്ഞു തുടങ്ങിയിരിക്കുന്നു ഇത്രയും നേരം അദേഹത്തിന്റെ യാത്ര സഹിച്ചതിന്,...പടച്ചവന്‍ കാത്തു ഞാന്‍ അങ്ങനെ ദുബായ് വിമാനത്താവളത്തില്‍ കാലു കുത്തി ..നമ്മുടെ നെടുമ്പാശേരി കണ്ട എന്റെ എല്ലാ അഹങ്ഗാരവും അതോടെ മാറി എങ്ങോട് പോണം എന്ന് ആലോചിച് നില്‍കുമ്പോള്‍ ഒരു അറബി ശുദ്ധമായ മലയാളത്തില്‍ കേരള ഇവിടേ വാ ആവു എന്താ കഥ അറബികളും ജീവിക്കാന്‍ മലയാളം പഠിച്ചു തുടങ്ങ്യോ !അങ്ങനെ ചെന്നപോള്‍ അയാള്‍ പാസ്പോര്‍ട്ടും വിസയും വാങ്ങി നോകിയിറ്റ് പറഞ്ഞു കണ്ണ് പരിശോധനക്ക് പോവാന്‍ ...അങ്ങനെ നില്‍ക്കുമ്പോള്‍ മറ്റൊരു അറബി കൂടി കൊണ്ട് പൊയ് ഒരു വരി കാണിച്ചു തന്നു ..ഹോ ആശ്വാസം ആയി വീണ്ടും എന്നെ ഞെടിച്ചു കൊണ്ട് മറ്റൊരു അറബി "കണ്ണ് കാണിക്കു"എന്ത് എവിടെയും മലയാളമോ..ഒടുവില്‍ ആ വലിയ വിമാനത്താവള ടെര്‍മിനലും കടന്നു പുറത്തേക് ..പുറത്ത് നിന്ന മാമയും അമ്മായിയും കണ്ടപ്പോള്‍ ആണ് ജീവന്‍ നേരെ വീണത് ഹോ ഞാനും അങ്ങനെ ഗള്‍ഫില്‍ എത്തി ...



      പകഷെ എന്റെ മടക്ക യാത്രയില്‍ എയര്‍ ഇന്ത്യ എന്നെ പറ്റിച്ചു ..കല്ലത്തായ യാത്ര ആയിരുന്നു അതെ വിമാനം അപ്രതീക്ഷിതമായി പണി മുടക്കി..ഒടുവില്‍ അവിടെയും വില്ലന്‍ ആ വിമാനം തന്നെ...എയര്‍ ഇന്ത്യ .

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ബന്ധങ്ങള്‍ അതിര്തികല്ക് അപ്പുറം സംഗമിച്ചപ്പോള്‍....



ബന്ധങ്ങള്‍ അകലുന്ന ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് അമൂല്യമായ ഒരു സംഗമത്തിന്റെ  കഥയാണ് എന്റെ ഈ ബ്ലോഗ്‌ .ഓരോ ബന്ധങ്ങള്‍ക്കും അതിന്റെതയാ വില കല്‍പ്പിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ അര്‍ഹിക്കുന്ന പരിഗണനകള്‍ നല്‍കുന്നത് കൊണ്ടോ എന്നും എനിക്ക് ബന്ധങ്ങളെ നില നിര്‍ത്തി പോരുവാന്‍ കഴിഞ്ഞു..അത് പോലെ ഒരുപാട് പേരെ പുതിയതായി പരിചയപ്പെടുവാനും 

കഴിഞ്ഞു .ഇന്ന് രെക്തം രേക്തതിനെ പോലും തിരിച്ചറിയുന്നില്ല ഒരു പക്ഷെ ഇന്ന് ലോകത്ത് നടക്കുന്ന പല പ്രശ്നങ്ങളും ബന്ധങ്ങള്‍ക്ക് കാര്യ പ്രസക്തമായ വില നല്‍കാത്തത് കൊണ്ട് ആയിരിക്കാം .പുതു തല മുറ ഇന്ന് ഫ്ലാറ്റുകളില്‍ ഒതുങ്ങി കൂടുന്ന കാഴ്ചയാണ് ലോകത്തുള്ളത്..ഇന്റര്‍നെറ്റ് വഴി ഉള്ള ബന്ധങ്ങളിലെക്കും ഒതുങ്ങുന്നു എന്ന് അര്‍ത്ഥ ശങ്കക് ഇട നല്‍കാതെ നമുക്ക് പറയുവാന്‍ കഴിയും .പണ്ട് കിലോ മീറ്ററുകള്‍ അകലെ വരെ ഉള്ള സുഹുര്തുക്കള്‍ ബന്ധുക്കള്‍ എല്ലാവരെയും അറിയാന്‍ ഒരു പ്രയാസവും ഇല്ല ഇന്നത്തെ അവസ്ഥ നേരെ 
മറിച്ചാണ് സൊന്തം അയല്‍ക്കാരനെ പോലും അറിയാന്‍ കഴിയാത്ത അവസ്ഥ പലര്‍ക്കുമുണ്ട് ..

എന്റെ ഒരു അമ്മാവന്‍ ഒരിക്കല്‍ ഒരു യാഹൂ മെസ്സെങ്ങേരിലെ ഐ ഡി തന്നു..ബന്ധങ്ങള്‍ അത് എത്ര അകന്നതായാലും നില നിര്‍ത്തുന്ന ഒരു വെക്തി ആയിരുന്നു അദ്ദേഹം ..എന്നോട് പറഞ്ഞു ഇത് നമ്മുടെ ഒരു ബന്ധുവിന്റെ ഐ ഡി ആണ് നീ പരിചയ പെടു എന്ന്.ഞാന്‍ അതില്‍ രികൊസ്ട അയച്ചു എങ്കിലും കുറെ എന്നെ അവര്‍ അവഗണിച്ചു..ഒരുപക്ഷെ അപരിചിതന്‍ എന്നാ നിലയില്‍ ആവാം..ബന്ധു എന്ന് പറഞ്ഞാല്‍ എന്റെ ഉമ്മയുടെ ഉമ്മയുടെ സഹോദരിയും കുടുംബവും 50 -60 വര്‍ഷങ്ങള്‍ക് മുന്പ് പാകിസ്ടാനിലെക് കുടിയെരിപ്പര്തിട്ടുന്ദ്.അതായത് എന്റെ ഉമ്മ പോലും കണ്ടിട്ടില്ലാത്ത ഒരു ബന്ധു..ചെറുപ്പത്തിലെ അവരുടെ മക്കളെ എല്ലാം കണ്ട ഓര്മ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട്.ആ കാലങ്ങളില്‍ വന്നു പോക്ക് ഉണ്ടായിരുന്നു.എന്നാല്‍ ഏതാണ്ട് 40 വര്ഷം ആയിട്ട് അവര്‍ വരാരെ ഇല്ല അവര്‍ക്ക് അവിടെ ഷുഗര്‍ ഫാക്ടറി ആണ് എന്നാണ് അരിഞ്ഞത് .ഞാന്‍ ഇവരോട് എന്ത് പറഞ്ഞാണ് പരിചയ പെടുക പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകുമോ..എങ്കിലും നോക്കാം.പക്ഷെ അവര്‍ അവഗണിച്ചു എന്ന് മാത്രം .ഒടുവില്‍ അമ്മാവന്‍ തന്നെ അവരോട എന്നെ കുറിച്ച പറഞ്ഞു എങ്കിലും അവര്‍ക്ക് മനസിലായില്ല ഒരു 100 തവണ എന്നോട് തന്നെ ചോധിചിട്ടുന്ദ് നീ ആരാണ് എന്ന്  .ഉരുടുവും,ഹിന്ദിയും ഇന്ഗ്ലിഷും മാത്രമാണ് അവര്‍ക്ക് അറിയാവുന്നത്.വാപയും ഉമ്മയും മലയാളികള്‍ ആയതു കൊണ്ട് മൂത്ത ചില കുട്ടികള്‍ മാത്രം മലയാളം" കുരച് കുരച്" അറിയാം.അമ്മാവന്‍ ഒരിക്കല്‍ ദുബായില്‍ വെച്ച വേറൊരു ബന്ധു വഴി ആണ് ഇവരെ പരിചയപ്പെട്ടത് .
                                   ഒടുവില്‍ അവര്‍ എന്നോട് ചാറ്റ് ചെയ്യുവാന്‍ അവര്‍ സമ്മതിച്ചു.എനിക്ക് കിട്ടിയത് അവരുടെ ഒരു ഇളയ മകളുടെ ഐ ഡി ആയിരുന്നു.ഏതാണ്ട് 35 -40 വയസു പ്രായം ഉള്ള ഒരു ഇത്ത.അവര്‍ എന്നോട് വിശേഷഗ്നല്‍ എല്ലാം ചോദിച്ചു.മിക്കവാറും ചാതിംഗ് ഇന്ഗ്ലിഷിലായിരുന്നു പക്ഷെ അവര്‍ എന്നെ കളിപിക്കാന്‍ കുരച് കുരച് മലയാളം ഉപയോഗിച്ചും നോക്കി.വാശ പിശക് മലയാളം കേട്ടപോള്‍ ഞാന്‍ 'സ്വാഹ" പറഞ്ഞു.ഒടുവില്‍ ഞങള്‍ നല്ല കമ്പനിയായി.അവരുടെ ഉമ്മ അതായത് എന്റെ ഉമ്മയുടെ മൂതുമ്മ എന്റെ ഉമ്മയുമായി സംസാരിച്ചു ഏതാണ്ട് 80 വയസ്സില്‍ അധികം പ്രായം ഉണ്ട് എങ്കിലും മലയാളം എല്ലാം നന്നായി സംസാരിക്കുന്നുണ്ട്.പുട്ടും കടലയും മോര് കറിയും എല്ലാം പട്ടി അവര്‍ ഉമ്മയോട് വാ തോരാതെ സംസാരിചു.ഞാന്‍ ചാറ്റ് ചെയ്ത ഇത്ത അടക്കം 5 പെണ്മക്കള്‍ ഉണ്ട് അവര്‍ക്ക്   .അങ്ങനെ പലപ്പോഴും സംസാരിചു .
                                  അവര്‍ ഈ ഇത്തയുടെ കുടുംബം ദുബായില്‍ സെറ്റില്‍ ആവാന്‍ തീരുമാനിച്ചതായും അവര്‍ അങ്ങോട പോകുന്നതായും പറഞ്ഞു.പിന്നീട അവരെ കുറിച്ച ഒരു അറിവും ഉണ്ടായില്ല ഒരിക്കല്‍ അവര്‍ ദുബായില്‍ ഉണ്ട് എന്ന് പറഞ്ഞു എനിക്ക് മെസ്സേജ് വന്നു.മാത്രമല്ല ഒരിക്കല്‍ എങ്കിലും അവര്‍ക്ക് എന്നെയും കുടുംബത്തെയും കാണണം എന്നും പറഞ്ഞു.ഇന്ഷ അല്ല് എന്നാ ഒരു മറുപടിയില്‍ ഞാന്‍ അത് ഒതുക്കി..പിന്നീട് എന്റെ വിദ്യ എന്നാ അഭ്യാസം കഴിഞ്ഞു ആദ്യമായി ദുബായിക്ക് പോയി അപ്പോള്‍ ഞാന്‍ അവരുടെ നമ്പരും വാങ്ങി..അവിടെ വച്ച് ഞാന്‍ വിളിച്ചു പക്ഷെ "ജോലി തെണ്ടല്‍" എന്നാ കലാ പരുപാടിയുടെ ഇടയില്‍ എനിക്ക് സമയം കിട്ടി ഇല്ല..പിനീട് എന്നെ ഒരാള്‍ വിളിച്ചു അവരുടെ ഒരു കുടുംബ സുഹുര്തായ ആളായിരുന്നു അത്.ഏകദേശം സ്വാതന്ദ്രതിനു മുന്പ് ഇന്ത്യയില്‍ നിന്നും കുടിയെരിപാര്‍ത്ത 2 കുടുംബങ്ങളില്‍ ഒന്ന്..കേരളത്തില്‍ മുസ്ലിം ലീഗിന്റെ അനിശേദ്യ നേതാവായിരുന്ന സയ്യിദ് ബാഫകി തങ്ങളുടെ ഒരു മകനും കുടുംബവും ആയിരുന്നു അത്..തങ്ങളുടെ പേരക്കുട്ടി എന്ന് പറഞ്ഞ ആളാണ്‌ എനിക്ക് വിളിച്ചത് .അങ്ങനെ ഞാന്‍ ഷാര്‍ജയില്‍ വെച്ച അതും റോളയിലെ  വെച്ച അവരെ കണ്ടുമുട്ടി .എന്നെ കണ്ടതും ഒരു കരച്ചിലും പിന്നെ വന്നു ഒരുപാട് സംസാരിചു..ഒരുപാട് സ്നേഹം ഉള്ള ഒരു ഇത്ത സോന്തമായി ഒരു ബന്ധു അതും കേരളത്തില്‍ നിന്നുള്ളത് കണ്ടപ്പോള്‍ അവര്‍ നിയന്ദ്രണം വിട്ടു കരഞ്ഞതാവും.പിന്നെ എന്നോട് ഒരുപാട് സംസാരിചു.ജീവിതങ്ങള്‍ അകന്ന ഓരോ സാഹചര്യത്തെ കുറിച്ചും.കൂട്ടത്തില്‍ എനിക്ക് ഒരു ശിര്‍ത്ടും പിന്നെ കുറെ സ്വീടസും എല്ലാം തന്നു അവര്‍. പിന്നെ അവരുടെ കൂടെ ദുബായി ഒരു കറക്കം കൂടെ ഇന്ത്യന്‍ ഭക്ഷണം ഉള്ള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും..
        ഞങ്ങളുടെ യാത്രക്കിടയില്‍ കുറെ വിഷയങ്ങള്‍ സംസാരിച്ചു ഇന്ത്യ-പാക് പ്രശ്നവും..അവരുടെ അഭിപ്രായത്തില്‍ നമ്മള്‍ ഇന്ത്യക്കാര്‍ പാവങ്ങളാണ് .പക്ഷെ ഇന്ത്യയിലെ ഭരണത്തില്‍ ഇരിക്കുന്നവരും പാകിസ്താനില്‍ ബാരിക്കുന്നവരും ആണ് പ്രശ്നക്കാര്‍.പിന്നെ പറയുന്നു ഞങ്ങളുടെ രാജ്യത്ത് എന്നും പ്രേഷനഗല്‍ ആണ് അവിടത്തെ ഓരോ കാര്യവും വളരെ ബുദ്ധിമുട്ടിലാണ്..അങ്ങനെ ഉള്ള അവസ്ഥയില്‍ ഞങള്‍ നിങ്ങളുടെ രാജ്യത്തെ എന്തിനു നശിപ്പിക്കാന്‍ ശ്രെമിക്കണം?..ആ പണം ഉണ്ടേല്‍ ഞങളുടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാം അല്ലോ...ആസിഫ് സര്‍ദാരിയെ "നായിന്റെ മോന്‍" എന്നാ ഇന്ഗ്ലിഷ് ഭാഷയിലെ പ്രേയോകം ആണ് നടത്തിയത്.ഞാന്‍ പറഞ്ഞു ഞങളുടെ കയ്യില്‍ നിങ്ങള്‍ക്ക് എതിരെ തെളിവുകള്‍ ഉണ്ട് എന്നൊക്കെ.അപ്പോള്‍ അവര്‍ പറഞ്ഞു ഞാഗലും തെളിവ് ഉണ്ട് എന്ന് പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമോ.പിന്നെ കുറെ വര്‍ഗീയ സംഘടനകളെ കുറിച്ചും അതിന്റെ പുറം വശങ്ങളെ കുറിച്ചും കുറെ സംസാരിചു.നമ്മള്‍ മനസിലാകിയതിനെക്കാള്‍ നമംലോദ് അവര്‍ക്ക് സ്നേഹം ഉണ്ട് പക്ഷെ താത്പര കക്ഷികളുടെ ഭരണം ആണ് ഇതിനു പുറകില്‍ എന്ന് അടിവര ഇട്ടു എഴുതാവുന്ന രീതിയില്‍   അവര്‍ വാചാലയായി.എന്നോട് ഒടുവില്‍ ഒരു ചോദ്യം നിനക്ക് ഞങളെ പേടിയാണോ എന്ന്.ഹഹഹ എന്നുറക്കെ ചിരിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.നിന്നെ ഞാന്‍ വില ഇരുത്തുന്നു എന്നും.പിനീട് ഞങള്‍ ഒരിക്കല്‍ റാസ്‌ അല കൈമയില്‍ ഉള്ള അമ്മാവന്റെ വീട്ടില്‍ പോയി എല്ലാവര്ക്കും അവരെ പരിചയപെടുത്തി കൊടുത്തു..
                                               അങ്ങനെ ഞങള്‍ സംസാരിചു എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ട് വിട്ടു.പിന്നെയും വിളിച്ചു.ഒരിക്കല്‍ ദുബായില്‍ നിന്നും അബുദാബിക്ക്  തങ്ങളുടെ പെരക്കുടിയുമായി യാത്ര ചെയ്യുകയായിരുന്നു .അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു നിന്റെ ആ ബന്ധുവിന് 2 പെണ്മക്കളും ഒരു ആണ്‍കുട്ടിയും ഉണ്ട്.ഞാന്‍ ഒരിക്കല്‍ അവരോടെല്ലാം സംസാരിച്ചിട്ടുണ്ട്.അതില്‍ മൂത്ത മകളെ നിനക്ക് വിവാഹം ആലോചിക്കാന്‍ അവര്‍ക്ക് താല്പര്യം ഉണ്ട് എന്നും.ഒരു നിമിഷം ഞാന്‍ ഏതാണ്ട് പോയ അണ്ണന്റെ പോലെ നിന്ന്.എന്താ ഇത് ഒരു പാക്കിസ്ഥാന്‍ യുവധിയെ കല്യാണം ആലോചിക്കുകയോ.ഇതെണ്ട അവിടെ യുവാകള്‍ ഇല്ലേ അങ്ങനെയൊന്നും ഞാന്‍ ചിന്തിച്ചില്ല കാരണം അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട് അവിടത്തെ അവസ്ഥ.കറാച്ചിയില്‍ എല്ലാം പിടിച്ചു പറിയും സ്ത്രീ പീഡനവും നമ്മുടെ നാടിലെക്കള്‍ ഏറെയാണ്‌ എന്ന്.അത് കൊണ്ട് തന്നെ ആണ് അവര്‍ യു എ യിലേക്ക് മാറുന്നതും.ഞാന്‍ ഒന്നും മിണ്ടാതെ യാത്ര തുടര്‍ന്ന്.അയാള്‍ എന്റെ ഇ മെയിലില്‍ ആ പെണ്‍കുട്ടിയുടെ ഫോട്ടോയും അയച്ചു തന്നു.ഫോടോ കണ്ടിട്ട് എന്റെ തലയില്‍ നിന്നും "കിളികള്‍" പറക്കാന്‍ തുടങ്ങി ഞാന്‍ ഇന്നോളം കാണാത്ത അതീവ  സുന്ദരിയായ ഒരു യുവതി.അവര്‍ക്ക് വട്ടു പിടിച്ചോ എന്ന് ഞാന്‍ ആലോചിച്ചു അന്ന് മുതല്‍ കണ്ണാടികള്‍ മാറി മാറി നോകി തുടങ്ങി എന്ത് ഞാനും .. .ഞാന്‍ ഉമ്മാടെ വിളിച്ചപ്പോള്‍ ഉറുദു പഠിക്കാന്‍ റെടി ആയിക്കോ എന്ന് തമാശ പറയുകയും ചെയ്തു .അങ്ങനെ ആ വിസിടു കഴിഞ്ഞ നാടിലെക് ഞാന്‍ വന്നു
.
                                     എനിക്ക് താല്പര്യമില്ല എന്നാ മറുപടി മുഖത് നോകി പറയാന്‍ മടി ഉള്ളത് കൊണ്ട് ഒരു വിധം അന്ന് ഞാന്‍ ഒഴിഞ്ഞു..എന്നോട് അവര്‍ ആ പരുഭവം വച്ച് പുലര്‍ത്തി ചെറുതായിട്ട് പലപ്പോഴും ഓണ്‍ലൈനില്‍ കണ്ടിട്ട് മിണ്ടിയില്ല..ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാകി പിന്നെ   കുറെ നാള്‍ അവരുമായി ഒരു ബന്ധവും ഉണ്ടായില്ല.ഞാന്‍ പലപ്പോഴും അയച്ചതിന് മറുപടി ഇല്ല.ആ പെന്കുടി ഫെസ്ബുകില്‍ ഉണ്ടായിരുന്നു അന്ന് ഞാന്‍ ഓര്‍ക്കുട്ട് ഉപബോക്തവായിരുന്നു.ഒടുവില്‍ കുറച് ദിവസത്തിന് മുന്പ് ഞാന്‍ അവരെ വീണ്ടും കണ്ടു മുട്ടി .എന്നോട് അവര്‍ "ഡോണ്ട് വാണ്ട്‌ ടോ സീ യു" സിഗ്നല്‍ ഇട്ടു.എങ്കിലും എന്നോട് ചാറ്റ് ചെയ്തു ആദ്യത്തെ ചോദ്യം..ര്‍ യു  മാരിട്?..നോ എന്ന് പറഞ്ഞപ്പോള്‍ ചാടിനു വേഗത ഏറി..ഇന്നും ഞാന്‍ അവരെ ഓര്‍ക്കാറുണ്ട്  പലപ്പോഴും ചാറ്റ് ചെയ്യാറുണ്ട് ഈ വകാഷന് ദുബായി വഴി വരണം എന്നും ഒര്മിപിച്ചു.എങ്കിലും കഴിഞ്ഞു പോയ ഒരു കാലത്തിന്റെ ഓര്മക്ക് ഞാന്‍ അറിയാത്ത എന്റെ മാതാപിതാക്കള്‍ പോലും കാണാന്‍ കഴിയാത്ത ഒരു ബന്ധുവിനെ  ഒരിക്കല്‍ കണ്ടു മുട്ടിയ  ആ ത്രില്‍  അത് പറഞ്ഞാല്‍ തീരത ഒരു അനുഭൂതിയാണ്.ഇന്ഷ അല്ല് പടച്ചവന്‍ സഹായിച്ചാല്‍ ഒരിക്കല്‍ മാതാ പിതാകല്ക് അവരെ കാണുവാന്‍ സാഹചര്യം ഉണ്ടാക്കണം .എന്തൊക്കെ ആണ് എങ്കിലും നമ്മുടെ കുറെ ഏറെ സഹോദരങ്ങള്‍ പാകിസ്താനില്‍ ഉണ്ട്.കറാച്ചിയില്‍ മലയാളികളുടെ ഒരു വലിയ നിര തന്നെ ഉണ്ട്.എവിടെ  നിന്നും കുടിയെരിപാര്‍ത്ത ഹിന്ദുവും മുസ്ലിമുമായ ഒരുപാട് പേര്‍ .അവരും ജീവിക്കുന്നു വല്ലപ്പോഴും നമ്മളെ കുറിച്ച ഓര്‍ത്തും പലപ്പോഴും പാകിസ്താനില്‍ നിന്ന് മലപുരത് എത്തുന്ന ഒരു മോയ്തുക്കണേ അനുസ്മരിച് അതെ ഇന്നും ഇതു പൌരന്‍ ആണ് എന്ന് വെക്തതയില്ലാതെ ആറടി മണ്ണ് എവിടെ കിട്ടും എന്ന് അലയുന്നവര്‍..ഭരണകൂടങ്ങള്‍ സാധാരണക്കാരെ പലപ്പോഴും ബാലിയാടക്കുന്നതാണ് നമ്മുടെയും അവരുടെയും മനസിലെ രാജ്യപരമായ തീവ്രടയും വൈരവും..കാരണം വിഭജനം ഒന്നില്ലയിരുന്നു എങ്കില്‍ നമുക്ക് നഷ്ടമാവാത നമ്മുടെ ബന്ധുക്കള്‍ സുഹുര്തുക്കള്‍ ...അവര്‍ക്കായി കൂടെ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു..ഇന്ന് അവശേഷിക്കുന്ന ആ തലമുറയെ ഓര്‍ത്തു കൊണ്ട് ഒരു പക്ഷെ എന്റെ വല്ലുംമയുടെ സഹോദരി ഇന്നില്ല എങ്കില്‍ കൂടെ വല്ലുംമയും സന്തോഷത്തിലാണ് അവരെ വീണ്ടും ഫോടോയിലൂടെയും വെബ്‌ കാമിലൂടെയും കാണാന്‍ കഴിഞ്ഞതില്‍...തലമുറകള്‍ തീര്‍ന്നാലും ബന്ധങ്ങള്‍   നില നില്ക്കാന്‍ നമുക്ക് സാധിക്കാതെ  ..അതെ എല്ലാവരും ആദമിന്റെ സന്തതികലാണ് ആദമോ മണ്ണില്‍ നിന്നും എന്നാ ഖുറാന്‍ വാചകം എവിടെ കൂടി ചേര്‍ക്കട്ടെ ... .

2011 ഫെബ്രുവരി 4, വെള്ളിയാഴ്‌ച

ജീവിക്കാന്‍ പൊരുതുന്ന ഗദ്ധാമകള്‍ ...



"ഗദ്ധാമകള്‍ " എന്നാ വാക് ഒരുപക്ഷെ എല്ലാവര്ക്കും 
പരിചയം  ആയിക്കൊള്ളണം എന്നില്ല. ഞാന്‍ 
കുവൈത്തില്‍ വന്നിട്ട് എനിക്ക് ഈ അടുത്ത കാലത്ത് മാത്രമാണ് ഇങ്ങനെ ഒരു വാക്കും അവരുടെ ജീവിതവും എന്ത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒരുപക്ഷെ കൂടുതല്‍ സുപരിചിതം ആയേക്കാവുന്ന ഒരു പേര്..കുവൈത്തില്‍ മാത്രമല്ല പല ഗള്‍ഫ് നാടുകളിലും കണ്ടു വരുന്ന അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു  "വരേണ്യ" വിഭാഗം ...ഗദ്ധാമകള്‍ അഥവാ ഭ്രിത്യര്‍  ,വേലക്കാര്‍ എന്ന് നമ്മുടെ നാടുകളില്‍ അറിയപെടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ട്..ഓരോ അറബി വീടുകളിലും ആളുകലീകള്‍ കൂടുതല്‍ ഗദ്ധാമകള്‍ ഉണ്ട്..ഗദ്ധാമകള്‍ എണ്ണം ആണ് അവരുടെ അട്യതം  എടുത്തു കാട്ടുന്നത്..ഇന്ത്യ,ഇന്തോനേഷ്യ,ഫിലിപീന്‍സ്,ശ്രിലങ്ക,മലേഷ്യ എന്നെ നാടുകളില്‍ നിന്നും ആണ് കൂടുതലും ആളുകള്‍ ഈ തൊഴിലില്‍ വരുന്നത്...ജീവിക്കാന്‍ ഒരു ഗതിയും ഇല്ലാതെ ബുദ്ധിമുട്ടുന്ന അല്ലെങ്ങില്‍ ജീവിതത്തിന്റെ രണ്ട അറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ഇവര്‍ക്ക് ഒരിക്കലും ഒരു പരിഗണനയും എങ്ങും ലഭിക്കുന്നില്ല..മാത്രമല്ല പലപ്പോഴും ക്രുരമായ പീടനഗല്‍ ഇവര്‍ക്ക് എട്ടു വങ്ങേണ്ടി വരുന്നുമുണ്ട്..
                               പരസഹായം കൂടാതെ   ജീവിക്കാന്‍  ഇറങ്ങിയ ഇവര്‍ക്ക് പലപ്പോഴും വന്‍ ചതികുഴികളെ നേരിടേണ്ടി വരാരും ഉണ്ട്...അറബി വീടുകളില്‍ തള്ളയെയും പുള്ളയും നോക്കാന്‍ മാത്രം അല്ല ഇവര്‍ കുഴിയിലേക് കാലും നീടി ഇരിക്കുന്നവരെ പോലും നോക്കുന്നവര്‍ ഇവരാണ്..തീര്‍ച്ചയായും അങ്ങനെ ഒരു പദ പ്രയോഗം നടത്തിയതിനു പുറകിലും ഒരു ചേതോ വികാരം ഉണ്ട്..എന്റെ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുന്ന ഒരു ഗദ്ധാമ അവരുടെ ജീവിതത്തില്‍ അവരുടെ ജോലിയുടെ പങ്ക് എന്നത് വിശദീകരിച്ചു..മലയാളി ആയ കൊല്ലം സ്വദേശി ആയ ഒരു മധ്യ വയസ്കയായ സ്ത്രീ. ഏഴു വര്ഷം മുന്‍പാണ് മനലാരന്യതിന്റെ ചൂടറിയാന്‍ അവര്‍ ഇറങ്ങിയത്...വളരുന്ന രണ്ട പെണ്‍കുട്ടികളുടെ മുഖമാണ് അവരെ ഇതിനായി നിര്‍ബന്ധിച്ചത്  ..ഭര്‍ത്താവ് മരണപ്പെട്ടു ജീവിതം പാതി വഴിയില്‍ എങ്ങോട് എന്നില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് മുന്‍പില്‍ തുറന്ന ഒരു മാര്‍ഗം ആയിരുന്നു ഈ തൊഴില്‍ .സോന്തമായി ഉള്ള അഞ്ചു സെന്റ്‌ പുരയിടവും പറക്കമുറ്റാത്ത രണ്ട പെണ്മക്കളും എന്നാ സമ്പാദ്യം വെച്ച് അവര്‍ തുടങ്ങിയ യാത്രക് ഇന്നും അന്ത്യം   ഇല്ല.സര്‍വശക്തനായ പടച്ച തമ്പുരാന്റെ അനുഗ്രഹം കൊണ്ട് രണ്ട പെണ്മക്കളെയും കെട്ടിച്ചയച്ചു.അവരുടെ സഹോദരി ആണ് ഈ ജോലിക് ഒരു അറബി വീട്ടില്‍ കൊണ്ട് വന്നത്. മാസാമാസം കിട്ടുന്ന 70 ദിനാര്‍ ആണ് ഇവരുടെ ശമ്പളം..വര്‍ഷത്തില്‍ നല്ല മനുഷ്യരായ അറബികള്‍ ആണ് എങ്കില്‍ ഇവരുടെ സിവില്‍ ഐടിയും ഇഖ്‌അമയും പുതുക്കി നല്‍കുന്നു അല്ലാത്ത അവസ്ഥയില്‍ 200 ദിനാര്‍ കൊടുത്ത് ഇവര്‍ തന്നെ പുതുക്കണം..എങ്കിലും കഴിഞ്ഞ ഏഴു വര്ഷം കൊണ്ട് അവര്‍ക്ക് അവരുടെ മക്കളെ നല്ല നിലയി;ല വിവാഹം കഴിച്ച അയക്കാന്‍ കഴിഞ്ഞു..നമ്മുടെ നാടിലെ സ്രീധാന സംബ്രധായവും മറ്റും മാത്രമല്ല മക്കളുടെ പ്രസവത്തിനും ഇവര്‍ തന്നെ കാശ് കൊടുത്തു സംരക്ഷിക്കണം എന്നതാണ് അവസ്ഥ..കുട്ടിയുടെ വള അരഞ്ഞാണം മാല തുടങ്ങി പതിവ് കേരള "പ്രസവാനന്തര" ചിലവുകളും ഇവരാണ് വഹിക്കുന്നത്.ഒരുപക്ഷെ ഇത്തരം ഒറ്റപെടുന്ന സ്ത്രീകളുടെ അവസ്ഥക്ക് നമ്മുടെ സമൂഹത്തിനു നല്ലു പങ്കുണ്ട് മുകളില്‍ പറഞ്ഞ പല സംബ്രധായവും അതിനുടാഹരനവുമാണ് ..കിട്ടുന്ന ശമ്പളത്തിന് പുറമേ കിട്ടിയ കടബാധ്യത ഒന്നും അപ്പോള്‍ ആലോചിക്കുന്നില്ല..ഒരുമ്മയുടെ കര്‍മം എന്നാ പോലെ അവരുടെ മക്കളുടെ സംരക്ഷനവകാശം സോയം ഏറ്റെടുത്തു പൊരുതുന്ന ഒരു സ്ത്രീ...നമ്മുടെ രാജ്യത്തിന്റെ ആളോഹരി വരുമാനത്തില്‍ പ്രവാസികളുടെ പങ്ക് ചെറുതല്ല എങ്കിലും ഇവരുടെ വരുമാനത്തെ പറ്റിയോ അവരുടെ കുറവുകളെ പറ്റിയോ ആരും ഉത്കണ്ടാരല്ല..അവരും എങ്ങനെയോ ജീവിക്കുന്നു .ഇവര്‍ ഞങ്ങളോട കഥ പറയുമ്പോള്‍ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ഇളയ മകളുടെ കുട്ടിക്ക് ഒരു വയസായി ഇത് വരെ ഉള്ള ചിലവെല്ലാം നിര്‍വഹിച്ചു എന്നിട്ടും ആ കുട്ടിയുടെ മുഖം ഇതുവരെ കണ്ടിട്ടില്ല..ഇപ്പോള്‍ കട ബാധ്യത  തീര്‍ക്കാന്‍ ആയി ജീവിക്കുന്നു ജോലി ചെയ്യുന്നു..എന്നാല്‍ അവര്‍ക്കും അഭിമാന ബോധത്തോടെ സ്ത്രീ എന്നാ നിലയില്‍ തന്നെ പറയാന്‍ ഉള്ളത് ഒരു നല്ല ജീവിതത്തിന്റെ കഥ തന്നെയാണ് എന്നിട്ടും ഉള്ള പരിഭവം വിവാഹം കഴിഞ്ഞിട്ടും അവര്‍ക്ക് മക്കളെയോ പേര കുട്ടികലെയോ കാണാന്‍ പറ്റാത്ത അവസ്ഥയെ ആണ്..സ്നേഹം കുറവല്ല എങ്കിലും മക്കള്‍ പോലും മതി ഈ ജോലി നിര്‍ത്തി നാടിലെക് പോര് എന്ന് പോലും പറയുന്നില്ല..ഇന്നും അവര്‍ ജോലി ചെയ്യുന്നു അവിടെ കൂടെ കുറെ കണ്ണീരും പക്ഷെ അവരുടെ കൈപുണ്യം ആ ഭക്ഷണത്തിന്റെ രുചി അതൊന്നു വേറെ ആണ് പറയാതെ വയ്യ....
   .അവര്‍ പറയുന്നത് പ്രകാരം പല ഗദ്ധാമാകളുടെയും ജീവിതം ദുസ്സഹം ആണ്.കുട്ടികളെ നോക്കാന്‍ എത്തുന്ന ഗദ്ധാമകള്‍ ഒടുവില്‍ ആ കുട്ടികളുടെ തന്നെ ലൈംഗീക ആക്രമണത്തിന് വിധേയരാവുന്നവര്‍.ഉണ്ടാക്കിയ ഭക്ഷണത്തിന് ഉപ്പു കൂടിയെന്നോ മുളക് കൂടിയെന്നോ പറഞ്ഞു മുഖത്  കാര്‍പിച്ചു തുപ്പുന്ന അറബിചികള്‍ എണീറ്റ്‌ നടക്കാന്‍ കഴിയാതെ നാളുകള്‍ എണ്ണപ്പെട്ട വൃദ്ധരായ അറബികള്‍ കയറി പിടിക്കുന്നത് എല്ലാം പലരുടെയും അനുഭവങ്ങള്‍..അവരുടെ ഭാഗ്യം കൊണ്ട് അവരുടെ അരബാബും  കുടുംബവും വളരെ നല്ല മനുഷ്യര്‍ ആയിരുന്നു പക്ഷെ നല്ലൊരു വിഭാഗം ഗദ്ധാമകള്‍ പീടനതിനു ഇരയാണ് ..സൊന്തം മക്കളെ പോലെ വളര്‍ത്തിയ കുട്ടികള്‍ ആണ്‍ പെന്‍ വെത്യാസം ഇല്ലാതെ "കല്ബ്" എന്ന് പറഞ്ഞു തുപ്പുന്ന അവസ്ഥ ഇന്നും ഒരു നല്ല വിഭാഗം മലയാളികളും ഇത് പോലെ പുറം ലോകം അറിയാതെ കഴിയുന്നവര്‍ ആണ്..ഭക്ഷണമോ വസ്ത്രമോ ഇല്ലാത്ത അവസ്ഥ മാത്രമല്ല പല തരത്തിലുള്ള ലൈംഗീക പീടനതിനു ഇരയാവുന്ന അവസ്ഥ മോശമല്ല .ഇന്ന് വീട്‌ ജോലിക്   ഇന്തോനേഷ്യ കുവൈടിലെക് ആളുകളെ വിടുന്നില്ല ഫിലിപീന്‍സ് വളരെ നിയമപരമായി അവരുടെ ക്ഷേമം അന്നെഷിച്ചു തന്നെ ജോലിക് വിടുന്നു എന്നാല്‍ നമ്മുടെ ഇന്ത്യയുടെ അവസ്ഥ മോശമാണ് എംബസ്സിയില്‍ നിന്ന് പോലും ഒരു സഹായവും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല..തെളിച്ച വഴിയെ പോയില്ലെങ്ങില്‍ പോയ വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ഗദ്ധാമകള്‍ കുറവല്ല..അറബി വീടുകളിലെ ഡ്രൈവര്‍മാര്‍ മുതല്‍ പലരും ഇവരുടെ ശ്രെധ കേന്ദ്രവുമാണ് .പുറത്ത് പോകാന്‍ കഴിയുന്ന വെള്ളിയയിച്ച മറ്റു പലരുടെയും കൂടെ കറങ്ങുന്നവര്‍ മോബയിളിലൂടെ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നവര്‍ ഒന്നും കുറവുമല്ല..എന്നിട്ടും മരുഭൂമിയുടെ എല്ലാ അവസ്ഥയും കണ്ട ഏവരും ജീവിക്കുന്നു ..
                          ഇസ്ലാം നിരോധിച്ച അടിമത്തത്തിന്റെ മറ്റൊരു രൂപത്തിന്റെ കഥയാണോ ഞാന്‍ കേട്ടത് എന്നാ അര്‍ത്ഥ ശങ്ങക്കിടെ അവര്‍ പറഞ്ഞു നല്ല മനസുള്ള അറബികള്‍ അവരുടെ മക്കളെ വിവാഹം കഴിപിക്കാന്‍ ഉള്ള പണം വരെ നല്‍കി സഹായിക്കുന്നു എന്നാല്‍ ഒരു ചെറിയ വിഭാഗം നേരെ എതിരുമാണ്..ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആരെ പഴിക്കണം എന്ന് കരുതാന്‍ കഴിയാതെ ഞാനും സുഹുര്തും മുഖാമുഖം നോക്കി ഇരുന്നപോള്‍ അവര്‍ക്ക് എന്നോട് ഒന്നേ ചോധികാനുണ്ടായിരുന്നുല്ല് മോന്‍ വിവാഹം കഴിച്ച കുടുംബം ഇവിടെ വരുമ്പോള്‍ ഇതാനെ കുക്കിങ്ങിന് വിളിക്കണേ എന്നിട്ടും പണം പോലും ചോദിക്കാതെ ഒരു ജോലിയെ കുറിച്ച ചിന്തിക്കുന്ന അവരുടെ അഭിമാനത്തെ ഞാന്‍ അങ്ങേയറ്റം ആദരവോടെ നോക്കി നിന്നു ഇന്ഷ അല്ല് എന്നാ മറുപടിയുമായി ........